Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

മഞ്ഞുമലകള്‍ക്കടിയിലെ തടാകം

12 NOVEMBER 2012 12:36 AM IST
മലയാളി വാര്‍ത്ത.
അന്റാര്‍ട്ടിക്കയിലെ ഹിമപാളികള്‍ക്കടിയില്‍ ഒളിഞ്ഞുകിടക്കുകയാണു വോസ്‌തോക്ക്‌ തടാകം. 1957ലാണ്‌ ഈ തടാകത്തെക്കുറിച്ചുള്ള സൂചനകള്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ ആദ്യമായി ലഭിക്കുന്നത്‌. നാലു കിലോമീറ്റര്‍ കനം വരുന്ന മഞ്ഞുപാളികള്‍ക്കടിയിലുള്ള ഈ തടാകം കണ്ടെത്താനായി 1989ല്‍ മഞ്ഞുപാളികള്‍ തുരക്കാനാരംഭിച്ചു. 1996ല്‍ മാത്രമേ ഈ ജലാശയത്തിന്റെ സാന്നിധ്യം ഉറപ്പിക്കാനായുള്ളു. ഇപ്പോള്‍ 3768 മീറ്റര്‍ കനത്തിലുള്ള മഞ്ഞുപാളികള്‍ തുരന്നു തടാകത്തിന്റെ ജലനിരപ്പുവരെ എത്തിക്കഴിഞ്ഞിരിക്കുന്നു, റഷ്യന്‍ പര്യവേഷണസംഘത്തിന്റെ ഉദ്യമം. തടാകത്തില്‍ നിന്നുള്ള ജലത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയാണു ശാസ്‌ത്രജ്ഞരുടെ അടുത്തലക്ഷ്യം. ശാസ്‌ത്രലോകം അത്യാവേശത്തോടെ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്‌. ലക്ഷക്കണക്കിനു വര്‍ഷങ്ങളായി മഞ്ഞുപാളികളാല്‍ മൂടിക്കിടന്നിരുന്ന ഈ തടാകത്തില്‍ ഇതുവരെ അജ്ഞാതമായിരിക്കുന്ന നിരവധി അതിസൂക്ഷ്‌മ ജീവമാതൃകകള്‍ കണ്ടെത്താന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണു ശാസ്‌ത്രജ്ഞര്‍.
``ഏറ്റവും അടിത്തട്ടിലെ മഞ്ഞുപാളികള്‍ക്കു നാലുലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു കണക്കാക്കിയിരിക്കുന്നു. മഞ്ഞുപാളികളില്‍ രൂപപ്പെട്ടിരിക്കുന്ന വാതക്കുമിളകളുടെ ഘടന വിശകലനം ചെയ്യുന്നതിലൂടെ മഞ്ഞുപാളികള്‍ രൂപം കൊണ്ട കാലഘട്ടം മുതല്‍ ഇന്നേവരെയുള്ള അന്തരീക്ഷവാതകഘടനയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കുന്നതിനു പുറമെ, ഭാവിയിലെ കാലാവസ്ഥാവ്യതിയാനങ്ങളെപ്പറ്റിയുളള പ്രവചനങ്ങള്‍ക്കും സാധ്യതയേറിയിരിക്കുകയാണ്‌''. റഷ്യന്‍ അന്റാര്‍ട്ടിക്‌ പര്യവേഷണ സംഘത്തിന്റെ വക്താവു സെര്‍ജി ലെസന്‍കോവ്‌ പറഞ്ഞു.
``വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതു ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. ഇതു റഷ്യക്കാരുടെ വന്‍നേട്ടം തന്നെ. അവര്‍ വര്‍ഷങ്ങളായി പണിയെടുക്കുകയായിരുന്നു.'' എഡിന്‍ബര്‍ഗ്‌ സര്‍വകലാശാല ഭൗമശാസ്‌ത്രവിഭാഗം മേധാവി പ്രൊഫസര്‍ മാര്‍ട്ടിന്‍ സീഗെര്‍ട്ട്‌ പറഞ്ഞു.
``ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വേര്‍പെട്ടുകിടക്കുന്നതും അതികഠിനമായ കാലാവസ്ഥ നിലനില്‌ക്കുന്നതുമായ ഇത്തരമൊരു സ്ഥലത്തു കണ്ടെത്തിയേക്കാവുന്ന ജീവമാതൃകകള്‍ തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ നിലനില്‌ക്കാന്‍ കെല്‌പ്പുള്ളവയായിരിക്കും. പുതിയ ജീവമാതൃകകളെ കാട്ടിത്തരാന്‍ വോസ്‌തോക്ക്‌ തടാകത്തിനു കഴിഞ്ഞാല്‍ സൗരയൂഥത്തില്‍ മറ്റെവിടെയെങ്കിലും ജീവജാലങ്ങളെ കണ്ടെത്താന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്‌ ഉത്തരമായിരിക്കും അത്‌. ശനിയുടെ ഉപഗ്രഹമായ എന്‍സിലാണ്ടസിന്റെയും വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെയും കനത്ത ഹിമാവരണത്തിനടിയിലായി സമുദ്രങ്ങളും വന്‍ തടാകങ്ങളും ഉണ്ടെന്നും, അവയില്‍ ജീവന്‍ നിലനില്‌ക്കാനിടയുണ്ടെന്നും വാദകോലാഹലങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണിത്‌''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ശാസ്‌ത്രജ്ഞരുടെ ഈ ചരിത്രനേട്ടത്തിനൊപ്പം വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്‌. ബോര്‍ഹോള്‍ മഞ്ഞുറഞ്ഞ്‌ അടഞ്ഞുപോകാതിരിക്കാന്‍ മണ്ണെണ്ണ ഉപയോഗിച്ചതു തടാകത്തിലെ ജലം മലിനമാക്കിയേക്കുമെന്നാണു യൂറോപ്യന്‍ ശാസ്‌ത്രജ്ഞരുടെ പക്ഷം. എന്നാല്‍, ഇടയ്‌ക്കു മാലിന്യശങ്കയാല്‍ നിര്‍ത്തിവച്ചിരുന്ന തുരക്കല്‍ മാലിന്യമുക്തമായ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനുശേഷമാണു പുനരാരംഭിച്ചതെന്നു റഷ്യന്‍ ശാസ്‌ത്രജ്ഞര്‍ പറയുന്നു.
പ്രൊഫസര്‍ സീഗെര്‍ട്ട്‌ അധികം താമസിയാതെ അന്റാര്‍ട്ടിക്കിന്റെ പടിഞ്ഞാറുഭാഗത്തു കണ്ടെത്തിയിട്ടുള്ള എല്‍സ്‌വര്‍ത്ത്‌ തടാകത്തില്‍ ഇത്തരമൊരു ഗവേഷണത്തിനു പദ്ധതിയിട്ടിട്ടുണ്ട്‌. മാലിന്യമുക്തമായ `ചൂടുവെള്ളത്തുരക്കല്‍' ആയിരിക്കും ഇവിടെ ഉപയോഗിക്കുക എന്ന്‌ അദ്ദേഹം പറഞ്ഞു.
ഭൗമപര്യവേഷണങ്ങളുടെ അന്ത്യഘട്ടങ്ങളിലൊന്നാണ്‌ അഗാധതകളിലുള്ള തടാകങ്ങളെപ്പറ്റിയുള്ള പഠനം. ഭൗമോപരിതലത്തിലെ മിക്കവാറും മേഖലകളെല്ലാം തന്നെ കണ്ടെത്തി പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്‌. ലോകത്തെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പഠനസംഘങ്ങള്‍ സമാനമായ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (9 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (42 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (47 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (1 hour ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends