Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

ക്യൂബയില്‍ കാസ്ട്രോ യുഗം അവസാനിച്ചു...ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു

17 APRIL 2021 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..

യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..

പറന്നുയർന്നതും അമേരിക്കൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി..ലെെറ്റുകൾ എല്ലാം കൂട്ടത്തോടെ അണഞ്ഞു..പിന്നിൽ ഇറാനോ..? കാരണം വെളിപ്പെടുത്തി വെെറ്റ് ഹൗസ്

സാങ്കേതിക തകരാർ.... യു.എസ് പ്രസിഡന്റ് ഡോണാൾഡ് ​ട്രംപിന്റെ വിമാനം തിരികെ പറന്നു

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തു നിന്ന് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നു. അമേരിക്കയുടെ മൂക്കിനു താഴെ ക്യൂബയില്‍ 1959ല്‍ നടന്ന വിപ്ലവം മുതല്‍ കാസ്ട്രോയും അദ്ദേഹത്തിന്റെ സഹോദരന്‍ ഫിഡല്‍ കാസ്ട്രോയുമാണ് നീണ്ട 60 വര്‍ഷമായി ഈ ചെറിയ രാജ്യത്തിന്റെ അമരത്തുണ്ടായിരുന്നത്.

ഇന്നാരംഭിക്കുന്ന ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാമത്തെ കോണ്‍ഗ്രസില്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ്-കാനലിനെ അടുത്ത പാര്‍ട്ടി സെക്രട്ടറി ജനറലായി അംഗീകരിച്ചുകൊണ്ടാണ് റൗള്‍ വിരമിച്ച് ക്യൂബയില്‍ ചരിത്രമെഴുതുന്നത്. ഇനി പുതിയ തലമുറ വരട്ടെ എന്ന ആശംസയാണ് റൗള്‍ കാസ്ട്രോ മിഗുവലിന് നല്‍കിയിരിക്കുന്നത്. കരിമ്പും കറുപ്പും വിളയുന്ന ഈ കാര്‍ഷിക രാജ്യം വരും കാലത്തും കാസ്ട്രോമാരുടെ രാജ്യം എന്ന ലേബലില്‍തന്നെയാവും അറിയപ്പെടുക.




ജൂണില്‍ 90 വയസ്സ് തികയുന്ന റൗള്‍ കാസ്ട്രോ തുടര്‍ന്നും രാജ്യത്തെ സ്വാധീനമുള്ള വ്യക്തികളൊരാളായി തുടരുമെന്നതില്‍ സംശയയിക്കേണ്ടതില്ല. ക്യൂബന്‍ ജനതയുടെ ആരാധനാമനസില്‍ ഇന്നും ചുരുട്ട് ചുണ്ടില്‍ പുകയുന്ന അയഞ്ഞ സ്യൂട്ടിട്ട താടിക്കാരന്‍ കാസ്ട്രോ ഒരു അവതാരവ്യക്തിത്വം തന്നെ.

2008ല്‍ ജ്യോഷ്ഠന്‍ ഫിദല്‍ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോഴാണ് പകരമായി റൗള്‍ കാസ്ട്രോ അധികാരമേറ്റത്. 2011 മുതല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗള്‍ കാസ്ട്രോ. 1959 മുതല്‍2008 വരെ ക്യൂബന്‍ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായായും റൗള്‍ കാസ്ട്രോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിദല്‍ കാസ്ട്രോയുടെ ഏറ്റവും വിശ്വസ്തന്‍കൂടിയായിരുന്നു അനുജന്‍ റൗള്‍ കാസ്ട്രോ.



46 വര്‍ഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗള്‍. ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. അച്ഛന്‍ എയ്ഞ്ചല്‍ കാസ്ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ തൊഴിലാളിയാണ്.

ക്യൂബയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച ശേഷം, റൗള്‍ കാസ്ട്രോ 2018 ല്‍ ആ സ്ഥാനത്തുനിന്നും ഒഴിയുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ അമരത്തു മാത്രം നിലകൊള്ളുകൊള്ളുകയും ചെയ്തു. തന്റെ വലിയ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗള്‍ കാസ്ട്രോ പറയുന്നു.



1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. .2006 ലാണ് റൗള്‍ പാര്‍ട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ നീണ്ട 47 വര്‍ഷങ്ങള്‍ റൗളിന്റെ സഹോദരനും വിപ്ലവനായകനുമായ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഈ ഉന്നത പദവി അലങ്കരിച്ചിരുന്നത്.
അതേ സമയം ഫിദ ലിനേക്കാള്‍ പ്രായോഗികനായിട്ടാണ് റൗള്‍ കാസ്‌ട്രോയെ കാലം അടയാളപ്പെടുത്തുന്നത്. ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴലിലായിരുന്നു എക്കാലത്തും ഫിദല്‍ കാസ്ട്രോ ക്യൂബയെ നയിച്ചുപോന്നത്.

സഹോദരന്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് മാതൃകയില്‍ നിന്ന് ക്യൂബയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. ഗതാഗതം, കൃഷി, വാണിജ്യം എന്നിവയില്‍ രാജ്യത്തിന് വലിയ വികസന നേട്ടങ്ങള്‍ നല്‍കി.


ഉയര്‍ന്ന സാക്ഷരതാ നിരക്കും എല്ലാ ക്യൂബക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തി. എന്നാല്‍ കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയത് തിരിച്ചടിയായിരുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (5 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (5 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (5 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (6 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (6 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (7 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (7 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (7 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (7 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (8 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (8 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (8 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (8 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (8 hours ago)

Malayali Vartha Recommends