"ഇന്ത്യയില്‍ പീഡനം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ രക്ഷിതാക്കൾ !"; ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു

ബി.ജെ.പി എം.എല്‍.എമാരും എം.പിമാരും മാധ്യമങ്ങൾക്കു മുന്നിൽ മസാല കലര്‍ന്ന വാര്‍ത്തകള്‍ വിളമ്പുന്നതിൽ നിന്നും വിട്ടു നിൽക്കണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പുതിയ പ്രസ്താവന വിവാദമാകുന്നു.
ഇന്ത്യയില്‍ പീഡനം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ രക്ഷിതാക്കളാണെന്നാണ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ് പറഞ്ഞത്. അതോടൊപ്പം തന്നെ പെണ്‍കുട്ടികളെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ 15 വയസുവരെ അനുസരണയോടെ വളര്‍ത്തേണ്ട ഉത്തരവാദിത്വം പൂര്‍ണമായും രക്ഷിതാക്കള്‍ക്കാണ്. പക്ഷെ അതിന് പകരം അവരെ ഒരു നിയന്ത്രണവുമില്ലാതെ ചുറ്റിക്കറങ്ങാന്‍ രക്ഷിതാക്കള്‍ അനുവദിക്കുകയാണ്. ഇതാണ് രാജ്യത്ത് പീഡനങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമെന്നും സുരേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ മേല്‍ എപ്പോഴും ഒരു നിയന്ത്രണം ആവശ്യമാണ്. രക്ഷിതാക്കള്‍ ഒരിക്കലും അവരുടെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ പോലുള്ള സംവിധാനങ്ങള്‍ നല്‍കരുതെന്നും സുരേന്ദ്ര സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























