സി പി എം നേതാക്കളുടെ ഭാവി കൊടി സുനിയുടെയും ഷാഫിയുടെയും നാവില്‍: പേടിച്ച് വിറച്ച് കണ്ണൂര്‍ സഖാക്കള്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണം ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ കൊടി സുനിയിലേക്കും ഷാഫിയിലേക്കും നീങ്ങിയതോടെ കണ്ണൂര്‍ സി പി എമ്മില്‍ ചങ്കിടിയും ചെണ്ടമേളവും തുടങ്ങി.
അന്വേഷണം കൊടി സുനിയിലേക്കും ഷാഫിയിലേക്കും ഒതുക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. അതു വഴി കണ്ണൂരിലെ സി. പി. എം. നേതാക്കളിലേക്ക് അന്വേഷണത്തിന്റെ ദിശ തിരിക്കുമോ എന്ന സംശയമാണ് പാര്‍ട്ടിക്കുള്ളത്.
കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം മുറുകുന്നതിനിടെയാണ് ധീര സഖാക്കളായ കൊടിസുനിയെയും ഷാഫിയെയും തേടി കസ്റ്റംസെത്തിയത്.
സ്വര്‍ണ്ണകടത്ത് അന്വേഷണത്തിന്റെ ഭാഗമായി ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വീട്ടില്‍ പരിശോധനയും തെളിവെടുപ്പും നടത്തിയതോടെയാണ് സിപിഎം പ്രതിസന്ധിയിലായത്. കടത്തുസ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന്റെ ആസൂത്രണം സുനിയും ഷാഫിയുമാണെന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയത്.
ഷാഫിയുടെ വീട്ടില്‍ നിന്നും ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇതോടൊപ്പം ലാപ്‌ടോപ്പും, പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. ഷാഫിയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് സംഘം കൊടി സുനിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. കൊടി സുനിക്ക് വിയ്യൂര്‍ ജയിലിലെത്തി സമണ്‍സ് നല്‍കുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു.
ഷാഫിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ വിവരം ചോര്‍ന്നതാണ് കൊടി സുനിയുടെ വീട് അടച്ചിടാന്‍ കാരണമെന്ന് സംശയിക്കുന്നു..
രാവിലെ അര്‍ജ്ജുനെ കണ്ണൂരിലെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാറ് ഒളിപ്പിച്ച അഴീക്കോട് ഉരു നിര്‍മ്മാണശാലയ്ക്കടുത്ത് എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നും കാറ് മാറ്റാനുള്ള തത്രപ്പാടില്‍ ഫോണ്‍ കളഞ്ഞുപോയെന്നായിരുന്നു അര്‍ജുന്റെ ആദ്യമൊഴി. എന്നാല്‍ ഫോണ്‍ ഈ പറമ്പിനടുത്തുള്ള വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് അര്‍ജുന്‍ മൊഴി തിരുത്തി.
അര്‍ജ്ജുന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മെമ്മറികാര്‍ഡ്, എടിഎം, സ്വര്‍ണ്ണം ഇടപാട് നടത്തിയതിന്റെ രേഖകള്‍ എന്നിവ കണ്ടെത്തിയെന്ന് കസ്റ്റംസ് പറഞ്ഞു. അര്‍ജുന്റെ ഭാര്യ അമലയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ എത്താന്‍ നോട്ടീസ് നല്‍കിയാണ് സംഘം ചൊക്ലിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയത്.
കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന്റെ മുഖ്യ സൂത്രധാരന്‍ ഷാഫിയും കൊടിസുനിയുമാണെന്ന് അര്‍ജ്ജുന്‍ മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് കസ്റ്റംസ് നടത്തിയത്. ക്യാരിയര്‍മാര്‍ക്ക് സുരക്ഷ നല്‍കുന്നതും സ്വര്‍ണ്ണം നഷ്ടപ്പെട്ടയാള്‍ പിന്നീട് പ്രശ്‌നമുണ്ടാക്കിയാല്‍ ഭീഷണിപ്പെടുത്തുന്നതും കൊടി സുനിയും ഷാഫിയുമാണെന്നുള്ള ശബദ സന്ദേശവും പുറത്തുവരുന്നിരുന്നു. അര്‍ജ്ജുന്റെ ഫോണിലെ കോള്‍ റെക്കോര്‍ഡുകളും ഓഡിയോ സന്ദേശങ്ങളും വാട്‌സപ്പ് ചാറ്റ് ഹിസ്റ്ററിയും വീണ്ടെടുത്ത് തുടര്‍ പരിശോധന നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം.
സ്വര്‍ണ്ണ കവര്‍ച്ചാകേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന. കടത്ത് സ്വര്‍ണ്ണം കവരാന്‍ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അര്‍ജുന്‍ ആയങ്കിയുടെ മൊഴി. ഒളിവില്‍ പോകാന്‍ ഇവരുടെ സഹായവും കിട്ടി. ലാഭവിഹിതം പകരമായി നല്‍കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഷാഫിയുമടക്കമുള്ളവര്‍ ജയിലിനകത്തും പുറത്തുമായി ആകാശ് തില്ലങ്കേരിയേയും അര്‍ജുന്‍ ആയങ്കിയേയും നിയന്ത്രിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ സംഘങ്ങളുമായി സെല്‍ഫി എടുത്ത ബന്ധം മാത്രമേ ഉള്ളു എന്നായിരുന്നു ഷാഫി പറഞ്ഞത്. ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തിയിട്ടില്ല എന്നും ഷാഫി പറഞ്ഞിരുന്നു.
ടി പി കേസിലെ പ്രതികളെ സഹായിക്കുന്നത് കണ്ണൂരിലെ സി പി എം നേതാക്കളാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കൊടി സുനിയും ഷാഫിയും മറ്റേതെങ്കിലും പ്രമുഖ നേതാവിന്റെ പേരു പറഞ്ഞാല്‍ സി പി.എം. പ്രതിസന്ധിയിലാവും. അതായത് കണ്ണൂരിലെ സി പി.എം നേതാക്കളുടെ ഭാവി കൊടിയുടെ സുനിയുടെയും ഷാഫിയുടെയും നാവിലാണിരിക്കുന്നതെന്ന് ചുരുക്കം.
" f
https://www.facebook.com/Malayalivartha






















