'മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ... എല്ലാവരെയും മകളായി കാണണം! തെരുവിലാണെങ്കിലും, ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും അറ്റം കാണും വരെ പോരാടും... എഴുന്നൂറിലേറെ കലാപക്കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി, ക്രൈംബ്രാഞ്ചിനെതിെര ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

ക്രൈംബ്രാഞ്ചിനെതിെര ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലെന്ന വ്യാജേന തനിക്കെതിരെ നടക്കുന്നത് മാനസിക പീഡനമാണെന്ന് സ്വപ്ന ആരോപിക്കുകയുണ്ടായി. തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാലും സത്യം കേരളത്തിലെ ജനങ്ങളെ അറിയിക്കുമെന്ന് സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ്.
'നിരന്തരം പീഡിപ്പിക്കപ്പെടുന്നു. ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും വേട്ടയാടുകയാണ്. മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ, എല്ലാവരെയും മകളായി കാണണം. തെരുവിലാണെങ്കിലും, ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും അറ്റം കാണും വരെ പോരാടും. വീണ വിജയന് ബിസിനസ് നടത്തിക്കൂടേ എന്നു ചോദിച്ചു, രേഖകള്‍ ചോദിച്ചു. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും പറഞ്ഞു. എഴുന്നൂറിലേറെ കലാപക്കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതൊന്നും എന്റെ 164 മൊഴിയെ ബാധിക്കുന്ന കാര്യമല്ല', സ്വപ്ന പറയുകയുണ്ടായി.
അതോടൊപ്പം തന്നെ പരാതികൾ പിൻവലിച്ചില്ലെങ്കിൽ 770 കേസിൽ പ്രതിയാക്കുമെന്ന് നിർദ്ദേശം. ജോലി ഇല്ല, മക്കൾക്ക് ആഹാരമില്ല, തെരുവിലാണെങ്കിലും ബസ് സ്റ്റാന്റിൽ ആണെങ്കിലും ഉടുതുണിക്ക് മറുതുണി ഇല്ലെങ്കിലും ഇതിനായി പോരാടും. സത്യം പുറത്ത് കൊണ്ടുവരുമെന്ന് സ്വപ്‍ന പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പേരിൽ വേട്ടയാടുകയാണെന്ന് സ്വപ്ന. അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞു.2016 മുതൽ സംഭവിച്ചതെല്ലാം പുറത്ത് കൊണ്ടുവരുമെന്നും അവർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഇതോടൊപ്പം തന്നെ എച്ച്.ആര്‍.ഡി.എസില്‍ നിന്ന് പുറത്ത് ആക്കിയത് ഞെട്ടലുണ്ടാക്കിയെന്നും വേറെ വഴിയില്ലാത്തതിനാലാണ് അവരുടെ നടപടിയെന്നും സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മകള്‍ ഉള്ളതെന്നും അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് സമാധാനം ആയോ എന്നും സ്വപ്ന ചോദിച്ചു. ജീവിതത്തില്‍ ഒരുപാട് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. എച്ച്.ആര്‍.ഡി.എസ് ഇത്രയും നാള്‍ ഒപ്പം നിന്നു. അതിന് നന്ദിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























