Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ക്യൂബയില്‍ കാസ്ട്രോ യുഗം അവസാനിച്ചു...ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു

17 APRIL 2021 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു. അമേരിക്കയുടെ മൂക്കിനു താഴെ ക്യൂബയില്‍ 1959ല്‍ നടന്ന വിപ്ലവം മുതല്‍ കാസ്ട്രോയും അദ്ദേഹത്തിന്റെ സഹോദരന്‍ ഫിഡല്‍ കാസ്ട്രോയുമാണ് നീണ്ട 60 വര്‍ഷമായി ഈ ചെറിയ രാജ്യത്തിന്റെ അമരത്തുണ്ടായിരുന്നത്.

ഇന്നാരംഭിക്കുന്ന ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാമത്തെ കോണ്‍ഗ്രസില്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ്-കാനലിനെ അടുത്ത പാര്‍ട്ടി സെക്രട്ടറി ജനറലായി അംഗീകരിച്ചുകൊണ്ടാണ് റൗള്‍ വിരമിച്ച് ക്യൂബയില്‍ ചരിത്രമെഴുതുന്നത്. ഇനി പുതിയ തലമുറ വരട്ടെ എന്ന ആശംസയാണ് റൗള്‍ കാസ്ട്രോ മിഗുവലിന് നല്‍കിയിരിക്കുന്നത്. കരിമ്പും കറുപ്പും വിളയുന്ന ഈ കാര്‍ഷിക രാജ്യം വരും കാലത്തും കാസ്ട്രോമാരുടെ രാജ്യം എന്ന ലേബലില്‍തന്നെയാവും അറിയപ്പെടുക.




ജൂണില്‍ 90 വയസ്സ് തികയുന്ന റൗള്‍ കാസ്ട്രോ തുടര്‍ന്നും രാജ്യത്തെ സ്വാധീനമുള്ള വ്യക്തികളൊരാളായി തുടരുമെന്നതില്‍ സംശയയിക്കേണ്ടതില്ല. ക്യൂബന്‍ ജനതയുടെ ആരാധനാമനസില്‍ ഇന്നും ചുരുട്ട് ചുണ്ടില്‍ പുകയുന്ന അയഞ്ഞ സ്യൂട്ടിട്ട താടിക്കാരന്‍ കാസ്ട്രോ ഒരു അവതാരവ്യക്തിത്വം തന്നെ.

2008ല്‍ ജ്യോഷ്ഠന്‍ ഫിദല്‍ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോഴാണ് പകരമായി റൗള്‍ കാസ്ട്രോ അധികാരമേറ്റത്. 2011 മുതല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗള്‍ കാസ്ട്രോ. 1959 മുതല്‍2008 വരെ ക്യൂബന്‍ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായായും റൗള്‍ കാസ്ട്രോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിദല്‍ കാസ്ട്രോയുടെ ഏറ്റവും വിശ്വസ്തന്‍കൂടിയായിരുന്നു അനുജന്‍ റൗള്‍ കാസ്ട്രോ.



46 വര്‍ഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗള്‍. ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. അച്ഛന്‍ എയ്ഞ്ചല്‍ കാസ്ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ തൊഴിലാളിയാണ്.

ക്യൂബയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച ശേഷം, റൗള്‍ കാസ്ട്രോ 2018 ല്‍ ആ സ്ഥാനത്തുനിന്നും ഒഴിയുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ അമരത്തു മാത്രം നിലകൊള്ളുകൊള്ളുകയും ചെയ്തു. തന്റെ വലിയ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗള്‍ കാസ്ട്രോ പറയുന്നു.



1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. .2006 ലാണ് റൗള്‍ പാര്‍ട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ നീണ്ട 47 വര്‍ഷങ്ങള്‍ റൗളിന്റെ സഹോദരനും വിപ്ലവനായകനുമായ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഈ ഉന്നത പദവി അലങ്കരിച്ചിരുന്നത്.
അതേ സമയം ഫിദ ലിനേക്കാള്‍ പ്രായോഗികനായിട്ടാണ് റൗള്‍ കാസ്‌ട്രോയെ കാലം അടയാളപ്പെടുത്തുന്നത്. ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴലിലായിരുന്നു എക്കാലത്തും ഫിദല്‍ കാസ്ട്രോ ക്യൂബയെ നയിച്ചുപോന്നത്.

സഹോദരന്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് മാതൃകയില്‍ നിന്ന് ക്യൂബയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. ഗതാഗതം, കൃഷി, വാണിജ്യം എന്നിവയില്‍ രാജ്യത്തിന് വലിയ വികസന നേട്ടങ്ങള്‍ നല്‍കി.


ഉയര്‍ന്ന സാക്ഷരതാ നിരക്കും എല്ലാ ക്യൂബക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തി. എന്നാല്‍ കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയത് തിരിച്ചടിയായിരുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (4 minutes ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (18 minutes ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (29 minutes ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (42 minutes ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (6 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (6 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (6 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (6 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (7 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (7 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (7 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (7 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (8 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (8 hours ago)

Malayali Vartha Recommends