ആ വാക്ക് പാലിക്കാതെ എയർ ഇന്ത്യ; കോവിഡ് കാലത്ത് എടുത്ത ടിക്കറ്റുകളുടെ കാര്യത്തില്‍ പ്രവാസികളെ പിഴിയുന്ന എയര്‍ഇന്ത്യയുടെ നിലപാടിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം, തുക പൂര്‍ണമായും മടക്കി നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും ഇതിനു തയാറാകാത്ത എയര്‍ഇന്ത്യയുടെ നിലപാട് കോടതിവിധിക്ക് എതിരാണെന്ന് പ്രവാസികൾ
കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ അപ്രതീക്ഷിത വിമാന വിലക്ക് പ്രഖാപിച്ച നാലിൽ എടുത്ത ടിക്കറ്റുകളുടെ കാര്യത്തില്‍ പ്രവാസികളെ പിഴിയുന്ന എയര്‍ഇന്ത്യയുടെ നിലപാടിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം കനക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ വിമാനയാത്ര സാധ്യമാകാതിരുന്നവര്‍ക്ക് ടിക്കറ്റിെന്റ തുക പൂര്‍ണമായും മടക്കി നല്‍കണമെന്ന് സുപ്രീംകോടതി വിധിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു തയാറാകാത്ത എയര്‍ഇന്ത്യയുടെ നിലപാട് കോടതിവിധിക്ക് എതിരാണെന്നും അഭിപ്രായം ഉയരുകയാണ്.
ഇതിനുപിന്നാലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ നിരവധി പേരാണ് തങ്ങള്‍ക്കും സമാനമായ അനുഭവമാണ് ഉണ്ടാവുന്നതെന്ന പ്രതികരണവുമായി രംഗത്തെത്തിയത്. എയര്ഇന്ത്യയില്നിന്ന് ടിക്കറ്റെടുത്തവര്‍ക്ക് ഉണ്ടായ അനുഭവങ്ങളാണ് വാര്‍ത്തകളിൽ ഉണ്ടായിരുന്നത്. എയര്‍ഇന്ത്യയുടെ സമീപനത്തിനെതിരെ ഇതിനോടകം തന്നെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, ദോഹയിലെ ഇന്ത്യന്‍ എംബസി, നോര്‍ക്ക റൂട്സ് തുടങ്ങിയവര്‍ക്ക് വ്യക്തികളും സംഘടനകളും പരാതികള്‍ നല്‍കിയിരിക്കുകയാണ്.
ഗള്‍ഫിലെ യാത്രക്കാരെ വലക്കുന്ന രൂപത്തിലാണ് ഇക്കാര്യത്തില്‍ എയര്‍ഇന്ത്യ വിചിത്രനിലപാടുള് സ്വീകരിക്കുന്നതെന്നാണ് വ്യാപകപരാതി ഉയരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവരോട് തുക മടക്കി നല്കാനാവിെല്ലന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍വിസ് ചാര്‍ജ് ഈടാക്കാതെ യാത്രാതീയതി മാറ്റി നല്കാന് മാത്രമേ കഴിയൂ എന്നാണ് അധികൃതരുടെ നിലപാട്. ഇത്തരത്തില്‍ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കില്‍ ആ തുക യാത്രക്കാര്‍ തന്നെ വഹിക്കേണ്ടതാണ്.
എന്നാല്‍, കുറവാണെങ്കിലോ, ആ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്കില്ലെന്നുമുള്ള വിചിത്രവാദവും ഉന്നയിക്കുകയാണ്. കമ്പനിയുടെ ഇന്ത്യയിലെയും ദോഹയിലെയും ഓഫിസുകളില്‍ ബന്ധപ്പെടുന്നവരോട് ഇതേ നിലപാട് തന്നെയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. തങ്ങളുെട റീഫണ്ട് പോളിസി ഇങ്ങനെയാണെന്നും കമ്ബനിയുടെ ദോഹയിലെ ഓഫിസും കസ്റ്റമര്‍ കെയര്‍ വിഭാഗവും പറയുന്നത്. ഈ നിലപാട് സുപ്രീംകോടതി ഉത്തരവിെന്റ ലംഘനമാണെന്നും ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha