പേരുകേട്ട കള്ളനാണെങ്കിലും കോഴിമുട്ടകണ്ടാൽ കൊതി സഹിക്കില്ല.. ഹോട്ടലിലെ മോഷണത്തിനിടയിൽ മുട്ട പൊട്ടിച്ച് കുടിച്ചതാണ് തൃശ്ശൂർ ചാവക്കാട് പുത്തൻ കടപ്പുറം കരിമ്പി കെ.കെ.ഫക്രുദ്ദീൻ എന്ന കള്ളന് വിനയായത് ..വലിച്ചെറിഞ്ഞ മുട്ടത്തോടിലെ വിരലടയാളം കള്ളനെ ചതിച്ചു...
പേരുകേട്ട കള്ളനാണെങ്കിലും കോഴിമുട്ടകണ്ടാൽ കൊതി സഹിക്കില്ല.. ഹോട്ടലിലെ മോഷണത്തിനിടയിൽ മുട്ട പൊട്ടിച്ച് കുടിച്ചതാണ് തൃശ്ശൂർ ചാവക്കാട് പുത്തൻ കടപ്പുറം കരിമ്പി കെ.കെ.ഫക്രുദ്ദീൻ എന്ന കള്ളന് വിനയായത് ..വലിച്ചെറിഞ്ഞ മുട്ടത്തോടിലെ വിരലടയാളം കള്ളനെ ചതിച്ചു...
ഒട്ടേറെ ആരാധനാലയങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കവർച്ച നടത്തിയ ആളാണ് ഫക്രുദ്ദീൻ എന്ന് റാന്നി പോലീസ് പറഞ്ഞു.. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കണ്ണൂർ ജില്ലകളിലൊക്കെ ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് റാന്നി പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് പറഞ്ഞത് . ഇതിൽ തന്നെ ആരാധനാലയങ്ങളിലെ കവർച്ചയാണ് കൂടുതൽ
ഒരാഴ്ച മുമ്പ് റാന്നിയിൽ പച്ചക്കറി കടയിൽനിന്ന് 50,000 രൂപ മോഷണം പോയിരുന്നു. രണ്ട് മാസത്തിനിടയിൽ റാന്നിയിലെ ആരാധനാലയങ്ങളിലും മോഷണം നടന്നു.ശനിയാഴ്ച പുലർച്ചെ ഷാഡോ പോലീസ് ഇയാളെ സംശയകരമായ സാഹചര്യത്തിൽ പെരുമ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് ഒട്ടേറെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അറിയുന്നത്
ജൂലായ് 29-ന് മന്ദമരുതി മാർത്തോമ പള്ളിയിലും ജൂൺ 28-ന് ഇടക്കുളം സെന്റ് തോമസ് ക്‌നാനായ പള്ളിയിലും ഓടിളക്കി അകത്തുകടന്ന് മോഷണം നടത്തിയിരുന്നു.......ഓമല്ലൂർ ഉഴുവത്തമ്പലം, ഇലന്തൂർ രാജ് ഹോട്ടൽ എന്നിവിടങ്ങളിലും കവർച്ച നടത്തി..
ഹോട്ടലിലെ മോഷണത്തിനിടയിൽ ഫക്രുദ്ദീൻ മുട്ട പൊട്ടിച്ച് കുടിച്ചിരുന്നു. മുട്ടത്തോടിൽനിന്ന് അന്ന് പോലീസിന് ലഭിച്ച വിരലടയാളം ഫക്രുദ്ദീന്റെയാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാൾ പോലീസിന്റെ വലയിൽ വീണത് .ജില്ലയിൽ ആനന്ദപ്പള്ളി, ഏനാത്ത്, തട്ട, കോന്നി, വടശ്ശേരിക്കര, കൊടുമൺ, പെരുനാട്, കോഴഞ്ചേരി എന്നിവിടങ്ങളിലും മോഷണം നടത്തിയത് ഫക്രുദീൻ തന്നെയാണെന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു
മോഷ്ടിച്ചുകിട്ടുന്ന പണം മദ്യപിക്കാനും ധൂർത്തടിക്കുന്നതിനുമാണ് ചെലവിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. ഇബ്രാഹിംകുട്ടി, സി.പി.ഒ. മാരായ മണിലാൽ, ജോജി, ഷാഡോ ടീമിലെ രാധാകൃഷ്ണൻ, വിൽസൺ, എൽ.ടി.ലിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു..
https://www.facebook.com/Malayalivartha