ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ 100 ദിനങ്ങൾ തികച്ച ന്യൂസിലാന്‍ഡില്‍ പുതിയ 14 കോവിഡ് കേസുകള്‍; ഈ സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍
ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ 100 ദിനങ്ങൾ തികച്ച ന്യൂസിലാന്‍ഡില്‍ പുതിയ 14 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത 102 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഇത്. നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്ത ഒരു കുടുംബത്തിലെ നാല് പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. പുതിയ 14 കേസുകളില്‍ 13ഉം ഈ കുടുംബവുമായി ബന്ധമുള്ളവരാണ് എന്ന കാര്യം ശ്രദ്ധേയം . കോവിഡ് സ്ഥിരീകരിച്ചതിൽ ഒരാള്‍ വിദേശത്തുനിന്നെത്തിയതുമാണ്.
കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ക്ലന്‍ഡ് നഗരത്തില്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു . ശാസ്ത്രീയതയോടെയും കൃത്യതയോടെയും സാഹചര്യത്തെ നേരിടുകയാണെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധത്തില്‍ ന്യൂസിലാന്‍ഡ് അന്താരാഷ്ട്രതലത്തില്‍ പ്രശംസ പിടിച്ച് പറ്റിയിരുന്നു. . ലോകത്തെ ആദ്യ കോവിഡ് മുക്ത രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒട്ടും വൈകാതെ തന്നെ കോവിഡ് തിരിച്ചെത്തിയിരിക്കുന്നു . ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളും സാമൂഹിക അകലം പാലിക്കലും കൃത്യമായി നടപ്പാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു . രണ്ടാംഘട്ട വ്യാപനം കൂടുതല്‍ പേരിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിക്കുകയും ചെയ്തു . അതിന് ശേഷമാകും നിരക്ക് കുറഞ്ഞുവരുന്നത് . രണ്ടാംഘട്ടത്തില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കുടുംബത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ലായിരുന്നു . ഇത് കണ്ടെത്തുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന വ്യാപകമാക്കി കഴിഞ്ഞു.
പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളായിരുന്നു കോവിഡിനെ മെരുക്കാൻ രാജ്യത്ത് നടപ്പിലാക്കിയത്.അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍- പുറത്തുനിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിവേണം. രാജ്യത്തെത്തിയാല്‍ മാറ്റിപ്പാര്‍പ്പിക്കും. നിയയന്ത്രണം ഇപ്പോഴും തുടരുന്നു.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സാമൂഹിക അകലം- ഇവ രണ്ടും കര്‍ശനമായി നടപ്പിലാക്കി.ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരേയും കണ്ടെത്തി ക്വാറന്റീന്‍ ചെയ്തു.
https://www.facebook.com/Malayalivartha