Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ഗാസയുടെ 77 ശതമാനം ഭൂപ്രദേശങ്ങളും പിടിച്ചെടുത്ത ഇസ്രായേലിന് മുന്നില്‍ ഹമാസ് ഗതികെട്ട് കേഴുന്ന സ്ഥിതിയെത്തിയിരിക്കുന്നു...ണ് ഹമാസിന്റെ വിനീതമായ അഭ്യര്‍ഥന..

28 MAY 2025 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഹമാസ് എന്ന പലസ്തീന്‍  ഭീകരപ്രസ്ഥാനത്തെ ഇസ്രായേല്‍ ഏറെക്കുറെ ഇല്ലാതാക്കുകയാണ്. ഗാസയുടെ 77  ശതമാനം ഭൂപ്രദേശങ്ങളും പിടിച്ചെടുത്ത ഇസ്രായേലിന് മുന്നില്‍ ഹമാസ് ഗതികെട്ട് കേഴുന്ന സ്ഥിതിയെത്തിയിരിക്കുന്നു. എങ്ങനെയും യുദ്ധം അവസാനിപ്പിക്കാനും പലസ്തീനികളെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹമാസിന്റെ വിനീതമായ  അഭ്യര്‍ഥന.ഇസ്രയേലുമായുള്ള യുദ്ധം തുടരുന്നതിനിടെ ഗാസയില്‍ ഹമാസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്.  രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഹമാസിന്റെ മുന്‍നിര നേതാക്കളെ ഏറെപ്പേരെയും  ഇസ്രയേല്‍ വധിച്ചു കഴിഞ്ഞു.

 

ഇതോടകം ഹമാസിന്റെ അന്‍പതു നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസും അംഗകരിച്ചിട്ടുണ്ട്.  ഹമാസിന്റെ ആയുധശേഷിയും പണശേഷിയും പൂര്‍ണമായി തരിപ്പണമായതോടെ യുദ്ധം തുടരുന്നത് അവരുടെ സാമ്പത്തിക സ്രോതസിനെയും  ബാധിച്ചുകഴിഞ്ഞു.ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന  അംഗങ്ങള്‍ക്കുള്ള വേതനം പോലും ഹമാസിനു സാധിക്കുന്നില്ല. നാല് മാസത്തേക്ക് 900 ഷെക്കല്‍ അതായത്  240 യുഎസ് ഡോളര്‍  മാത്രമാണ് ശമ്പളമായി നല്‍കാന്‍ ഹമാസിന് സാധിച്ചിട്ടുള്ളൂ. ഇത് ഹമാസ് പ്രവര്‍ത്തകര്‍ക്കിടയില്‍ രോഷത്തിന് കാരണമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ പ്രതിരോധ സേനയുടെ കനത്ത ആക്രമണത്തില്‍ മുന്‍നിര നേതൃത്വത്തെ നഷ്ടമാകുന്നതിനിടയിലാണ് ഹമാസിനെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വല്ലാതെ  വലയ്ക്കുന്നത്.

പട്ടിണി കൊടികുത്തി വാഴുന്ന ഗാസയില്‍ നിന്ന് ഇതോടകം ആറു ലക്ഷം പേര്‍ പലായനം ചെയ്തുകഴിഞ്ഞു.ഹമാസിന്റെ ചരിത്രത്തില്‍ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത  സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ഹമാസിനുള്ളില്‍ തന്നെ പോരും ഭിന്നതയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. യുദ്ധത്തിലെ ഏകോപനത്തെയും നേതാക്കളുടെ മരണം  ബാധിച്ചതായി ഹമാസ് നേതാക്കള്‍ പറയുന്നു.അതേസമയം അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ ഗാസയിലെ ആക്രമണങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കുകയാണ്. ശനിയാഴ്ച ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒന്‍മ്പത് കുട്ടികളാണ് കൊല്ലപ്പെട്ടത്.

 

ഐക്യരാഷ്ട്രസഭയുടെ  ഭക്ഷണമുള്‍പ്പെടെയുള്ള സഹായവുമായെത്തുന്ന ട്രക്കുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇസ്രയേല്‍ നടത്തുന്നത്.
ഗാസയില്‍ ആക്രമണം അവസാനിപ്പിക്കാനായി ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം  ഇസ്രയേലും അമേരിക്കയും തള്ളിയതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന യോഗത്തില്‍ ഹമാസും അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധിയും  കരട് കരാറില്‍ യോജിച്ചതായാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നത്. 60 ദിവസത്തെ വെടിനിര്‍ത്തലും രണ്ടുഘട്ടങ്ങളായി 10 ബന്ദികളെ മോചിപ്പിക്കലും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.ഗാസയില്‍ വംശഹത്യ 600 ദിവസം പിന്നിടുമ്പോഴും ഇസ്രയേല്‍ സൈന്യം ശക്തമായ ബോംബാക്രമണം തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പതിനാലായിരം കവിഞ്ഞിരിക്കുന്നു.

 

ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് പരിക്കേറ്റു.ഇസ്രയേല്‍ ഉപരോധത്തില്‍ ഇന്നലെ നേരിയ ഇളവ് നല്‍കിയതോടെ ഗാസയിലെത്തിയ ഭക്ഷ്യവസ്തുക്കളുടെ വിതരണകേന്ദ്രത്തില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ കരാറുകാര്‍ക്ക് വെടിയുതിര്‍ക്കേണ്ടിവന്നു.ആശുപത്രികളില്‍ മെഡിക്കല്‍ സാമഗ്രികള്‍ തീര്‍ന്നതിനാല്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.യുദ്ധത്തില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയിരുന്ന ഗാസയിലെ ദരാജിലുള്ള സ്‌കൂളിനെ ലക്ഷ്യം വച്ചുള്ള ആക്രമണത്തില്‍ മാത്രം 36 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. എന്നാല്‍ ഭീതരരെ  ലക്ഷ്യമിട്ടാണ് സ്‌കൂള്‍ ആക്രമിച്ചതെന്നും ഇവിടെ ഹമാസ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതായും ഇസ്രയേല്‍ സേന അവകാശപ്പെട്ടു.

 

കനത്ത ആക്രമണത്തിന് പിന്നാലെ ഗാസയുടെ 77 ശതമാനത്തിന്റെയും നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.ഹമാസുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് ശേഷം മാര്‍ച്ച് മുതലാണ് ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചത്. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുകയോ നിരായുധീകരിക്കപ്പെടുകയോ ചെയ്യുന്നതുവരെയും ശേഷിക്കുന്ന 58 ബന്ദികളെ മോചിപ്പിക്കുന്നത് വരെയും യുദ്ധം തുടരുമെന്നാണ് ഇസ്രയേലിന്റെ അന്ത്യശാസനം.ഒരു രാജ്യത്തിനും അംഗീകരിക്കാന്‍ കഴിയാവുന്ന കരാറല്ല ഹമാസ് മുന്നോട്ട് വച്ചതെന്നും വെടിനിര്‍ത്തലിന് സമ്മതമല്ലെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുകയാണ്.

 

പ്രഖ്യാപിച്ചാല്‍ കൈവശമുള്ള ബന്ദികളില്‍ 10 പേരെ രണ്ടുഘട്ടമായി മോചിപ്പിക്കാമെന്നായിരുന്നു ഹമാസിന്റെ വാഗ്ദാനം. വെടിനിര്‍ത്തലിന് പുറമെ ഗാസയില്‍ നിന്ന് ഇസ്രയേല്‍ ഭാഗികമായി പിന്‍മാറണമെന്നും ഇസ്രയേല്‍ വിട്ടയയ്‌ക്കേണ്ട തടവുകാരുടെ പട്ടികയും ഒപ്പമുണ്ടായിരുന്നു.
അതേസമയം, ബന്ദികളുടെ മോചനം വൈകില്ലെന്നും ഹമാസിന്റെ കാര്യത്തിലും ബന്ദികളുടെ കാര്യത്തിലുമുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. കൈവശമുള്ള എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നും പകരമായി ഗാസയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറണമെന്നായിരുന്നു ഹമാസിന്റെ  ആദ്യ ആവശ്യം. ഇത് തള്ളിയ നെതന്യാഹു, താല്‍കാലികമായ വെടിനിര്‍ത്തലിനെ താല്‍പര്യമുള്ളൂവെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും നിലപാടെടുത്തു. ഹമാസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്ത ശേഷമെ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്നും പ്രഖ്യാപിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (5 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (33 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (2 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

200 ലേറെ വെടിയുണ്ടകളും  (3 hours ago)

Malayali Vartha Recommends