Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .


ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...! കിഡ്നി സെല്ലിനെ കുറിച്ച് അറിയാം


പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...

ക്യൂബയില്‍ കാസ്ട്രോ യുഗം അവസാനിച്ചു...ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു

17 APRIL 2021 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്

അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..

അമേരിക്കയെ അടിച്ചിട്ട് ചെകുത്താൻ 'കൊടുങ്കാറ്റ്'..മേഖലകൾ അതിശക്തമായ ശീത കൊടുങ്കാറ്റിന്റെ പിടിയിലാണ്.. സുപ്രധാന പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു..അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു. അമേരിക്കയുടെ മൂക്കിനു താഴെ ക്യൂബയില്‍ 1959ല്‍ നടന്ന വിപ്ലവം മുതല്‍ കാസ്ട്രോയും അദ്ദേഹത്തിന്റെ സഹോദരന്‍ ഫിഡല്‍ കാസ്ട്രോയുമാണ് നീണ്ട 60 വര്‍ഷമായി ഈ ചെറിയ രാജ്യത്തിന്റെ അമരത്തുണ്ടായിരുന്നത്.

ഇന്നാരംഭിക്കുന്ന ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാമത്തെ കോണ്‍ഗ്രസില്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ്-കാനലിനെ അടുത്ത പാര്‍ട്ടി സെക്രട്ടറി ജനറലായി അംഗീകരിച്ചുകൊണ്ടാണ് റൗള്‍ വിരമിച്ച് ക്യൂബയില്‍ ചരിത്രമെഴുതുന്നത്. ഇനി പുതിയ തലമുറ വരട്ടെ എന്ന ആശംസയാണ് റൗള്‍ കാസ്ട്രോ മിഗുവലിന് നല്‍കിയിരിക്കുന്നത്. കരിമ്പും കറുപ്പും വിളയുന്ന ഈ കാര്‍ഷിക രാജ്യം വരും കാലത്തും കാസ്ട്രോമാരുടെ രാജ്യം എന്ന ലേബലില്‍തന്നെയാവും അറിയപ്പെടുക.




ജൂണില്‍ 90 വയസ്സ് തികയുന്ന റൗള്‍ കാസ്ട്രോ തുടര്‍ന്നും രാജ്യത്തെ സ്വാധീനമുള്ള വ്യക്തികളൊരാളായി തുടരുമെന്നതില്‍ സംശയയിക്കേണ്ടതില്ല. ക്യൂബന്‍ ജനതയുടെ ആരാധനാമനസില്‍ ഇന്നും ചുരുട്ട് ചുണ്ടില്‍ പുകയുന്ന അയഞ്ഞ സ്യൂട്ടിട്ട താടിക്കാരന്‍ കാസ്ട്രോ ഒരു അവതാരവ്യക്തിത്വം തന്നെ.

2008ല്‍ ജ്യോഷ്ഠന്‍ ഫിദല്‍ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോഴാണ് പകരമായി റൗള്‍ കാസ്ട്രോ അധികാരമേറ്റത്. 2011 മുതല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗള്‍ കാസ്ട്രോ. 1959 മുതല്‍2008 വരെ ക്യൂബന്‍ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായായും റൗള്‍ കാസ്ട്രോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിദല്‍ കാസ്ട്രോയുടെ ഏറ്റവും വിശ്വസ്തന്‍കൂടിയായിരുന്നു അനുജന്‍ റൗള്‍ കാസ്ട്രോ.



46 വര്‍ഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗള്‍. ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. അച്ഛന്‍ എയ്ഞ്ചല്‍ കാസ്ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ തൊഴിലാളിയാണ്.

ക്യൂബയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച ശേഷം, റൗള്‍ കാസ്ട്രോ 2018 ല്‍ ആ സ്ഥാനത്തുനിന്നും ഒഴിയുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ അമരത്തു മാത്രം നിലകൊള്ളുകൊള്ളുകയും ചെയ്തു. തന്റെ വലിയ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗള്‍ കാസ്ട്രോ പറയുന്നു.



1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. .2006 ലാണ് റൗള്‍ പാര്‍ട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ നീണ്ട 47 വര്‍ഷങ്ങള്‍ റൗളിന്റെ സഹോദരനും വിപ്ലവനായകനുമായ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഈ ഉന്നത പദവി അലങ്കരിച്ചിരുന്നത്.
അതേ സമയം ഫിദ ലിനേക്കാള്‍ പ്രായോഗികനായിട്ടാണ് റൗള്‍ കാസ്‌ട്രോയെ കാലം അടയാളപ്പെടുത്തുന്നത്. ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴലിലായിരുന്നു എക്കാലത്തും ഫിദല്‍ കാസ്ട്രോ ക്യൂബയെ നയിച്ചുപോന്നത്.

സഹോദരന്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് മാതൃകയില്‍ നിന്ന് ക്യൂബയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. ഗതാഗതം, കൃഷി, വാണിജ്യം എന്നിവയില്‍ രാജ്യത്തിന് വലിയ വികസന നേട്ടങ്ങള്‍ നല്‍കി.


ഉയര്‍ന്ന സാക്ഷരതാ നിരക്കും എല്ലാ ക്യൂബക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തി. എന്നാല്‍ കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയത് തിരിച്ചടിയായിരുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ  (7 minutes ago)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് – കേരളത്തിന് മാതൃകയാകുമോ? പ്രളയാനന്തര യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കരുത്...!  (36 minutes ago)

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആദ്യമായി മലയാള സിനിമയിൽ....  (58 minutes ago)

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം  (1 hour ago)

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും...  (1 hour ago)

ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്ത്....  (1 hour ago)

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു...   (1 hour ago)

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും  (1 hour ago)

  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .  (1 hour ago)

ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...!  (2 hours ago)

തെരഞ്ഞെടുപ്പ്... മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...  (3 hours ago)

നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  (3 hours ago)

ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്  (6 hours ago)

പ്രതിഛായയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീന്‍  (6 hours ago)

കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി; പ്രതിവര്‍ഷം 2500 കോടി രൂപയുടെ വരുമാനം  (6 hours ago)

Malayali Vartha Recommends