Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍

ഇന്ത്യ കുതിയ്ക്കുന്നു... ഒരുകാലത്ത് ഇന്ത്യയെ വിറപ്പിച്ചിരുന്ന ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ പറപറാ ഔട്ട്; 66 റന്‍സിന് എല്ലാവരും പുറത്ത്; 168 റണ്‍സിന്റെ ഗംഭീര ജയവുമായി ഇന്ത്യക്ക് ടി20 പരമ്പര; നാല് വിക്കറ്റ് വീഴ്ത്തി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കിവീസിന്റെ നട്ടല്ലൊടിച്ചു

02 FEBRUARY 2023 10:46 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് ഇന്ത്യയുടെ പേടിസ്വപ്നമായിരുന്നു ന്യൂസിലന്‍ഡ്. അവരുടെ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഇപ്പോഴിതാ നേരെ തിരിച്ച്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ കിവീസ് തകര്‍ന്നടിഞ്ഞു.

മൂന്നാം ട്വന്റ്ി20യില്‍ ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 12.1 ഓവറില്‍ വെറും 66 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ വമ്പന്‍ ജയം. മൂന്നു മത്സരങ്ങളടക്കിയ ട്വന്റി20 പരമ്പര 21ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. നാല് വിക്കറ്റ് വീഴ്ത്തി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടല്ലൊടിച്ചത്.

അഞ്ചാമനായി ഇറങ്ങി, 25 പന്തില്‍നിന്ന് 35 റണ്‍സെടുത്ത് ഡാരില്‍ മിച്ചല്‍ മാത്രമാണ് കിവീസ് ബാറ്റര്‍മാരില്‍ അല്‍പമെങ്കിലും പൊരുതിയത്. മിച്ചലിനെ കൂടാതെ രണ്ടക്കം കടന്നത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 13) മാത്രം. നാല് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി.

മറുപടി ബാറ്റിങ്ങില്‍, ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (4 പന്തില്‍ 3) വിക്കറ്റ് വീഴ്ത്തി ന്യൂസീലന്‍ഡിന് ഇന്ത്യ ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നീട് ഡ്രസിങ് റൂമിലേക്ക് കിവീസ് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. ഡിവോണ്‍ കോണ്‍വെ(2 പന്തില്‍ 1), മാര്‍ക്ക് ചാപ്മാന്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (7 പന്തില്‍ 2), മൈക്കല്‍ ബ്രേസ്വെല്‍ (8 പന്തില്‍ 8), ഇഷ് സോധി (പൂജ്യം), ലോക്കി ഫെര്‍ഗൂസന്‍ (പൂജ്യം), ബ്ലെയര്‍ ടിക്നര്‍ (5 പന്തില്‍ 1), ബെന്‍ ലിസ്റ്റര്‍ (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തലവിലങ്ങും സിക്‌സറുകള്‍ പാഞ്ഞു. ബാറ്റിങ് വെട്ടിക്കെട്ടിന്റെ ദൃശ്യവിരുന്നിനു കൂടുതല്‍ തിളക്കമേകി ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചറി. മൂന്നാം ട്വന്റി20യില്‍ ബാറ്റര്‍മാരുടെ കിടിലന്‍ പ്രകടനത്തിന്റെ മികവിലാണ് ന്യൂസീലന്‍ഡിനു മുന്‍പില്‍ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് ഇന്ത്യ നേടിയത്.

സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (63 പന്തില്‍ 126*), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44), സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 24), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ ട്വന്റി20 സെഞ്ചറിയാണ് കിവീസിനെതിരെ നേടിയത്. രാജ്യാന്തര കരിയറിലെ ആറാം സെഞ്ചറിയും. ഇതോടെ മൂന്നു ഫോര്‍മാറ്റിലും സെഞ്ചറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമായി ഗില്‍. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി എന്നിവരാണ് മറ്റു നാല് പേര്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫോം കണ്ടെത്താന്‍ വിഷമിച്ച ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (2 പന്തില്‍ 3) രണ്ടാം ഓവറില്‍ തന്നെ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒരുമിച്ച ഗില്ലും രാഹുല്‍ ത്രിപാഠിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവവായു പകര്‍ന്നത്. ഇരുവരും ചേര്‍ന്ന് 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒന്‍പതാം ഓവറില്‍, ത്രിപാഠിയെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

22 പന്തില്‍ 3 സിക്‌സും 4 ഫോറും അടങ്ങുതായിരുന്നു രാഹുല്‍ ത്രിപാഠിയുടെ ഇന്നിങ്‌സ്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും വെടിക്കെട്ട് തുടര്‍ന്നു. 13ാം ഓവറില്‍ ടിക്‌നര്‍ സൂര്യയെ പുറത്താക്കി. അഞ്ചാമനതായി ഇറങ്ങിയ ക്യാപ്റ്റന്‍ ഹാര്‍ദിക്കും 'വെടിക്കെട്ട് നയം' തുടര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. അവസാനം ഓവറിലാണ് ഹാര്‍ദിക് പുറത്തായത്. ദീപക് ഹൂഡ (2 പന്തില്‍ 2*) പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനു പകരം പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. അഹമ്മദാബാദിലേത് സ്പിന്‍ പിച്ചല്ലാത്തതിനാലാണ് ഇത്. അതേസമയം നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ഇന്നും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ന്യൂസീലന്‍ഡ് ടീമില്‍ ജേക്കബ് ഡഫിക്കു പകരം ബെന്‍ ലിസ്റ്റര്‍ ടീമിലിടം പിടിച്ചു.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Iran nuclear sites പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (24 minutes ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (2 hours ago)

കർഷകൻ ജീവനൊടുക്കി..  (3 hours ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (3 hours ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (4 hours ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (4 hours ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (4 hours ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (4 hours ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (4 hours ago)

പവന് 6,320 രൂപയുടെ കുറവ്  (4 hours ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (5 hours ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (5 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (5 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (5 hours ago)

Malayali Vartha Recommends