Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇസ്രായേലിന്‍റെ കൂട്ടക്കുരുതി... ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്...ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു..കെട്ടിടങ്ങൾ പൂർണമായും തകർന്നു...മറ്റൊരു കപ്പല്‍ കൂടി ആക്രമിച്ച് ഹൂത്തികള്‍..

23 JUNE 2024 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി

ട്രംപിനെ പരസ്യമായി വെല്ലുവിളിച്ച് ഇറാനിയൻ എംബസി.. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന പരിഹാസക്കുറിപ്പ്.. 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയും ഇതിനൊപ്പമുണ്ട്..

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയിൽ ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്.അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല. ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്‌ഥിരീകരിച്ചു.വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ജനിനിൽ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യം വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

 

വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പൗരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ലബനാനിൽ പടിഞ്ഞാറൻ ബെക്ക ജില്ലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനീസ് പൗരൻ കൊല്ലപ്പെട്ടു.അതിനിടെ, ഇസ്രായേൽ വിദേശകാര്യ മന്ത്രി കാത് സ് ചർച്ചക്കായി അമേരിക്കയിലെത്തും. പ്രതിരോധ സഹമന്ത്രി എന്ന ചുമതല കൂടി നൽകിയാണ് കാത് സിനെ ഇസ്രായേൽ അമേരിക്കക്ക് അയക്കുന്നത്.ഇസ്രായേലിനുള്ള ആയുധസഹായം തുടരുമെന്ന് അമേരിക്ക ആവർത്തിച്ചു.നെതന്യാഹുവിൻറ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാ വിഭാഗം രംഗത്തെത്തി. നിരവധി പേർ അറസ്‌റ്റിലായി. വടക്കൻ അതിർത്തിയിൽ അഭയാർഥികളായി മാറിയ ഇസ്രായേലികൾ ജറൂസലമിൽ റാലി നടത്തി.

ചെങ്കടലിൽ രണ്ട് കപ്പലുകൾ കൂടി ആക്രമിച്ചതായി ഹൂതികൾ. റൂ‌വെൽറ്റ് വിമാന വാഹിനി കപ്പൽ ഉടൻ മേഖലയിൽ എത്തുമെന്ന് പെൻറഗൺ അറിയിച്ചു.അതിനിടെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എതിരായ എതിർപ്പ് കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ടെൽ അവീവിൽ റാലി നടത്തി. 'സ്‌റ്റോപ്പ് ദി വാർ' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം നടന്നത്.പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗാസയിൽ കുടുങ്ങിയ ബന്ദികളെ തിരികെ കൊണ്ടുവരാനും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. ഹമാസുമായുള്ള സംഘർഷം കൈകാര്യംചെയ്‌ത രീതിയിലും യുദ്ധം നീളുന്നതിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെതിരെ വ്യാപക വിമർശനം തുടരുന്നതിനിടെയാണ് ഈ പ്രതിഷേധ പ്രകടനം.

 

നിയാഴ്‌ച ടെൽ അവീവിൽ നടന്ന പ്രതിഷേധത്തിൽ 150,000-ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇന്നലെ നടന്നത്. പ്രതിഷേധക്കാർ ഇസ്രായേൽ പതാകകൾ വീശി കൂടാതെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.ഇസ്രായേല്‍ തുറമുഖം ഉപയോഗിക്കുന്ന ഒരു കപ്പലിനെയും വെറുതെവിടില്ലെന്ന ദൃഡപ്രതിജ്ഞയുമായി ഹൂത്തികള്‍. (Houthis claim attack on ship that docked in Israel)ഇസ്രായേല്‍ തുറമുഖത്ത് നങ്കൂരമിട്ട മറ്റൊരു കൂറ്റന്‍ കപ്പല്‍ കൂടി യമനി പോരാളികള്‍ ആക്രമിച്ചു. ലൈബീരിയന്‍ പതാകയുള്ള ട്രാന്‍സ് വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പല്‍ അറബിക്കടലിലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലേക്ക് തങ്ങള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ നേരിട്ട് പതിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്യ സര്‍ഈ പറഞ്ഞു.

 

കപ്പലിന്റെ ഉടമസ്ഥരായ കമ്പനി, ഇസ്രായേല്‍ ജലപാതയിലേക്ക് പ്രവേശിക്കരുതെന്ന തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ആക്രമണം. എംവി ട്യൂട്ടര്‍ എന്ന മറ്റൊരു കപ്പല്‍ ഈയാഴ്ച്ച ഹൂത്തികള്‍ ആക്രമിച്ച് കടലില്‍ മുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണം വീണ്ടും ശക്തമായിരിക്കുകയാണ്.അമേരിക്കന്‍ നാവിക കപ്പലായ യുഎസ്എസ് എയ്‌സന്‍ഹോവറിന് നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും സര്‍ഈ അവകാശപ്പെട്ടു.ഇസ്രായേലിന്റെ ഗസാ അധിനിവേശത്തിന് ശേഷം മേഖലയിലെ നാവിക ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ കപ്പലാണ്. ആക്രമണം അതിന്റെ ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇക്കാര്യം അമേരിക്ക നിഷേധിച്ചു.യുഎസ്എസ് എയ്‌സന്‍ഹോവറിനോട് നാട്ടിലേക്ക് മടങ്ങാന്‍ യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടതായ വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് ഹൂത്തികളുടെ അവകാശവാദമെന്നതും ശ്രദ്ധേയമാണ്. എട്ട് മാസത്തിന് ശേഷമാണ് കപ്പല്‍ തിരിച്ചു പോകുന്നത്. പസഫിക് സമുദ്രത്തിലുള്ള മറ്റൊരു കപ്പില്‍ പകരം ദൗത്യം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.ഫലസ്തീന് പിന്തുണ നല്‍കാന്‍ തങ്ങള്‍ നടത്തുന്ന കപ്പല്‍ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ പ്രഖ്യാപനം. ഫലസ്തീനെതിരായ ഉപരോധം എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രമേ ആക്രമണം നിര്‍ത്തൂ എന്നാണ് നിലപാട്. ഇതിനകം 60ഓളം കപ്പലുകള്‍ ആക്രമിച്ച ഹൂത്തികള്‍ രണ്ട് വാണിജ്യ കപ്പലുകള്‍ മുക്കുകയും മറ്റൊരെണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ ബാര്‍ബഡോസ് രജിസ്‌ട്രേഷനുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പല്‍ ആക്രമിച്ച ഹൂത്തികള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.

 

അതേസമയം, യുദ്ധം ആരംഭിച്ചിട്ട് എട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല.ഇതിൽ രാജ്യത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.ഗാസയില്‍ ഇപ്പോഴും ഹമാസിറെ സാന്നിധ്യം സജീവമാണ്. നിരന്തരം വ്യാപക ആക്രമണങ്ങള്‍ നടത്തിയിട്ടും ഹമാസിനെ ഒതുക്കാൻ ഇസ്രായേലിന് കഴിയാത്തത് അന്താരാഷ്ട്ര തലത്തിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നാണ് വിമർശനം. ഇതിനിടയിലാണ് ടെൽ അവീവിൽ ഉൾപ്പെടെ വൻ പ്രതിഷേധങ്ങളും അരങ്ങേറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (43 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends