സൂരജിന്റെ അച്ഛൻ ഉത്രയെ കണ്ടിരുന്നത് വേലക്കാരിയായി...വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോൾ മുതൽ കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നു...അച്ഛനും മകനും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.. ഉത്ര അനുഭവിച്ചിരുന്നത് കൊടിയ പീഡനം
ഉത്രവധക്കേസില്‍ പുറത്തുവരുന്നത് കൊടിയ പീഡന കഥകൾ...സൂരജിന്റെ അച്ഛനായ സുരേന്ദ്രൻ മരുമകളെ കണ്ടിരുന്നത് വെറും വേലക്കാരി ആയി മാത്രം.ഇതോടെ ഉത്ര കൊലപാതകത്തില്‍ കുടംബത്തിലെ മറ്റുള്ളവരും കേസില്‍ പ്രതികളായേക്കുമെന്ന സുചനയാണ് അന്വേഷണം സംഘം നല്‍കുന്നത്. കൊല്ലം റൂറല്‍ പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
സൂരജിന്‍റെ അമ്മ രേണകയോടും സഹേദരി സൂര്യയോടും കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടപ്പോൾ തന്നെ വേലക്കാരിയോടെന്നപോലെ പെരുമാറുകയും കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നു ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിൽ പറയുന്നു ..ഗാര്‍ഹിക പീഡന പരാതിയില്‍ കഴമ്പുണ്ടെന്ന് പത്തനംതിട്ട പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു
കൊലപാതകത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരേന്ദ്രനെ മെയ് ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യപിച്ച് വീട്ടില്‍ എത്തുന്ന ഇയാള്‍ ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനാക്കി പോലീസ് കൂടുതല്‍ ചോദ്യം ചെയ്തെങ്കിലും ആദ്യം ഘട്ടത്തില്‍ സഹകരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.
വിശദമായ ചോദ്യം ചെയ്യലില്‍ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത് സുരേന്ദ്രനാണെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാങ്ക് ലോക്കറില്‍ നിന്നും എടുത്ത സ്വര്‍ണ്ണം തന്‍റെ പക്കലുണ്ടെന്നും കവറുകളിലാക്കി വീട്ടു പറമ്പില്‍ കുഴിച്ചിട്ടതായും സുരേന്ദ്രന്‍ സമ്മതിച്ചു..
സൂരജിന്‍റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട സ്വർണം മുഴുവൻ ഉത്രയുടേതാണെന്ന് ഉത്രയുടെ അമ്മ മണിമേഖല തിരിച്ചറിഞ്ഞു ..കുഴിച്ചിട്ട സ്വർണത്തിൽ ഉത്രയുടെ കുഞ്ഞിന്‍റെ ആഭരണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്..ഉത്രയുടെ കൊലപാതകത്തിൽ സുരേന്ദ്രന് മുഖ്യ പങ്കുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു
കേസില്‍ ഒന്നാം പ്രതിയായ ഉത്രയുടെ ഭര്‍ത്താവ് സൂരജിന്‍റെയും രണ്ടാം പ്രതിയും പാമ്പിനെ നല്‍കിയ ചാവര്‍കോട് സ്വദേശി സുരേഷിന്‍റേയും കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുന്നത്. ഇതില്‍ സൂരജിനെ മാത്രം 3 ദിവസം കൂടി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha