ചൈനയിൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷം; 13 നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു, 1000 വര്‍ഷത്തിനിടെ ചൈനയില്‍ പെയ്ത കനത്ത മഴ

ചൈനയിൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം റിപ്പോർട്ട് ചെയ്തു. മധ്യ ചൈനയിലെ ചെൻജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്. ഇവിടെ 12 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വരുന്നുണ്ട്.
ഇപ്പോഴിതാ ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 13 നിര്‍മാണത്തൊഴിലാളികള്‍ മരിച്ചതായുള്ള മറ്റൊരു റിപ്പോർട്ടും പുറത്ത് വന്നു. 1000 വര്‍ഷത്തിനിടെ ചൈനയില്‍ പെയ്ത കനത്ത മഴയാണിതെന്ന് കണക്കാക്കുന്നു.ദേശീയപാതയില്‍ തുരങ്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടവരാണ് മരിച്ചത്.
അതേസമയം ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ ഇതുവരെ 25 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജീവനും സ്വത്തിനും വ്യാപക നാശമുണ്ടായതായി പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു. നിരവധി നഗരങ്ങളും വെള്ളത്തിനടിയിലായി. ഡാമുകളും നദികളും നിറഞ്ഞ് കവിഞ്ഞു. പ്രവിശ്യയിലേക്കുള്ള വ്യോമ, ട്രെയിന്‍ ഗതാഗതം നിര്‍ത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പ്രവിശ്യാ തലസ്ഥാനമായ ഷെങ്ഷൗ നഗരത്തില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്.
കൂടാതെ ചെൻജൗ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. തെരുവുകളിലും റോഡുകളിലും ശക്തമായ ജലപ്രവാഹമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണുന്നത്. മെട്രോ യാത്രക്കാർ തീവണ്ടിയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha