കൊറോണ വൈറസിനെ ചെറുക്കാൻ തത്ക്കാലം വാക്‌സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നില്ല; ജനങ്ങൾ സ്വയം പ്രതിരോധ ശേഷി ആർജിക്കുകയെന്നതാണ് ലക്ഷ്യം; ഇമ്രാൻ ഖാന്റെ പ്രതികരണത്തിൽ പകച്ച് ലോകം
ലോകരാജ്യങ്ങൾ മുഴുവൻ കൊറോണയെ പ്രതിരോധിക്കാൻ വാക്സിൻ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. വാക്സിൻ അപ്രാപ്യമായിരുന്ന ഘട്ടത്തിൽ നിന്നും പ്രാപ്യമായ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ അത് വളരെ വലിയ ആശ്വാസമാണ് ലോകത്തിന് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ വാക്സിൻ അടക്കമുള്ള വാക്സിനുകൾ വാങ്ങിക്കാൻ ലോകരാജ്യങ്ങൾ ക്യൂ നിൽക്കുകയാണ്.
എന്നാൽ വാക്സിൻ വാങ്ങിക്കുന്ന കാര്യത്തിൽ പാക്കിസ്ഥാന്റെ പ്രതികരണം ഞെട്ടലുളവാക്കുന്നതാണ്. കൊറോണ വൈറസിനെ ചെറുക്കാൻ തത്ക്കാലം വാക്‌സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാകിസ്താൻ.
ജനങ്ങൾ സ്വയം പ്രതിരോധ ശേഷി ആർജിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി ആമിർ അഷ്‌റഫ് ഖവാജ അറിയിച്ചു. അതിനേക്കാൾ ഉപരി പാകിസ്ഥാൻ പറഞ്ഞ മറ്റൊരു കാര്യം ചൈനയെ പോലെയുള്ള സൗഹൃദ രാജ്യങ്ങൾ നൽകുന്ന വാക്‌സിൻ സ്വീകരിക്കുമെന്നുള്ളതാണ്.
ചൈനയുടെ സിനോഫാം, കാൻസിനോ ബയോ, യുകെയുടെ ഓക്‌സ്ഫഡ്-ആസ്ട്ര സെനെക, റഷ്യയുടെ സ്പുട്‌നിക് V എന്നീ വാക്‌സിനുകളാണ് പാകിസ്താനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഉടനെയൊന്നും പാകിസ്താൻ സർക്കാർ വാക്‌സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിൽ ആമിർ അഷ്‌റഫ് ഖവാജ അറിയിച്ചത്.
വാക്‌സിന്റെ ഒരു ഡോസിന് 13 ഡോളറാണ് വിലയെന്നിരിക്കെ സംഭാവനയായി ലഭിക്കുന്ന വാക്‌സിനുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജനറൽ മേജർ ആമിർ ആമെർ ഇക്രവും അറിയിച്ചു.
10 ലക്ഷം വാക്‌സിൻ ഡോസുകളാണ് ചൈന പാകിസ്താന് നൽകുന്നത്. ഇതിൽ 2,75,000 ഡോസുകൾ കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നൽകും. ഇതുവരെ 0.5 മില്യൺ വാക്‌സിൻ ഡോസുകൾ ചൈന പാകിസ്താന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha