Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇസ്രായേലിന്‍റെ കൂട്ടക്കുരുതി... ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്...ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു..കെട്ടിടങ്ങൾ പൂർണമായും തകർന്നു...മറ്റൊരു കപ്പല്‍ കൂടി ആക്രമിച്ച് ഹൂത്തികള്‍..

23 JUNE 2024 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

പട്ടായയിലേക്ക് 5,000 നാവികരും മറൈൻ സൈനികരുമായി യുഎസ്എസ് എബ്രഹാം ലിങ്കൺ എത്തി...പ്രാദേശിക ബിസിനസുകൾ ഇത് ഒരു അപൂർവ സാമ്പത്തിക അവസരമായി കാണുന്നു..

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്

ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയിൽ ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്.അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല. ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്‌ഥിരീകരിച്ചു.വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ജനിനിൽ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യം വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

 

വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പൗരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ലബനാനിൽ പടിഞ്ഞാറൻ ബെക്ക ജില്ലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനീസ് പൗരൻ കൊല്ലപ്പെട്ടു.അതിനിടെ, ഇസ്രായേൽ വിദേശകാര്യ മന്ത്രി കാത് സ് ചർച്ചക്കായി അമേരിക്കയിലെത്തും. പ്രതിരോധ സഹമന്ത്രി എന്ന ചുമതല കൂടി നൽകിയാണ് കാത് സിനെ ഇസ്രായേൽ അമേരിക്കക്ക് അയക്കുന്നത്.ഇസ്രായേലിനുള്ള ആയുധസഹായം തുടരുമെന്ന് അമേരിക്ക ആവർത്തിച്ചു.നെതന്യാഹുവിൻറ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാ വിഭാഗം രംഗത്തെത്തി. നിരവധി പേർ അറസ്‌റ്റിലായി. വടക്കൻ അതിർത്തിയിൽ അഭയാർഥികളായി മാറിയ ഇസ്രായേലികൾ ജറൂസലമിൽ റാലി നടത്തി.

ചെങ്കടലിൽ രണ്ട് കപ്പലുകൾ കൂടി ആക്രമിച്ചതായി ഹൂതികൾ. റൂ‌വെൽറ്റ് വിമാന വാഹിനി കപ്പൽ ഉടൻ മേഖലയിൽ എത്തുമെന്ന് പെൻറഗൺ അറിയിച്ചു.അതിനിടെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എതിരായ എതിർപ്പ് കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ടെൽ അവീവിൽ റാലി നടത്തി. 'സ്‌റ്റോപ്പ് ദി വാർ' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം നടന്നത്.പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗാസയിൽ കുടുങ്ങിയ ബന്ദികളെ തിരികെ കൊണ്ടുവരാനും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. ഹമാസുമായുള്ള സംഘർഷം കൈകാര്യംചെയ്‌ത രീതിയിലും യുദ്ധം നീളുന്നതിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെതിരെ വ്യാപക വിമർശനം തുടരുന്നതിനിടെയാണ് ഈ പ്രതിഷേധ പ്രകടനം.

 

നിയാഴ്‌ച ടെൽ അവീവിൽ നടന്ന പ്രതിഷേധത്തിൽ 150,000-ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇന്നലെ നടന്നത്. പ്രതിഷേധക്കാർ ഇസ്രായേൽ പതാകകൾ വീശി കൂടാതെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.ഇസ്രായേല്‍ തുറമുഖം ഉപയോഗിക്കുന്ന ഒരു കപ്പലിനെയും വെറുതെവിടില്ലെന്ന ദൃഡപ്രതിജ്ഞയുമായി ഹൂത്തികള്‍. (Houthis claim attack on ship that docked in Israel)ഇസ്രായേല്‍ തുറമുഖത്ത് നങ്കൂരമിട്ട മറ്റൊരു കൂറ്റന്‍ കപ്പല്‍ കൂടി യമനി പോരാളികള്‍ ആക്രമിച്ചു. ലൈബീരിയന്‍ പതാകയുള്ള ട്രാന്‍സ് വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പല്‍ അറബിക്കടലിലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലേക്ക് തങ്ങള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ നേരിട്ട് പതിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്യ സര്‍ഈ പറഞ്ഞു.

 

കപ്പലിന്റെ ഉടമസ്ഥരായ കമ്പനി, ഇസ്രായേല്‍ ജലപാതയിലേക്ക് പ്രവേശിക്കരുതെന്ന തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ആക്രമണം. എംവി ട്യൂട്ടര്‍ എന്ന മറ്റൊരു കപ്പല്‍ ഈയാഴ്ച്ച ഹൂത്തികള്‍ ആക്രമിച്ച് കടലില്‍ മുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണം വീണ്ടും ശക്തമായിരിക്കുകയാണ്.അമേരിക്കന്‍ നാവിക കപ്പലായ യുഎസ്എസ് എയ്‌സന്‍ഹോവറിന് നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും സര്‍ഈ അവകാശപ്പെട്ടു.ഇസ്രായേലിന്റെ ഗസാ അധിനിവേശത്തിന് ശേഷം മേഖലയിലെ നാവിക ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ കപ്പലാണ്. ആക്രമണം അതിന്റെ ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇക്കാര്യം അമേരിക്ക നിഷേധിച്ചു.യുഎസ്എസ് എയ്‌സന്‍ഹോവറിനോട് നാട്ടിലേക്ക് മടങ്ങാന്‍ യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടതായ വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് ഹൂത്തികളുടെ അവകാശവാദമെന്നതും ശ്രദ്ധേയമാണ്. എട്ട് മാസത്തിന് ശേഷമാണ് കപ്പല്‍ തിരിച്ചു പോകുന്നത്. പസഫിക് സമുദ്രത്തിലുള്ള മറ്റൊരു കപ്പില്‍ പകരം ദൗത്യം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.ഫലസ്തീന് പിന്തുണ നല്‍കാന്‍ തങ്ങള്‍ നടത്തുന്ന കപ്പല്‍ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ പ്രഖ്യാപനം. ഫലസ്തീനെതിരായ ഉപരോധം എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രമേ ആക്രമണം നിര്‍ത്തൂ എന്നാണ് നിലപാട്. ഇതിനകം 60ഓളം കപ്പലുകള്‍ ആക്രമിച്ച ഹൂത്തികള്‍ രണ്ട് വാണിജ്യ കപ്പലുകള്‍ മുക്കുകയും മറ്റൊരെണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ ബാര്‍ബഡോസ് രജിസ്‌ട്രേഷനുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പല്‍ ആക്രമിച്ച ഹൂത്തികള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.

 

അതേസമയം, യുദ്ധം ആരംഭിച്ചിട്ട് എട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല.ഇതിൽ രാജ്യത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.ഗാസയില്‍ ഇപ്പോഴും ഹമാസിറെ സാന്നിധ്യം സജീവമാണ്. നിരന്തരം വ്യാപക ആക്രമണങ്ങള്‍ നടത്തിയിട്ടും ഹമാസിനെ ഒതുക്കാൻ ഇസ്രായേലിന് കഴിയാത്തത് അന്താരാഷ്ട്ര തലത്തിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നാണ് വിമർശനം. ഇതിനിടയിലാണ് ടെൽ അവീവിൽ ഉൾപ്പെടെ വൻ പ്രതിഷേധങ്ങളും അരങ്ങേറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends