ചൈനയെ തീർക്കാൻ മറ്റ് രാജ്യങ്ങളെ കൂട്ട് പിടിച്ച് ജപ്പാൻ... തയ്‌വാനെ തൊട്ടാൽ ഭസ്മമാക്കും! പിന്തുണ നേടാൻ ജപ്പാൻ പ്രധാനമന്ത്രി കിഷിദ
തയ്‌വാനുമായി സംഘർഷം നിലനിൽക്കുന്ന ചൈന യുദ്ധസന്നാഹമൊരുക്കുന്നതായി റിപ്പോർട്ട്. ‘യുദ്ധസാഹചര്യം നേരിടാൻ ഒരുങ്ങൂ’ എന്ന് സേനാ മേധാവി കൂടിയായ പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടതിനു പിന്നാലെയാണിതെന്ന് ‘സിംഗപ്പൂർ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. നിരന്തരം പ്രകോപനവുമായി നീങ്ങുന്ന ചൈനയ്‌ക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ജപ്പാൻ.
ബീജിംഗിനെതിരെ പ്രതിരോധ രംഗത്തെ ശക്തമായ നീക്കത്തിന് വേണ്ടത്ര ജനകീയ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ഫൂമിയോ കിഷിദ. പ്രാദേശികമായി തനിക്ക് ജനകീയ പിന്തുണ ശക്തമല്ലെന്നതാണ് കിഷിദ നേരിടുന്ന വെല്ലുവിളി. ഇതിനെ മറികടക്കാൻ ജനങ്ങൾക്കിടയിൽ രാജ്യസുരക്ഷാ പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് ജപ്പാൻ പ്രധാനമന്ത്രി കിഷിദ.
ഈ മാസം 17ന് ജപ്പാൻ-ചൈന വാണിജ്യ ചർച്ചകൾ നടന്നിരുന്നു. പരമ്പരാഗത നയതന്ത്ര ബന്ധം തുടരുമ്പോഴും പ്രതിരോധ രംഗത്ത് ജപ്പാനെ ചൈന ശത്രുവായി കാണുകയാണ്. ചൈനയുടെ നടപടികൾക്കെതിരെ ടോക്കിയോ ഭരണകൂടം കനത്ത ജാഗ്രതയിലാണ്.
ജപ്പാൻ ക്വാഡ് സഖ്യത്തിന്റെ ഭാഗമായതിന് ശേഷം സെൻകാകൂ ദ്വീപിനെ വളഞ്ഞു പിടിക്കുന്ന ചൈനീസ് തന്ത്രം ശക്തമാണ്. തായ്വാന് ജപ്പാൻ പിന്തുണ പ്രഖ്യാപിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. നിലവിൽ അമേരിക്കയുടെ നാവിക പടയാണ് ജപ്പാന് പ്രതിരോധ സഹായം നൽകുന്നത്. ഓസ്‌ട്രേലിയയുമായും ഫ്രാൻസുമായും ജപ്പാൻ പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കിയാണ് പുതിയ നയതന്ത്രനീക്കം.
‘രാജ്യത്തിന്റെ സുരക്ഷ അസ്ഥിരവും അനിശ്ചതത്വമുള്ളതുമായിക്കൊണ്ടിരിക്കുന്നതിനാൽ’ ഏതു യുദ്ധവും നേരിടാൻ തയ്യാറാകാനും സേനാ പരിശീലനം ശക്തമാക്കാനും ഈമാസം എട്ടിനാണ് ഷി സൈന്യത്തോട് ആഹ്വാനം ചെയ്തത്. പോരാടി ജയിക്കാൻ കഴിയും വിധം സജ്ജമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് മറ്റൊരു യുദ്ധത്തിലേക്കു ലോകം കടക്കുന്നോ എന്ന സംശയം ഏവരിലും ഉയർത്തിയിരുന്നു.
ഷെൻസനിൽ നിന്ന് 717 കിലോമീറ്റർ അകലെയാണ് തയ്‌വാൻ ദ്വീപ്. വാർഷിക വ്യോമാഭ്യാസത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും ശബ്ദാതി വേഗ മിസൈലുകളും തയ്‌വാൻ മേഖലയിൽ പരീക്ഷിച്ച് ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. 2027-ഓടെ ചൈനീസ് സൈന്യത്തെ ലോകോത്തരമാക്കുകയാണ് ഷിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha