Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശ്രീലങ്കൻ തെരുവിൽ പട്ടാളവും..പോലീസിനെ തൂക്കിയെറിഞ്ഞു:മന്ത്രിയുടെ വീട്ടിൽ തീയിട്ടു, നടുറോഡിൽ തെരുവുയുദ്ധം

06 APRIL 2022 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

നഗര ചത്വരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെല്ലാം വൻ രാത്രിസമരങ്ങൾ ശ്രീലങ്കയിൽ പുതുചരിത്രം സൃഷ്ടിക്കുകയാണ്.‘ഗോട്ട ഗോ ഹോം’ എന്നാർത്തു വിളിക്കുന്ന യുവാക്കളും വിദ്യാർഥികളും സ്ത്രീകളും തെരുവുകൾ കൈയടക്കിക്കഴിഞ്ഞു.

 

പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വീടുകളിൽപ്പോലും ഏതുസമയത്തും പ്രതിഷേധം സംഘടിപ്പിക്കാവുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. കൊളംബോയിലെ ഇൻഡിപെൻഡന്റ് സ്‌ക്വയർ അറബ് വസന്തത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തെ ഓർമിപ്പിക്കുംവിധം രാത്രികളിൽ ജനനിബിഡമായിക്കഴിഞ്ഞു. കൊളംബോ കഴിഞ്ഞാൽ പിന്നെ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടക്കുന്ന നഗരം കാൻഡി ആണ്.



എന്നാൽ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ ശ്രീലങ്കയില്‍നിന്നും മറ്റൊരു നടുക്കുന്ന കാഴ്ചകൾ കൂടി പുറത്തുവരികയാണ് , നടുറോഡിൽ പരസ്പരം കൊമ്പുകോർക്കുന്ന സൈന്യവും പൊലീസും. തലസ്ഥാനമായ കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ പൊലീസ് തടയുകയായിരുന്നു.

പാർലമെന്റിനു സമീപം നടന്ന പ്രതിഷേധ മാർച്ചിനിടയിലേക്കാണ് മുഖം മൂടിധാരികളായ ഒരു കൂട്ടം സൈനികർ ബൈക്കുകളിൽ എത്തിയത്. റൈഫിളുകൾ ഉൾപ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി. ഉന്നത ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. സംഭവത്തിൽ കരസേനാ മേധാവി ശവേന്ദ്ര സിൽവ അന്വേഷണം പ്രഖ്യാപിച്ചു.

 

രാജ്യത്തെ അടിയന്തരാവസ്ഥ ഇന്നലെ രാത്രി പിൻവലിച്ചിരുന്നു. രണ്ടുദിവസമായി തുടരുന്ന ജനകീയ പ്രതിഷേധം ഓരോ നിമിഷവും കരുത്താർജിക്കുകയാണ്. കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനുമാവില്ല.

 

ശ്രീലങ്കയിൽ 41 എംപിമാർ ഭരണസഖ്യം വിട്ടതോടെ 225 അംഗ പാർലമെന്റിൽ 150 സീറ്റുമായി 2020ൽ അധികാരത്തിലേറിയ മഹിന്ദ സർക്കാരിന് ഇപ്പോൾ 109 എംപിമാരുടെ പിന്തുണയേയുള്ളുരാജിവച്ചൊഴിയാന്‍ കൂട്ടാക്കാത്ത പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്നും പാര്‍ലമെന്റ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. സർക്കാരിന്റെ ഭാവി സംബന്ധിച്ച് ഇന്നു സഭയില്‍ പ്രഖ്യാപനമുണ്ടാകും. ചുമതലയേറ്റ് ഒരു ദിവസം പൂർത്തിയാകും മുൻപ് ധനമന്ത്രി അലി സാബ്രി രാജിവച്ചതിനു പിന്നാലെ ധനകാര്യ സെക്രട്ടറിയും രാജിവച്ചു.

ഇതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യാന്തര നാണ്യനിധിയുമായി നടക്കേണ്ട നിര്‍ണായക ചര്‍ച്ചകള്‍ നയിക്കാന്‍ ആളില്ലാതായി. ഐഎംഎഫിന്റെ വായ്പയില്ലാതെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ശ്രീലങ്കയിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഐഎംഎഫും പ്രതികരിച്ചു.

 

സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങൾക്കിടയിൽ നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തരാവസ്ഥ പിൻവലിക്കാൻ തീരുമാനിച്ചത്. ‌ഐക്യ സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടിയുളള പ്രസിഡന്റിന്റെ ക്ഷണം പ്രതിപക്ഷം നിരസിക്കുകയും ചെയ്തതോടെ രാജ്യത്ത് ഭരണപ്രതിസന്ധി നിലനിൽക്കുകയാണ്.

 

രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം നിയമനിർമ്മാതാക്കൾ രം​ഗത്തുവന്നിരുന്നു. ഇടക്കാല സർക്കാർ രൂപീകരിക്കാൻ എല്ലാ പാ‍ർട്ടികളുമായും ചർച്ചകൾ നടത്തണമെന്നും സ്പീക്കറോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം ഇത് അം​ഗീകരിച്ചിട്ടില്ല . പ്രസിഡന്റ് ​ഗൊതബയ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

അതേസമയം, ശ്രീലങ്കയില്‍ സർക്കാരിനെതിരെയുളള പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. വിവിധയിടങ്ങളില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പില്‍ ജനം തീയിട്ടു. പ്രസിഡന്റ് ഗൊതബായ രാജപക്‌സെയുടെ ഓഫിസിനു മുന്നില്‍ രാത്രി ഒരു മണിക്കും അയ്യായിരത്തോളം പ്രതിഷേധിക്കാര്‍ സമരം ചെയ്തു. സ്ഥലത്തെ എം പി മാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ സമരക്കാര്‍ വളഞ്ഞു.

 

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വലയുന്നതിനിടെ 12 മണിക്കൂർ പവർക്കട്ടു കൂടി ഏർപ്പെടുത്തിയതോടെയാണ് ജനം തെരുവിലിറങ്ങിയത്. ഡീസൽക്ഷാമം കടുത്തതോടെയാണ് പവർക്കട്ട് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. മണ്ണെണ്ണ, പാചക വാതകം, മരുന്ന് എന്നിവയ്ക്കും കടുത്ത ക്ഷാമം അനുവപ്പെടുന്നുണ്ട്.

 

ഇക്കൊല്ലം മാത്രം 690 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്ക്കേണ്ട ശ്രീലങ്കയുടെ പക്കൽ നിലവിൽ 200 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് അവശേഷിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവർഷം ശരാശരി 200 കോടി ഡോളറാണ് ശ്രീലങ്കയ്ക്കു വേണ്ടത്.

 

നിത്യച്ചെലവുകൾക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഭരണകൂടം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായമാണ് ഇപ്പോൾ ശ്രീലങ്കയുടെ പ്രതീക്ഷ. എങ്ങനെയും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്ക ഐ എം എഫിൽ നിന്ന് വായ്പ നേടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

 

അതേ സമയം അറബ് വസന്തംപോലെയാണ് ഈ പ്രക്ഷോഭമെന്ന് മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് ആദ്യം വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ ഭാവിക്കുവേണ്ടി പൊരുതുന്ന നിങ്ങൾക്ക് നന്ദി’ എന്നെഴുതിയ പ്ലക്കാർഡുകളുമായി കൊളംബോ നഗരത്തിൽ അണിനിരന്ന കുട്ടികൾ ആകർഷകമായ കാഴ്ചയായിരുന്നു.

 

പ്രക്ഷോഭത്തെ വംശീയമായും വർഗീയമായും ഭിന്നിപ്പിക്കാനുള്ള രജപക്സെമാരുടെ ശ്രമങ്ങൾക്ക് ജനകീയ ഐക്യംകൊണ്ടാണ് പ്രക്ഷോഭകർ തിരിച്ചടി നൽകിയത്. പ്രക്ഷോഭകർ തീവ്രവാദികളാണെന്ന് ഗോതബായ പറഞ്ഞെങ്കിലും ബുദ്ധ, ഇസ്ലാം, ഹിന്ദു മതവിശ്വാസികൾ ഒരുമിച്ച് അണിനിരന്നതോടെ ആ വാദം പൊളിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (24 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends