Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ക്യൂബയില്‍ കാസ്ട്രോ യുഗം അവസാനിച്ചു...ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു

17 APRIL 2021 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു. അമേരിക്കയുടെ മൂക്കിനു താഴെ ക്യൂബയില്‍ 1959ല്‍ നടന്ന വിപ്ലവം മുതല്‍ കാസ്ട്രോയും അദ്ദേഹത്തിന്റെ സഹോദരന്‍ ഫിഡല്‍ കാസ്ട്രോയുമാണ് നീണ്ട 60 വര്‍ഷമായി ഈ ചെറിയ രാജ്യത്തിന്റെ അമരത്തുണ്ടായിരുന്നത്.

ഇന്നാരംഭിക്കുന്ന ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാമത്തെ കോണ്‍ഗ്രസില്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ്-കാനലിനെ അടുത്ത പാര്‍ട്ടി സെക്രട്ടറി ജനറലായി അംഗീകരിച്ചുകൊണ്ടാണ് റൗള്‍ വിരമിച്ച് ക്യൂബയില്‍ ചരിത്രമെഴുതുന്നത്. ഇനി പുതിയ തലമുറ വരട്ടെ എന്ന ആശംസയാണ് റൗള്‍ കാസ്ട്രോ മിഗുവലിന് നല്‍കിയിരിക്കുന്നത്. കരിമ്പും കറുപ്പും വിളയുന്ന ഈ കാര്‍ഷിക രാജ്യം വരും കാലത്തും കാസ്ട്രോമാരുടെ രാജ്യം എന്ന ലേബലില്‍തന്നെയാവും അറിയപ്പെടുക.




ജൂണില്‍ 90 വയസ്സ് തികയുന്ന റൗള്‍ കാസ്ട്രോ തുടര്‍ന്നും രാജ്യത്തെ സ്വാധീനമുള്ള വ്യക്തികളൊരാളായി തുടരുമെന്നതില്‍ സംശയയിക്കേണ്ടതില്ല. ക്യൂബന്‍ ജനതയുടെ ആരാധനാമനസില്‍ ഇന്നും ചുരുട്ട് ചുണ്ടില്‍ പുകയുന്ന അയഞ്ഞ സ്യൂട്ടിട്ട താടിക്കാരന്‍ കാസ്ട്രോ ഒരു അവതാരവ്യക്തിത്വം തന്നെ.

2008ല്‍ ജ്യോഷ്ഠന്‍ ഫിദല്‍ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോഴാണ് പകരമായി റൗള്‍ കാസ്ട്രോ അധികാരമേറ്റത്. 2011 മുതല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗള്‍ കാസ്ട്രോ. 1959 മുതല്‍2008 വരെ ക്യൂബന്‍ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായായും റൗള്‍ കാസ്ട്രോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിദല്‍ കാസ്ട്രോയുടെ ഏറ്റവും വിശ്വസ്തന്‍കൂടിയായിരുന്നു അനുജന്‍ റൗള്‍ കാസ്ട്രോ.



46 വര്‍ഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗള്‍. ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. അച്ഛന്‍ എയ്ഞ്ചല്‍ കാസ്ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ തൊഴിലാളിയാണ്.

ക്യൂബയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച ശേഷം, റൗള്‍ കാസ്ട്രോ 2018 ല്‍ ആ സ്ഥാനത്തുനിന്നും ഒഴിയുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ അമരത്തു മാത്രം നിലകൊള്ളുകൊള്ളുകയും ചെയ്തു. തന്റെ വലിയ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗള്‍ കാസ്ട്രോ പറയുന്നു.



1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. .2006 ലാണ് റൗള്‍ പാര്‍ട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ നീണ്ട 47 വര്‍ഷങ്ങള്‍ റൗളിന്റെ സഹോദരനും വിപ്ലവനായകനുമായ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഈ ഉന്നത പദവി അലങ്കരിച്ചിരുന്നത്.
അതേ സമയം ഫിദ ലിനേക്കാള്‍ പ്രായോഗികനായിട്ടാണ് റൗള്‍ കാസ്‌ട്രോയെ കാലം അടയാളപ്പെടുത്തുന്നത്. ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴലിലായിരുന്നു എക്കാലത്തും ഫിദല്‍ കാസ്ട്രോ ക്യൂബയെ നയിച്ചുപോന്നത്.

സഹോദരന്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് മാതൃകയില്‍ നിന്ന് ക്യൂബയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. ഗതാഗതം, കൃഷി, വാണിജ്യം എന്നിവയില്‍ രാജ്യത്തിന് വലിയ വികസന നേട്ടങ്ങള്‍ നല്‍കി.


ഉയര്‍ന്ന സാക്ഷരതാ നിരക്കും എല്ലാ ക്യൂബക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തി. എന്നാല്‍ കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയത് തിരിച്ചടിയായിരുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends