ഇത്തവണയും കേരളത്തിൽ മിൽമയുടെ സംഭരണം കുറവ്: ഓണക്കാലത്ത് കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും പാൽ എത്തിക്കാൻ മിൽമ

ഇത്തവണത്തെ ഓണക്കാല ആവശ്യങ്ങൾക്കുള്ള പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കും. ഇതിനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ചർച്ച നടത്തിയെന്നും, വൈകീട്ടോടെ ഇക്കാര്യത്തിൽ മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സമയമാണ് ഓണക്കാലം. മാത്രമല്ല കഴിഞ്ഞ ഓണക്കാലങ്ങളിലും പ്രതിസന്ധി പരിഹരിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ കൊണ്ടുവന്നിരുന്നു. തുടർന്ന് ഇക്കുറിയും ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി സംസാരിച്ചിരുന്നെന്നും, ഇത് ചർച്ച ചെയ്ത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വൈകീട്ടോടെ ഇത് അറിയിക്കും. ഈ ഓണ ദിവസങ്ങളിൽ പ്രതിദിനം 7 ലക്ഷം ലിറ്റർ പാൽ എത്തിക്കാൻ നീക്കം. ഇതാണ് കർണാടകയോടും തമിഴ്‌നാടിനോടും ആവശ്യപ്പെട്ടത്.
നിലവിൽ കേരളത്തിൽ മിൽമയുടെ സംഭരണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കൂടാതെ മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം കുറഞ്ഞു. അംഗനവാടിയിലേക്ക് പാൽ കൊടുക്കുന്നതും ക്ഷാമത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















