എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തലപ്പത്ത് അപ്രതീക്ഷിത നീക്കങ്ങൾ; സ്വർണ്ണ കടത്തിലെ കള്ളപ്പണ കേസിലെ ഇ ഡി ഉദ്യോഗസ്ഥനെ മാറ്റി; ഒരു വർഷം മുൻപ് വന്ന സ്ഥല മാറ്റ ഉത്തരവ് നടപ്പിലാക്കുന്നത് ഇപ്പോൾ; നടപടി സ്വീകരിക്കാൻ വൈകിയത് ആ കാരണത്താൽ; ജോയിന്റ് ഡയറക്‌ടർ രാധകൃഷ്ണനെ മാറ്റിയത് ചെന്നൈയിലേക്ക്

സ്വർണ്ണ കടത്തിലെ കള്ളപ്പണ കേസിലെ ഇ ഡി ഉദ്യോഗസ്ഥനെ മാറ്റിയെന്ന പ്രധാനപ്പെട്ട വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജോയിന്റ് ഡയറക്‌ടർ രാധകൃഷ്ണനെയാണ് മാറ്റിയത്. അദ്ദേഹത്തെ ചെന്നയിലേക്കാണ് മാറ്റിയത്.. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം നടക്കുകയാണ് അതിനിടയിലാണ് ഇത്തരത്തിലൊരു മാറ്റം.. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെയണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു മാറിയിരിക്കുകയാണ്. 10 ദിവസത്തിനകം ചെന്നൈയിൽ സോണൽ ഓഫിസിൽ ജോയിന്റ് ചെയ്യാനാണ് അദ്ദേഹത്തിന് ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു വർഷം മുൻപ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നു. എന്നാൽ സ്വർണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിക്കുകയായിരുന്നു.
അതേസമയം സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെവേ ഇഡിചില ശ്രദ്ധേയമായ നീക്കങ്ങൾ നടത്തിയിരുന്നു. കള്ളപ്പണ കേസിന്റെ നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു .
അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട് . വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും.
അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു .
https://www.facebook.com/Malayalivartha
























