പളളി വക വസ്തുക്കൾ വൈദികരുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ്; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ര്ഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. ചര്‍ച്ച് ആക്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ധനമന്ത്രി അവതരിപ്പിച്ച ഈ വര്‍ഷത്തെ ബഡ്ജറ്റിലോ പറഞ്ഞിട്ടുളള കാര്യമല്ല. അങ്ങനെ ഒരു ഉദ്ദേശ്യം മുന്നണിക്കോ സര്‍ക്കാരിനോ ഉണ്ടായിട്ടേയില്ല എന്നും ജയശങ്കര്‍ പറഞ്ഞു.
നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാന്മാരായ മെത്രാന്മാരേ, അഭിവന്ദ്യ വൈദികരേ, പ്രിയ വിശ്വാസി സുഹൃത്തുക്കളേ, നിങ്ങള്‍ തെറ്റിദ്ധരിക്കരുതേ! ചര്‍ച്ച് ആക്ട് പാസാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് പരിപാടിയില്ല എന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെ പരിഹസിച്ചു
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാന്മാരായ മെത്രാന്മാരേ, അഭിവന്ദ്യ വൈദികരേ, പ്രിയ വിശ്വാസി സുഹൃത്തുക്കളേ, നിങ്ങൾ തെറ്റിദ്ധരിക്കരുതേ! ചർച്ച് ആക്ട് പാസാക്കാൻ ഇടതുപക്ഷ സർക്കാരിന് പരിപാടിയില്ല. ചർച്ച് ആക്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ധനമന്ത്രി അവതരിപ്പിച്ച ഈ വർഷത്തെ ബഡ്ജറ്റിലോ പറഞ്ഞിട്ടുളള കാര്യമല്ല. അങ്ങനെ ഒരു ഉദ്ദേശ്യം മുന്നണിക്കോ സർക്കാരിനോ ഉണ്ടായിട്ടേയില്ല.
സർക്കാരിനോടു ചോദിച്ചിട്ടല്ല, നിയമ പരിഷ്കാര കമ്മീഷൻ ചർച്ച് ബില്ലിൻ്റെ കരട് എഴുതി സമർപ്പിച്ചത്. അത് നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കാൻ ഞങ്ങൾക്കു ബാധ്യതയില്ല. ഈ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇപ്രകാരം അസംബന്ധ നിർഭരമായ ഒരു ബില്ലിൻ്റെ കരട് സമർപ്പിച്ചതിൻ്റെ പിന്നിൽ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ ഗൂഢാലോചനയുണ്ട്. അതെപ്പറ്റി പാർട്ടി അന്വേഷണം നടത്തും.
പളളി വക വസ്തുക്കൾ വൈദികരുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ്. അതിൽ സർക്കാർ ഇടപെടില്ല. മെത്രാനുളളത് മെത്രാന്, പാർട്ടിക്കുളളത് പാർട്ടിക്ക്. എന്നാണ് ജയശങ്കറിന്റെ ഫേസ്ബുപോസ്റ്റ്.
വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളിസ്വത്തു സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനു നിയമ പരിഷ്കാര കമ്മിഷൻ ബിൽ തയാറാക്കിയതു സർക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കമ്മിഷൻ തയാറാക്കിയ ബിൽ ഒരു തരത്തിലും നടപ്പാക്കില്ലെന്നും കത്തോലിക്കാ സഭാധ്യക്ഷൻമാരുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. ചർച്ച് നിയമം കൊണ്ടുവരികയെന്ന അജൻഡ സർക്കാരിനില്ലെന്നും 2006-2011 ലെ എൽഡിഎഫ് സർക്കാരിനു മുന്നിൽ ഇത്തരമൊരു നിർദേശം അന്നത്തെ നിയമപരിഷ്കാര കമ്മിഷൻ ഉന്നയിച്ചപ്പോൾ തള്ളുകയാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ കമ്മിഷന്റേതു മാത്രമാണെന്നും സർക്കാർ നിർദേശപ്രകാരമുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സർക്കാരിന് കൃത്യമായ നിലപാടുണ്ട്. കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു തരത്തിലുള്ള തുടർ നടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി. കമ്മിഷന്റെ ഉദ്ദേശ്യത്തിൽ സഭകൾക്കും വിശ്വാസികൾക്കും ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ പൂർണ വിശ്വാസത്തിൽ എടുക്കുന്നു. ചർച്ച് ബില്ലിനെതിരെ കോട്ടയത്തു നടത്തുന്ന സംഗമത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് അറിയിക്കും എന്നും കാതോലിക്കാ ബാവാ പറഞ്ഞു.
https://www.facebook.com/Malayalivartha

























