തൊഴിലാളികളെ വെട്ടിലാക്കി ആ നീക്കം; കാലാകാലങ്ങളായി സപ്ലൈകോയുടെ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന സാധനങ്ങളില്‍ ചിലയിനങ്ങള്‍ റെയ്ഡ്കോയ്ക്ക് കൈമാറി, ഭാവിയില്‍ തൊഴില്‍ ഇല്ലാതാകുമെന്നാണ് താത്കാലിക പായ്ക്കിങ് തൊഴിലാളികളുടെ ആശങ്ക
തൊഴിലാളികളെ വെട്ടിലാക്കി ആ നീക്കം. കാലാകാലങ്ങളായി സപ്ലൈകോയുടെ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന സാധനങ്ങളില്‍ ചിലയിനങ്ങള്‍ റെയ്ഡ്കോയ്ക്ക് കൈമാറിയത് തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഭാവിയില്‍ തൊഴില്‍ ഇല്ലാതാകുമെന്നാണ് താത്കാലിക പായ്ക്കിങ് തൊഴിലാളികളുടെ ആശങ്ക എന്നത്.
അതോടൊപ്പം തന്നെ ഇതുവരെ സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന കടുക്, ഉലുവ, ജീരകം, പെരുഞ്ചീരകം എന്നിവ ഇനിമുതല്‍ റെയ്ഡ്കോ പാക്ക് ചെയ്താല്‍ മതിയെന്നാണ് സിവില്‍ സപ്‌ളൈസ് മന്ത്രിയുടെ നിര്‍ദേശം എന്നത്. കൂടുതല്‍ സാധനങ്ങള്‍ അടുത്തുതന്നെ കൈമാറേണ്ടിവരുമെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ആയിരത്തിലധികം പായ്ക്കിങ് തൊഴിലാളികളാണ് സപ്ലൈകോയിൽ ഉള്ളത് തൊഴില്‍ കുറഞ്ഞാല്‍ അവരില്‍ പലരെയും പിരിച്ചുവിടാനാണ് സാധ്യത. ഓരോ യൂണിറ്റിലും ഇപ്പോള്‍ തൊഴിലാളികള്‍ അധികമുണ്ടോ എന്ന കണക്കും എടുക്കുന്നുമുണ്ട്.
കൂടാതെ പായ്ക്കിങ് റെയ്ഡ്കോയില്‍നിന്ന് മാറ്റിയത് സാധാരണക്കാര്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുക. ഉദാഹരണമായി സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തു വില്‍ക്കുന്ന 100 ഗ്രാം ജീരകത്തിന് 26.50 രൂപയാണ് വില നൽകിയിരിക്കുന്നത്. അതേ സാധനം റെയ്ഡ്കോ വഴി പായ്ക്ക് ചെയ്ത് വില്‍ക്കുമ്പോള്‍ 43 രൂപയാണ് ഈടാക്കിവരുന്നത് . മറ്റു സാധനങ്ങളുടെയും വില ഇത്തരത്തില്‍ മാറുന്നതാണ്. എന്നാൽ ഈ നഷ്ടം ഉപഭോക്താക്കള്‍ക്കാണ്. ഈ ഉത്പന്നങ്ങളുടെ വില പൊതുവിപണിയെക്കള്‍ കൂടിയതിനാല്‍ വില്പന കുത്തനെ കുറഞ്ഞതായി സപ്‌ളൈകോ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം സി.പി.എമ്മിന്റെ കീഴിലുള്ള റെയ്ഡ്കോയെ രക്ഷപ്പെടുത്താന്‍ സി.പി.ഐ. മന്ത്രിയുടെ കീഴിലുള്ള സപ്ലൈകോയെ ഞെരുക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നേരത്തെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനായി റെയ്ഡ്കോയുടെ മുളകുപൊടി ഉള്‍പ്പെടെ ചില ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ പായ്ക്ക് ചെയ്ത വെല്ലം സിവില്‍ സപ്ലൈസിന്റെതന്നെ മറ്റൊരു ഏജന്‍സിയായ ശബരിക്ക് കൈമാറുകയും ചെയ്തിരുന്നു. ഭാവിയില്‍ പായ്ക്കിങ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് ഈ മുന്നൊരുക്കമെന്ന് ആരോപണമുണ്ട്. അതിനിടെ സപ്‌ളൈകോ പായ്ക്കിങ് തൊഴിലാളികളുടെ ആശങ്ക അറിയിച്ച് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി പി. ലക്ഷ്മണന്‍ ഭക്ഷ്യപൊതുവിതരണമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























