അമേരിക്കയിൽ ശക്തമായി വീശിയടിച്ച് ഇയാന്‍, മരണ സംഖ്യ 42 ആയി ഉയർന്നു, കൊടുങ്കാറ്റ് അപകടകരമായി തുടരുന്നതിനാൽ മരണനിരക്ക് വരും ദിവസങ്ങളില്‍ ഉയരാൻ സാധ്യത, കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് സഹായം ഉറപ്പുവരുത്തി ജോ ബൈഡന്‍...!!!
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ശക്തമായി വീശിയടിച്ച ഇയാന്‍ കൊടുങ്കാറ്റിൽ മരണ സംഖ്യ 42 ആയി ഉയർന്നു.കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.
മരണനിരക്ക് വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ആശുപത്രികൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇയാന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പുവരുത്തി.
ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ബുധനാഴ്ച മണിക്കൂറിൽ 241കിലോമീറ്റർ വേഗത്തിലാണ് ഇയൻ കൊടുങ്കാറ്റ് ഫ്ളോറിഡതീരം തൊട്ടത്. യു.എസിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ ശക്തമായ ചുഴലിക്കാറ്റാണിത്. വ്യാഴാഴ്ച രാവിലെയോടെ കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാപ്രവചനം.
https://www.facebook.com/Malayalivartha