Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊന്നും മത്സരരംഗത്ത് തുടക്കം മുതലേ ഉണ്ടായിരുന്നില്ല എന്നതാണ് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത

27 FEBRUARY 2019 02:58 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊന്നും മത്സരരംഗത്ത് തുടക്കം മുതലേ ഉണ്ടായിരുന്നില്ല എന്നതാണ് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ മനുഷ്യരെ അസാധാരണമായി അവതരിപ്പിച്ചാണ് ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌ക്കാരത്തില്‍ മുത്തമിട്ടത്. ഇന്ത്യന്‍ ഫുഡ്ബള്‍ ടീം ക്യാപ്ടനായിരുന്ന വി.പി സത്യന്റെ ദുരന്ത ജീവിതവും മേരിക്കുട്ടി എന്ന ട്രാന്‍ജെന്‍ഡറുടെ മാനസിക സംഘര്‍ഷങ്ങളും അഭ്രപാളികളില്‍ അനായാസം അവതരിപ്പിച്ചാണ് ജയസൂര്യ ജൂറിയെ വിസ്മയിപ്പിച്ചത്.

രണ്ട് കഥാപാത്രങ്ങളും രൂപത്തിലും ഭാവത്തിലും സംസാരത്തിലും മനോനിലകളിലും അങ്ങേയറ്റം വ്യത്യസ്തമാണ്. ക്യാപ്ടനില്‍ ഒരിടത്ത് പോലും ജയസൂര്യയെ കാണാനാകില്ല. പ്രായവായുവിനെ പോലെ കാല്‍പ്പന്തിനെ പ്രണയിക്കുന്ന കുഞ്ഞ് സത്യനില്‍ തുടങ്ങി ഇന്ത്യയുടെ അഭിമാനമായി വളരുന്ന ക്യാപ്ടനായും അവസാനം ആരാലും അറിയപ്പെടാതെ ചെന്നൈയിലെ ആളൊഴിഞ്ഞ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ എടുത്ത്ചാടി ജീവിതത്തില്‍ സെല്‍ഫ് ഗോളടിക്കേണ്ടി വന്ന ദുരന്തനായകനായും ജയസൂര്യ പരകായപ്രവേശം നടത്തി.

രണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കാണ് പുരസ്‌ക്കാരം എന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. വി.പി സത്യനെ കുറിച്ച് സിനിമ ചെയ്യും മുമ്പ് അറിയില്ലായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിച്ചിരുന്നില്ല. സിനിമയിലൂടെ പുതുതലമുറയ്ക്ക് വി.പി. സത്യനെ പരിചയപ്പെടുത്താനായി. സംവിധായകന്‍ പ്രജേഷ് സെന്‍ അത്രമാത്രം ഗൃഹപാഠം ചെയ്തിരുന്നു. മേരിക്കുട്ടി സാധാരണ സിനിമകളില്‍ കാണാറുള്ള ട്രാന്‍സ് ജെന്‍ഡര്‍ ആയിരുന്നില്ല. അത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പറയുന്ന പോസിറ്റീവായ സിനിമയായിരുന്നെന്നും ജയസൂര്യ പറഞ്ഞു.

സിനിമയിലേക്ക് തന്നെ കൊണ്ടുവന്ന പിതാവിനാണ് സൗബിന്‍ അവാര്‍ഡ് സമ്മാനിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറാ അച്ഛനാണ് എന്ന ഫാസില്‍ സാറിന്റെ അസിസ്റ്റന്റാക്കിയത്. ഏല്ലാകാര്യത്തിനും ഒപ്പമുള്ള ഉമ്മയ്ക്കും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും ഉള്ളതാണ് പുരസ്‌ക്കാരമെന്നും താരം പറഞ്ഞു. മബലാറില്‍ സെവന്‍സ് ഫുഡ്‌ബോള്‍ ടീം നടത്തുന്ന മജീദ് എന്ന മാനേജരുടെ വേഷമാണ് സൗബിനെ മികച്ച നടനാക്കിയത്. ഫുട്‌ബോള്‍ മാത്രം സ്വപ്‌നം കണ്ട് ബുട്‌ബോളില്‍ ഉണ്ടുറങ്ങി ജീവിക്കുന്ന, ഫുഡ്‌ബോള്‍ കളിക്കാത്ത കഥാപാത്രമാണ് മജീദ്. അയാളൊരു സാധാരണ ചെറുപ്പക്കാരനാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ സ്‌നേഹവും നൊമ്പരവും കള്ളത്തരങ്ങളും എല്ലാം മജീദിലുമുണ്ട്. അമ്മയുടെ രണ്ടാം ഭര്‍ത്താവിനെ അംഗീകരിക്കാന്‍ സാധാരണഗതിയില്‍ ഏത് ചെറുപ്പക്കാരനും മടിയാണ്. മജീദും വ്യത്യസ്തമല്ല. കാരണം നമ്മുടെ സമൂഹം പിന്തുടര്‍ന്ന് പോന്ന രീതികള്‍ അങ്ങനെയാണ്. എന്നാല്‍ നൈജീരിയയില്‍ നിന്ന് വന്ന സുഡാനിയും ഉമ്മയുടെ രണ്ടാം ഭര്‍ത്താവും എല്ലാം മനുഷ്യരാണ് അവരുടെ സ്‌നേഹം മജീദ് തിരിച്ചറിയുന്നിടത്താണ് സുഡാനി ഫ്രം നൈജീരിയ അവസാനിക്കുന്നത്.

മികച്ച നടിയായ നിമിഷ സജയന്‍ കുപ്രസിദ്ധപയ്യനിലും ചോലയിലും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ചോലയില്‍ സ്‌കൂള്‍ കുട്ടിയായി വേഷമിട്ടാണ് ജൂറിയെ ഞെട്ടിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യസിനിമയിലൂടെ പ്രേക്ഷകരുടെ പ്രീതിനേടിയ നടിയാണ് നിമിഷ. ജോസഫിലെ പൊലീസുകാരന്‍ ജോജുജോര്‍ജ്ജിന് മികച്ച നടനുള്ള പുരസ്‌ക്കാരം സമ്മാനിക്കും എന്നാണ് പൊതുവേ വിലയിരുത്തിയിരുന്നത്. മികച്ച സ്വാഭാവനടനുള്ള പുരസ്‌ക്കാരമാണ് അദ്ദേഹത്തിനെ തേടിയെത്തിയത്. മികച്ച സ്വഭാവ നടിമാരായ സാവിത്രി ശ്രീധരനും സരസ്വതി ബാലുശേരിയും സുഡാനി ഫ്രം നൈജീരിയയില്‍ രണ്ട് ഉമ്മമാരായി കാണികളുടെ കണ്ണ്‌നനയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരുന്നു. അന്‍പത് വര്‍ഷത്തിലധികമായി നാടകത്തില്‍ സജ്ജീവമായ ഇരുവരെയും തേടി പുരസ്‌ക്കാരങ്ങള്‍ എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (34 minutes ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (1 hour ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (2 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (2 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന്  മുതൽ 11 വരെ നീളുന്ന ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (12 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (12 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (12 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends