ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ടൗൺ പ്ലാനിംഗ് ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്നു

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവച്ചു കൊന്നു . ടൗണ്‍ പ്ളാനിംഗ് ഓഫീസറായ ഷൈല്‍ ബാലയാണ് ദാരുണമായി മരിച്ചത്. കൊലപാതകത്തിന് ശേഷം ഹോട്ടലുടമയായ വിജയ് സിംഗ് (51) വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഹിമാചലിലെ മണ്ഡോ മത്കണ്ഡയില്‍ സ്ഥിതി ചെയ്യുന്ന നാരായണി ഗസ്റ്റ് ഹൗസ് അനധികൃതമായി കൈയേറിയ ഭൂമിയിലാണ് പ്രവര്‍ത്തിച്ചു വന്നത്. സുപ്രീം കോടതി ഇത് ഒഴിപ്പിക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് ബാലയും മറ്റ് ഉദ്യോഗസ്ഥരും എത്തിയത്. എന്നാല്‍, ഒഴിപ്പിക്കല്‍ തടഞ്ഞ വിജയ് സിംഗ് തോക്കെടുത്ത് ബാലയെ വെടിവയ്ക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. വെടിവയ്പില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു.
https://www.facebook.com/Malayalivartha

























