Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേന്ദ്രന്‍ ചിരിച്ചു തള്ളിയ ബാലശങ്കര്‍ സുരേന്ദ്രനെ നയിക്കുമോ? ബി ജെ പിയില്‍ വരുന്നത് സമഗ്ര മാറ്റം

03 JULY 2021 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്; ആത്മ​ഹത്യയുടെ ചുരുളഴിയുന്നു

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

ചെങ്ങന്നൂരില്‍ സീറ്റ് വേണമെന്നാവശ്യപ്പെട്ടപ്പോള്‍ കെ.സുരേന്ദ്രന്‍ പരിഹസിച്ച ആര്‍ എസ് എസ് നേതാവ് ആര്‍. ബാലശങ്കറിനെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു.

സ്വാര്‍ത്ഥ -സാമ്പത്തിക താത്പര്യങ്ങളില്ലാത്ത ഒരാളെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് ആര്‍.ബാലശങ്കറില്‍ എത്തിനില്‍ക്കുന്നത്. ബാലശങ്കറെ വെട്ടാന്‍ കെ.സുരേന്ദ്രന്‍ രംഗത്തുണ്ടെങ്കിലും വി.മുരളീധരന്റെ പിന്തുണ പോലും കിട്ടുന്നില്ല. മുരളീധരന്‍ തന്റെ കേന്ദ്ര മന്ത്രി സ്ഥാനം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്. സ്ഥാനാര്‍ത്ഥികള്‍ തോറ്റ സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാര്‍ക്ക് ഇളക്കം തട്ടുമെന്നാണ് പറയപ്പെടുന്നത്.

 



സംസ്ഥാന ബി.ജെ.പി. നേതൃത്വത്തില്‍ അധികം വൈകാതെ അഴിച്ചുപണി ഉണ്ടാകും. സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചുകഴിഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് സ്വീകാര്യതയുള്ള ഒരു വ്യക്തിയെ കണ്ടെത്താനായാല്‍ ആ നിമിഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് അസംതൃപ്തിയുണ്ട്. പുതിയ സംസ്ഥാന അധ്യക്ഷന്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് കൊണ്ടുപോവാന്‍ കഴിയുന്ന ഒരാളായിരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു. അത് ഗ്രൂപ്പ് കളി തകര്‍ക്കുന്ന കേരളത്തില്‍ നിന്ന് ആകാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. കേരളത്തില്‍ നിന്ന് കേന്ദ്രനേത്യത്വത്തിന്റെ പരിഗണനയിലുള്ള പേര് കുമ്മനത്തിന്റെതാണ്. എന്നാല്‍ സന്യാസി തുല്യതായ കുമ്മനത്തിന് കേരളത്തിലെ ചെങ്കീരികളെ നയിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വിശ്വാസം.

 



വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കേരളത്തില്‍ നയിക്കാന്‍ കഴിയുന്ന ഒരാളെയാണ് കേന്ദ്ര നേതൃത്വം അന്വേഷിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെപ്പോലെയുള്ള ഒരാളാണ് കേരളത്തില്‍ ബി.ജെ.പിയെ നയിക്കേണ്ടതെന്നാണ് അഖിലേന്ത്യ നേതൃത്വം വിലയിരുത്തുന്നത്. ഇങ്ങനെയൊരാളെ കിട്ടിക്കഴിഞ്ഞാല്‍ നേതൃമാറ്റത്തിന് പിന്നെ താമസമുണ്ടാവില്ല. ശശി തരൂരിനെ ബി ജെ പി നേതൃത്വത്തിന് വലിയ മതിപ്പാണ്.വിദ്യാ സമ്പന്നതയും രാഷ്ട്രീയവും ഇടിച്ചു നില്‍ക്കുന്ന ഒരാളാണ് കേന്ദ്രത്തിന്റെ സ്വപ്നം.അത് ബാലശങ്കറിനുണ്ടെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ അവര്‍ണ വോട്ടുകള്‍ക്ക് പുറമേ സവര്‍ണ്ണ വോട്ടുകളിലും കാര്യമായ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പി. അഖിലേന്ത്യ നേതൃത്വത്തിന് ലഭിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടുകളിലുള്ളത്. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ ബി.ജെ.പിക്കായിട്ടില്ല. ഇതര സംസ്ഥാനങ്ങള്‍ പോലെയല്ല കേരളമെന്നും കേരളത്തില്‍ ചുരുങ്ങിയത് ക്രിസ്ത്യന്‍ വിഭാഗത്തെയെങ്കിലും കൂടെക്കൂട്ടാന്‍ പാര്‍ട്ടിക്കാവുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സി.വി. ആനന്ദബോസ് നേരിട്ട് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് വിശകലനത്തില്‍ പറയുന്നു

 



ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നിറഞ്ഞ പിന്തുണയാണ് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം നല്‍കിയത്. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ സുരേന്ദ്രന് വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രന് അനുമതി നല്‍കി.എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമാകുന്ന തരത്തില്‍ വലിയ പരാജയമാണ് സംഭവിച്ചത്.

ഇതിന്റെ ഉത്തരവാദത്വത്തില്‍ നിന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. മറ്റൊരു നിവ്യത്തിയുമില്ലാത്തത് കൊണ്ടാണ് സുരേന്ദ്രനെ ഇപ്പോഴും പ്രസിഡന്റായി തുടരാന്‍ അനുവദിക്കുന്നത്.



മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വൈസ് പ്രസിഡന്റാക്കിയതുപോലെ കേരളത്തിലും പാര്‍ട്ടി നേതൃത്വത്തില്‍ ഒരു പ്രൊഫഷനലിനെ കൊണ്ടുവരാനുള്ള നീക്കം നടന്നിരുന്നു. ഒരു ഘട്ടത്തില്‍ ഇ ശ്രീധരനെ നേതൃ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇ ശ്രീധരന്‍ തോറ്റതോടെ അതിനുള്ള ശ്രമം ഉപേക്ഷിച്ചു.

ആര്‍.എസ്.എസ്. മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ എഡിറ്ററായിരുന്നു ആര്‍. ബാലശങ്കര്‍. ക്രിസ്ത്യന്‍ വിഭാഗങ്ങളോടും എന്‍.എസ്.എസ്. - എസ്.എന്‍.ഡി.പി. സംഘടനകളോടും ബാലശങ്കറിന് അടുപ്പം ഉണ്ട്. ബാലശങ്കര്‍ വരുന്നതിനോട് വി. മുരളീധരന്‍ - കെ. സുരേന്ദ്രന്‍ വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

 



ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്. ആ തീരുമാനം നടപ്പാക്കുക എന്ന ഉത്തരവാദിത്വമായിരിക്കും ബി.ജെ.പി. അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഢയ്ക്കുണ്ടായിരിക്കുള്ളത്.

അടുത്തിടെ നടത്തിയ ഡല്‍ഹി യാത്രയില്‍ കെ. സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി കിട്ടിയിരുന്നില്ല. ഇതിനെ സുരേന്ദ്രനോടുള്ള അത്യപ്തിയായി ബി ജെ പി കേന്ദ്ര നേതൃത്വം കരുതുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ ,നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്  (54 minutes ago)

ഇനി അവൻ സംസാരിക്കട്ടെ!! ഹാഷ്മിയെ ചൊറിയാൻ വന്ന ലക്ഷ്മി പത്മയെ വലിച്ച് കീറി ഒട്ടിച്ച് ആയിശ  (1 hour ago)

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത  (1 hour ago)

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (2 hours ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (2 hours ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (2 hours ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (2 hours ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (3 hours ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (3 hours ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (3 hours ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (3 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (4 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

Malayali Vartha Recommends