വർഷങ്ങൾ നീണ്ട പ്രണയത്തിൽ വിള്ളൽ സംഭവിച്ചപ്പോൾ ശില്‍പ പൂർണമായും അകന്നു... എന്നിട്ടും വിടാതെ പിന്തുടർന്നെത്തിയ യുവാവിന് മുന്നിൽ ഒന്ന് സംസാരിക്കാന്‍ പോലും വിസമ്മതിച്ചപ്പോൾ വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു യുവാവ്

കൂടല്ലൂര്‍ അണ്ണാമലൈ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥിനിയായ ശില്‍പ്പയാണ് ആക്രമിക്കപ്പെട്ടത്. സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലാണ് സംഭവം. ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരമാണ്. അക്രമിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കോളജില്‍ നിന്ന് തിരികെ വരുംവഴി തന്നെ പിന്തുടര്‍ന്ന യുവാവുമായി ശില്‍പ്പ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ ആയുധമെടുത്ത് ആക്രമിക്കുകയുമായിരുന്നു.
നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് യുവാവ് ആക്രമിച്ചത്. ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. അക്രമിയായ നന്ദകുമാര്‍ എന്ന യുവാവുമായി ശില്‍പ്പയ്ക്ക് മുന്‍പരിചയം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അകല്‍ച്ചയിലായി. നന്ദകുമാറിനോട് സംസാരിക്കാന്‍ ശില്‍പ്പ താല്‍പ്പര്യം കാണിച്ചില്ല. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha

























