ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ കുടിശികയുടെ പേരിൽ കർഷകരെയോ അവരുടെ ബന്ധുക്കളെയോ ഫോണിൽ വിളിച്ചോ മറ്റ് ഏതെങ്കിലും രീതിയിലൊ ബുദ്ധിമുട്ടിച്ചാൽ ക്രിമിനൽ കേസ്

ഇനി ബാങ്ക് വായ്പ തിരിച്ചടക്കുന്നതു വൈകി എന്നതിന്റെ പേരിൽ കർഷകരെ ഭീഷണിപ്പെടുത്താനാവില്ല
ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ കുടിശികയുടെ പേരിൽ കർഷകരെയോ അവരുടെ ബന്ധുക്കളെയോ ഫോണിൽ വിളിച്ചോ മറ്റ് ഏതെങ്കിലും രീതിയിലൊ ബുദ്ധിമുട്ടിച്ചാൽ ക്രിമിനൽ കേസ് എടുക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ആത്മഹത്യ പ്രേരക കുറ്റം ആയിരിക്കും ഇവർക്ക് മേൽ ചുമത്തപ്പെടുന്നത്
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇടുക്കിയിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ചേർന്ന അടിയന്തിര മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളുമായി തൊടുപുഴയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി
കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെ പേരില്‍ ബാങ്കുകള്‍ കര്‍ഷകരെ സമ്മര്‍ദത്തിലാക്കിയാല്‍ കൃഷിവകുപ്പ് ആ ബാങ്കുകളുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നു വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇടുക്കിയില്‍ കര്‍ഷകര്‍ കാര്‍ഷിക വായ്പകളേക്കാള്‍ അധികം കാര്‍ഷികേതര വായ്പകളാണ് എടുത്തിട്ടുള്ളത്. ഈ കാരണം പറഞ്ഞാണ് വായ്പ്പാതിരിച്ചടവിനു ബാങ്കുകൾ നിർബന്ധം പിടിക്കുന്നത് . കര്‍ഷകരുടെ വായ്പ തിരിച്ചുപിടിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന ബാങ്കുകള്‍ വലിയ വായ്പകള്‍ ഉള്ളവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്നു മന്ത്രി കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ പ്രളയം ഇടുക്കിയിലെ കാർഷിക മേഖലയെ കൊണ്ടെത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു, വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പതിനയ്യായിരത്തോളം കർഷകർക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്
അതേസമയം കര്‍ഷകരെടുത്ത കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുവരിച്ചു ഈ കാലയളവിൽ വായ്‌പ്പാ തിരിച്ചടച്ചില്ലെന്നതിന്റെ പേരിൽ ബാങ്കുകൾക്ക് നടപടിയെടുക്കാനാവില്ല .
കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ വായ്പാ പരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിളനാശത്തിന് നല്‍കുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു
കര്‍ഷക ആത്മഹത്യകള്‍ വ്യാപിക്കുന്നതിനിടയിൽ ഇനിയും അത്തരം സന്ദർഭങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താനായാണ് അടിയന്തിര പ്രാധാന്യത്തോടെ വിഷയം മന്ത്രിസഭ പരിഗണിച്ചത്.
പൊതുമേഖല, വാണിജ്യ സഹകരണബാങ്കുകളില്‍ നിന്ന് കര്‍ഷക രെടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. . 2018 ഒാഗസ്റ്റ് 31 വരെവയനാട് , ഇടുക്കി ജില്ലകളിലുള്ളവരെടുത്ത കാര്‍ഷികവായ്പകളും മറ്റ് ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയെടുത്തകാര്‍ഷികവായ്പകളുമാണ് മൊറട്ടോറിയത്തിന് കീഴില്‍വരിക.
കാർഷികകടാശ്വാസ പരിധി ഒരു ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിഎത്തും കർഷകർക്ക് ആശ്വാസമായി. . വാണിജ്യബാങ്കുകളുടെ വായ്പകളും കടാശ്വാസ കമ്മിഷന്‍പരിധിയില്‍കൊണ്ടുവരുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. വിളനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 85 കോടി അനുവദിച്ചു , അർഹരായ കർഷകർക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി .
https://www.facebook.com/Malayalivartha

























