ശാന്തിഗിരി ആശ്രമത്തിലെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടനം ചെയ്തു

ശാന്തിഗിരി ആശ്രമത്തിലെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ നിര്‍ധനരായ 2000 കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
സി.ദിവാകരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു .മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കരുണാകരഗുരുവിന്റെ സന്ദേശങ്ങൾക്ക് ഇപ്പോൾ ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.
പ്രളയാനന്തര പുനഃനിര്‍മ്മാണത്തിന് സര്‍ക്കാരുമായി കൈകോര്‍ക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് ശാന്തിഗിരി ആശ്രമത്തിലെവജ്ര ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ആശ്രമത്തിന്റെ നിലവിലുള്ള അന്നദാനം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കും. ആദിവാസി കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതികള്‍, പാവപ്പെട്ടവര്‍ക്ക് കെ.ആര്‍.നാരായണന്‍ എന്‍ഡോവ്‌മെന്റ് , പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടി മംഗല്യശ്രീ, തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ 2020 ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് സമാപിക്കുക.
വജ്ര ജൂബിലിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ചന്ദിരൂരുള്ള ഗുരുവിന്റെ ജന്മഗൃഹം ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.ശ്രീലങ്കയില്‍ ആശ്രമത്തിന്റെ ശിലാസ്ഥാപനം നടക്കും. മലേഷ്യ,ജപ്പാന്‍, ചൈന,റഷ്യ, നേപ്പാള്‍, ഒമാന്‍, സൈബീരിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ ആശ്രമകേന്ദ്രങ്ങള്‍ തുടങ്ങും. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യരംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കും.
സി ദിവാകരന്‍ എംഎല്‍എ,മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാമി ചെതന്യ ജ്ഞാനതപസ്വി,സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷ പരിപാടികളുടെ ഉദ്ഘാടനം.
https://www.facebook.com/Malayalivartha

























