Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ഇസ്രായേലിന്‍റെ കൂട്ടക്കുരുതി... ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്...ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു..കെട്ടിടങ്ങൾ പൂർണമായും തകർന്നു...മറ്റൊരു കപ്പല്‍ കൂടി ആക്രമിച്ച് ഹൂത്തികള്‍..

23 JUNE 2024 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ

സിറിയയിൽ ഐസിസ് പതിയിരുന്നു നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു എന്ന് അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ്

ഭീകരൻ മസൂദ് അസ്ഹറർ പൊട്ടിക്കരഞ്ഞു കൊണ്ട് സമ്മതിക്കുന്നു ഇന്നും ഭയപ്പെടുന്നു ഭൽവാൽ ജയിൽ അധികൃതരെ; പരാജയപ്പെട്ട ജയിൽ ചാട്ടത്തിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ് പുറത്ത്

ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയിൽ ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്.അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല. ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്‌ഥിരീകരിച്ചു.വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ജനിനിൽ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യം വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

 

വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പൗരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ലബനാനിൽ പടിഞ്ഞാറൻ ബെക്ക ജില്ലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനീസ് പൗരൻ കൊല്ലപ്പെട്ടു.അതിനിടെ, ഇസ്രായേൽ വിദേശകാര്യ മന്ത്രി കാത് സ് ചർച്ചക്കായി അമേരിക്കയിലെത്തും. പ്രതിരോധ സഹമന്ത്രി എന്ന ചുമതല കൂടി നൽകിയാണ് കാത് സിനെ ഇസ്രായേൽ അമേരിക്കക്ക് അയക്കുന്നത്.ഇസ്രായേലിനുള്ള ആയുധസഹായം തുടരുമെന്ന് അമേരിക്ക ആവർത്തിച്ചു.നെതന്യാഹുവിൻറ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാ വിഭാഗം രംഗത്തെത്തി. നിരവധി പേർ അറസ്‌റ്റിലായി. വടക്കൻ അതിർത്തിയിൽ അഭയാർഥികളായി മാറിയ ഇസ്രായേലികൾ ജറൂസലമിൽ റാലി നടത്തി.

ചെങ്കടലിൽ രണ്ട് കപ്പലുകൾ കൂടി ആക്രമിച്ചതായി ഹൂതികൾ. റൂ‌വെൽറ്റ് വിമാന വാഹിനി കപ്പൽ ഉടൻ മേഖലയിൽ എത്തുമെന്ന് പെൻറഗൺ അറിയിച്ചു.അതിനിടെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എതിരായ എതിർപ്പ് കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ടെൽ അവീവിൽ റാലി നടത്തി. 'സ്‌റ്റോപ്പ് ദി വാർ' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം നടന്നത്.പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗാസയിൽ കുടുങ്ങിയ ബന്ദികളെ തിരികെ കൊണ്ടുവരാനും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. ഹമാസുമായുള്ള സംഘർഷം കൈകാര്യംചെയ്‌ത രീതിയിലും യുദ്ധം നീളുന്നതിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെതിരെ വ്യാപക വിമർശനം തുടരുന്നതിനിടെയാണ് ഈ പ്രതിഷേധ പ്രകടനം.

 

നിയാഴ്‌ച ടെൽ അവീവിൽ നടന്ന പ്രതിഷേധത്തിൽ 150,000-ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇന്നലെ നടന്നത്. പ്രതിഷേധക്കാർ ഇസ്രായേൽ പതാകകൾ വീശി കൂടാതെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.ഇസ്രായേല്‍ തുറമുഖം ഉപയോഗിക്കുന്ന ഒരു കപ്പലിനെയും വെറുതെവിടില്ലെന്ന ദൃഡപ്രതിജ്ഞയുമായി ഹൂത്തികള്‍. (Houthis claim attack on ship that docked in Israel)ഇസ്രായേല്‍ തുറമുഖത്ത് നങ്കൂരമിട്ട മറ്റൊരു കൂറ്റന്‍ കപ്പല്‍ കൂടി യമനി പോരാളികള്‍ ആക്രമിച്ചു. ലൈബീരിയന്‍ പതാകയുള്ള ട്രാന്‍സ് വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പല്‍ അറബിക്കടലിലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലേക്ക് തങ്ങള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ നേരിട്ട് പതിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്യ സര്‍ഈ പറഞ്ഞു.

 

കപ്പലിന്റെ ഉടമസ്ഥരായ കമ്പനി, ഇസ്രായേല്‍ ജലപാതയിലേക്ക് പ്രവേശിക്കരുതെന്ന തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ആക്രമണം. എംവി ട്യൂട്ടര്‍ എന്ന മറ്റൊരു കപ്പല്‍ ഈയാഴ്ച്ച ഹൂത്തികള്‍ ആക്രമിച്ച് കടലില്‍ മുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണം വീണ്ടും ശക്തമായിരിക്കുകയാണ്.അമേരിക്കന്‍ നാവിക കപ്പലായ യുഎസ്എസ് എയ്‌സന്‍ഹോവറിന് നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും സര്‍ഈ അവകാശപ്പെട്ടു.ഇസ്രായേലിന്റെ ഗസാ അധിനിവേശത്തിന് ശേഷം മേഖലയിലെ നാവിക ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ കപ്പലാണ്. ആക്രമണം അതിന്റെ ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇക്കാര്യം അമേരിക്ക നിഷേധിച്ചു.യുഎസ്എസ് എയ്‌സന്‍ഹോവറിനോട് നാട്ടിലേക്ക് മടങ്ങാന്‍ യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടതായ വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് ഹൂത്തികളുടെ അവകാശവാദമെന്നതും ശ്രദ്ധേയമാണ്. എട്ട് മാസത്തിന് ശേഷമാണ് കപ്പല്‍ തിരിച്ചു പോകുന്നത്. പസഫിക് സമുദ്രത്തിലുള്ള മറ്റൊരു കപ്പില്‍ പകരം ദൗത്യം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.ഫലസ്തീന് പിന്തുണ നല്‍കാന്‍ തങ്ങള്‍ നടത്തുന്ന കപ്പല്‍ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ പ്രഖ്യാപനം. ഫലസ്തീനെതിരായ ഉപരോധം എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രമേ ആക്രമണം നിര്‍ത്തൂ എന്നാണ് നിലപാട്. ഇതിനകം 60ഓളം കപ്പലുകള്‍ ആക്രമിച്ച ഹൂത്തികള്‍ രണ്ട് വാണിജ്യ കപ്പലുകള്‍ മുക്കുകയും മറ്റൊരെണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ ബാര്‍ബഡോസ് രജിസ്‌ട്രേഷനുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പല്‍ ആക്രമിച്ച ഹൂത്തികള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.

 

അതേസമയം, യുദ്ധം ആരംഭിച്ചിട്ട് എട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല.ഇതിൽ രാജ്യത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.ഗാസയില്‍ ഇപ്പോഴും ഹമാസിറെ സാന്നിധ്യം സജീവമാണ്. നിരന്തരം വ്യാപക ആക്രമണങ്ങള്‍ നടത്തിയിട്ടും ഹമാസിനെ ഒതുക്കാൻ ഇസ്രായേലിന് കഴിയാത്തത് അന്താരാഷ്ട്ര തലത്തിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നാണ് വിമർശനം. ഇതിനിടയിലാണ് ടെൽ അവീവിൽ ഉൾപ്പെടെ വൻ പ്രതിഷേധങ്ങളും അരങ്ങേറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം  (14 minutes ago)

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (1 hour ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (2 hours ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (3 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (3 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (3 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (3 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (3 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (3 hours ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (3 hours ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (5 hours ago)

Malayali Vartha Recommends