പൊതുനിരത്തിൽ പെൺകുട്ടിയുടെ വസ്ത്രം ഉരിഞ്ഞെറിഞ്ഞു; സ്വയരക്ഷയ്ക്കായുള്ള നിലവിളി പോലും കേൾക്കാതെ അറംഗസംഘത്തിന്റെ ക്രൂര പീഡനം

ബിഹാറിൽ പൊതുനിരത്തിൽ വച്ച് ആറു പേർ ചേർന്ന് ബലമായി പെൺകുട്ടിയുടെ വസ്ത്രം ഉരിയുകയും ക്രൂര പീഡനത്തിനിരയാക്കിയതായും റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്.
സ്വയരക്ഷയ്ക്കായി പെൺകുട്ടി നിലവിളിക്കുമ്പോൾ പോലും ആരും സഹായിച്ചിരുന്നില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി അറസ്റ്റിലാവാനുണ്ട്. ബീഹാറിലെ ജഹാനബാദിലായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
വീഡിയോ ദൃശ്യങ്ങളിൽ പെൺകുട്ടി രക്ഷയ്ക്കായി യാചിക്കുന്നത് വ്യക്തമായി കേൾക്കാം. അക്രമികൾ പെൺകുട്ടിയുടെ വസ്ത്രം ഉരിയാൻ ശ്രമിക്കുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഒരാൾ ബലമായി ഉയർത്താൻ ശ്രമിക്കുമ്പോൾ പെൺകുട്ടി രക്ഷപെടാൻ ഇയാളെ തൊഴിക്കുകയും ചെയ്തു. ചുറ്റും കൂടിയ ആൾകൂട്ടം അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. വീഡിയോ പകർത്തിയ ആൾപോലും ഇതിനു തുനിഞ്ഞില്ല.
കൗമാരക്കാരാണ് അക്രമികളിൽ ഭൂരിപക്ഷവും. അക്രമികളിൽ ഒരാളുടെ ബൈക്ക് വീഡിയോയിൽ ഉൾപ്പെട്ടതാണ് പ്രതികളിലേക്കെത്താൻ പോലീസിനു സഹായകമായത്. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























