കൂടെ ഉള്ളവരുടെ ജീവന്‍ വെടിഞ്ഞാലും ശത്രുവിനെ നേരിടുകതന്നെ ചെയ്യും; സി പി ജലീലില്‍ മാവോവാദി ആയതിന് പിന്നിലെ കഥ ഇങ്ങനെ

കൂടെ ഉള്ളവരുടെ ജീവന്‍ വെടിഞ്ഞാലും ശത്രുവിനെ നേരിടുകതന്നെ ചെയ്യുമെന്നായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി മാവോവാദികള്‍ നല്‍കുന്ന മുന്നറിയിപ്പ്. പക്ഷേ നല്‍കുന്ന മുന്നറിപ്പെന്നും പാലിക്കാന്‍ കഴിയില്ല എന്നതാണ് മരിച്ച മാവോയിസ്റ്റ് നേതാവ് സി പി ജസീസിന്റ ജീവിതവും കാണിച്ചു തരുന്ന സത്യം. പോസ്റ്ററികളിലെല്ലാം അവർ നിപാട് ഉയർത്തിക്കാട്ടിയാണ് പറയുന്നതും. 2016 നവംബര് 24ന് എടക്കര പോലീസ് സ്‌റ്റേഷന് പരിധിയിൽ ഉൾപ്പെട്ട വരയൻ മലയിൽ ഏറ്റുമുട്ടൽ നടന്ന്മാവോവാദി നേതാക്കളായ കുപ്പുദേവരാജും അജിതയും വെടിയേറ്റ് മരിച്ച അന്നുമുതൽ ഇതിന് പ്രതികാരം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പലയിടങ്ങളിലും ഉയർന്ന പോസ്റ്ററുകളിലെ വാക്കുകളായിരുന്നു ഇത്.
പക്ഷെഏറ്റു മുട്ടൽ നടന്ന് രണ്ടരവർഷത്തോടക്കുമ്പോൾ അജിതയുടേയും, കുപ്പു ദേവരാജിന്റേയും വഴിയേ തൊക്കിന് മുന്നില് അവസാനിക്കുകയാണ്‌സി.പി ജലീല് എന്ന മാവോയിസ്റ്റ് പ്രവര്ത്തകനും. കേരളത്തില് പച്ചപടിക്കാത്ത തോക്കിന്‍ മുനയിലെ മറ്റൊരു തിരിച്ചടി ഒരു കുടുംബം മുഴുവന് മാവോവാദവുമായി ബന്ധപ്പെട്ട കഥയാണ് കൊല്ലപ്പെട്ട സി.പി ജലീലിനെ കുറിച്ച് പോലീസുകാര്ക്കും അന്വേഷണ ഉദ്യോഗസ്ഥര്ക്കും പറയാനുള്ളത്. 2015ല് പൂനയില് വെച്ച് മാവോവാദ ബന്ധത്തിന്റെ പേരില് മുരളി കണ്ണമ്പള്ളിയോടൊപ്പം അറസ്റ്റിലായത് മലയാളി സി.പി ജലീലിന്റെ സഹോദരന് സി.പി മൊയ്തീനായിരുന്നു. മാവോയിസ്റ്റ് ആശയങ്ങള്ക്ക് സജീവ പിന്തുണ നല്കുന്ന പോരാട്ടം സംഘടനയുടെ സജീവ പ്രവര്ത്തകനായ സി.പി റഷീദും കൊല്ലപ്പെട്ട ജലീലിലിന്റെ മറ്റൊരു സഹോദരനാണ്. ഇവിടെ നിന്നാണ് മാവോയിസ്റ്റ് പ്രവര്ത്തനത്തിന്റെ സജീവതയിലേക്ക് കൊല്ലപ്പെട്ട സി.പി ജലീലുമെത്തുന്നത്. പിന്നെ ജലീല് പോലീസിന്റെ പ്രധാന നോട്ടപ്പുള്ളിയായതോടെ ഒളിവിലേക്ക് പോവുകയും ചെയ്തു.
പ്രസ്ഥാനത്തിന്‌വേണ്ടത്ര സ്വാധീനം ഉണ്ടാക്കിയെടുക്കാന് കഴിയാതെപോയ കേരളത്തില് പാര്ട്ടി ശക്തിപ്പെടുത്താനുള്ള മാവോവാദി നീക്കത്തിന് തിരിച്ചടിയായിരുന്നു 2016ലെ കുപ്പുദേവരാജിന്റേയും, അജിതയുടേയും മരണം. സംഘടനയുടെ മുഴുവന് ശക്തിയും പ്രയോജനപ്പെടുത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല. നിലമ്പൂര് ഏറ്റുമുട്ടലും സംഘാംഗങ്ങളുടെ മരണവും സംഘടനയ്ക്ക് കനത്ത തിരിച്ചടിയായി. ചെറിയ ഇടവേളയ്ക്ക് ശേഷം വയനാട് മേഖലയില് സാന്നിധ്യം ഉറപ്പിച്ച് വരുന്നതിനിടെയാണ് സംഘാംഗമായ സി.പി ജലീലിന്റെ മരണവും സംഭവിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് നേതാവായ രൂപേഷിന്റെ അറസ്‌റ്റോടെയാണ് കേരളത്തിലേക്ക് മാവോവാദി നേതൃത്വം മുഴുവന് ശ്രദ്ധയും നല്കാന് തീരുമാനിച്ചത്. ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോജനപ്പെടുത്തി സംഘബലം ശക്തിപ്പെടുത്താനായിരുന്നു പദ്ധതി. ബുദ്ധിപരമായി അണികളെ നയിക്കുന്ന ചുമതലയാണ് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും സൈദ്ധാന്തികനുമായ കുപ്പുദേവരാജിനണ്ടായിരുന്ന ചുമതല. ആയുധപരിശീലനം നല്കുകയും വേണ്ടിവന്നാല് ഏറ്റുമുട്ടലിന് നേതൃത്വം നല്കുകയും എന്ന ചുമതല വിക്രം ഗൗഡ, സുന്ദരി എന്നിവര്ക്കായിരുന്നു. മാവോവാദികളൂടെ നിരവധി അക്രമണ സമരങ്ങളില് പങ്കെടുത്ത സുന്ദരി കുറച്ച് കാലമായി വയനാട്, നിലമ്പൂര് കേന്ദ്രീകരിച്ച് പ്രവര്ത്തനം ശക്തമാക്കുന്നുവെന്നാണ് കണക്കാക്കി പോന്നത്.2010 ലെ ദന്തേവാഡ ബസ്തറില് സി.ആര്. പി.എഫ് ജവാന്മാരെ കൂട്ടക്കൊലചെയ്ത പീപ്പിള് ഗറില്ല ലിബറേഷന് ആര്മി സബ് കമാന്ഡര്‍കൂടിയാണ് സുന്ദരി. കര്ണാടകയില് നക്‌സല് വിരുദ്ധസേനയുടെ ആക്രമണത്തില് കൊല്ലപ്പെട്ട ദിനകറിന്റെ ഭാര്യ കൂടിയായ സുന്ദരിയുടെ കുടുംബ പശ്ചാത്തലമത്രയും വിപ്ലവ പോരാട്ടസംഘടനകളുമായി ബന്ധപ്പെട്ടതാണ്.വനത്തില് തമ്പടിച്ച മാവോവാദികള്ക്ക് ആദിവാസികളുടെ പിന്തുണ നേടിയെടുക്കാന് കഴിയാതെ പോയതാണ് വലിയ പ്രശ്‌നമായത്. പിന്തുണച്ചില്ല എന്ന് മാത്രമല്ല മാവോവാദികളെ കണ്ടെത്താന് പോലീസിനെ സഹായിക്കുക കൂടി ചെയ്തുവെന്നാണ് സൂചന. ഇതിനിടെ അപ്രതീക്ഷിത ഏറ്റുമുട്ടലിനെത്തുടര്ന്നുള്ള സാഹചര്യം സംഘടനയ്ക്ക് വലിയ തിരിച്ചടിയായി. വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി.ജലീല്‍ കൊല്ലപ്പെട്ട വാര്‍ത്ത വരുമ്പോള്‍ ഓര്‍മകളിലെത്തുന്നത് 2016 ല്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച കേരള പൊലീസിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിന്റെ ദൗത്യം കൂടിയാണ്. 2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ തമ്പടിച്ച് നീക്കങ്ങള്‍ നടത്താനുള്ള മാവോയിസ്റ്റ് ശ്രമം കേരളാ പൊലീസ് പൊളിച്ചത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയായിരുന്നു
https://www.facebook.com/Malayalivartha

























