ആ ഒരൊറ്റ വീഡിയോ അപ്‌ലോഡ് ചെയ്തതോടെ തുടങ്ങിയ കലിപ്പായിരുന്നു... പിന്നാലെ വന്ന കമന്റും കൂടെ ആയപ്പോൾ ഷാനവാസിന് സഹിക്കാനായില്ല! മണ്ണെണ്ണ ഒഴിച്ചു പച്ചയ്ക്ക് തീ കൊളുത്തുമ്പോഴും കൈ വിറച്ചില്ല! ലക്‌ഷ്യം ഒന്നുമാത്രം ആയിരുന്നു... മരിക്കുന്നതിന് തൊട്ടുമുൻപ് അവസാനമായി ആതിര പറഞ്ഞത്... മരണ മൊഴിയിൽ ഷാനവാസിനെതിരെ കേസെടുത്തു പോലീസ്... കൊല്ലം ഇടമുളയ്ക്കലില്‍ യുവാവ് തീ കൊളുത്തിയ ഇരുപത്തിയെട്ടുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്....
കൊല്ലം ഇടമുളയ്ക്കലില്‍ യുവാവ് തീ കൊളുത്തിയ ഇരുപത്തിയെട്ടുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്.
സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്ത സംഭവത്തിൽ തുടങ്ങിയ തർക്കം കൊലപാതകത്തിൽ കാലാശിക്കുകയായിരുന്നു. സംഭവത്തിൽ മാതാവ് അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒപ്പം താമസിച്ചിരുന്ന ഷാനവാസിനെതിരെ കൊലപാതകത്തിനു പൊലീസ് കേസെടുത്തു.
പുനലൂർ ഡിവൈഎസ്‌പി എം.എസ്.സന്തോഷിനാണ് അന്വേഷണച്ചുമതല. സമൂഹ മാധ്യമത്തിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ രേഖപ്പെടുത്തിയ കമന്റിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും പൊലീസ് പറഞ്ഞു. ആതിരയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ലഭിക്കാൻ അന്വേഷണ സംഘം സൈബർ സെല്ലിന് അപേക്ഷ നൽകി.
ഇരുവരും ഒന്നിച്ചുള്ളതും ആതിരയുടെ ഒറ്റയ്ക്കുള്ളതുമായ വിഡിയോകൾ സമൂഹ മാധ്യമത്തിൽ അപ്ലോഡ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തർക്കത്തെത്തുടർന്നു ഷാനവാസ്, മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയെന്ന് ആതിര പറഞ്ഞതായാണ് മാതാവ് അമ്പിളി പൊലീസിൽ മൊഴി നൽകിയത്.
പൊള്ളലേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്. പൊള്ളലേറ്റു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഷാനവാസിനെ അപകട നില തരണം ചെയ്തതോടെ വാർഡിലേക്ക് മാറ്റി.
രണ്ടു വർഷത്തോളമായി ആതിരയും ഷാനവാസും ഒന്നിച്ചായിരുന്നു താമസം. ഇവർക്കു 3 മാസം പ്രായമായ കുട്ടിയുമുണ്ട്. ആതിര വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. ഷാനവാസിനും ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ഈ കുട്ടികളും ഇവർക്കൊപ്പമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു നാടിന നടുക്കിയ സംഭവം നടന്നത്.
https://www.facebook.com/Malayalivartha