Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

ഇന്ത്യ കുതിയ്ക്കുന്നു... ഒരുകാലത്ത് ഇന്ത്യയെ വിറപ്പിച്ചിരുന്ന ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ പറപറാ ഔട്ട്; 66 റന്‍സിന് എല്ലാവരും പുറത്ത്; 168 റണ്‍സിന്റെ ഗംഭീര ജയവുമായി ഇന്ത്യക്ക് ടി20 പരമ്പര; നാല് വിക്കറ്റ് വീഴ്ത്തി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കിവീസിന്റെ നട്ടല്ലൊടിച്ചു

02 FEBRUARY 2023 10:46 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് ഇന്ത്യയുടെ പേടിസ്വപ്നമായിരുന്നു ന്യൂസിലന്‍ഡ്. അവരുടെ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഇപ്പോഴിതാ നേരെ തിരിച്ച്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ കിവീസ് തകര്‍ന്നടിഞ്ഞു.

മൂന്നാം ട്വന്റ്ി20യില്‍ ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 12.1 ഓവറില്‍ വെറും 66 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ വമ്പന്‍ ജയം. മൂന്നു മത്സരങ്ങളടക്കിയ ട്വന്റി20 പരമ്പര 21ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. നാല് വിക്കറ്റ് വീഴ്ത്തി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടല്ലൊടിച്ചത്.

അഞ്ചാമനായി ഇറങ്ങി, 25 പന്തില്‍നിന്ന് 35 റണ്‍സെടുത്ത് ഡാരില്‍ മിച്ചല്‍ മാത്രമാണ് കിവീസ് ബാറ്റര്‍മാരില്‍ അല്‍പമെങ്കിലും പൊരുതിയത്. മിച്ചലിനെ കൂടാതെ രണ്ടക്കം കടന്നത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 13) മാത്രം. നാല് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി.

മറുപടി ബാറ്റിങ്ങില്‍, ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (4 പന്തില്‍ 3) വിക്കറ്റ് വീഴ്ത്തി ന്യൂസീലന്‍ഡിന് ഇന്ത്യ ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നീട് ഡ്രസിങ് റൂമിലേക്ക് കിവീസ് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. ഡിവോണ്‍ കോണ്‍വെ(2 പന്തില്‍ 1), മാര്‍ക്ക് ചാപ്മാന്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (7 പന്തില്‍ 2), മൈക്കല്‍ ബ്രേസ്വെല്‍ (8 പന്തില്‍ 8), ഇഷ് സോധി (പൂജ്യം), ലോക്കി ഫെര്‍ഗൂസന്‍ (പൂജ്യം), ബ്ലെയര്‍ ടിക്നര്‍ (5 പന്തില്‍ 1), ബെന്‍ ലിസ്റ്റര്‍ (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തലവിലങ്ങും സിക്‌സറുകള്‍ പാഞ്ഞു. ബാറ്റിങ് വെട്ടിക്കെട്ടിന്റെ ദൃശ്യവിരുന്നിനു കൂടുതല്‍ തിളക്കമേകി ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചറി. മൂന്നാം ട്വന്റി20യില്‍ ബാറ്റര്‍മാരുടെ കിടിലന്‍ പ്രകടനത്തിന്റെ മികവിലാണ് ന്യൂസീലന്‍ഡിനു മുന്‍പില്‍ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് ഇന്ത്യ നേടിയത്.

സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (63 പന്തില്‍ 126*), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44), സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 24), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ ട്വന്റി20 സെഞ്ചറിയാണ് കിവീസിനെതിരെ നേടിയത്. രാജ്യാന്തര കരിയറിലെ ആറാം സെഞ്ചറിയും. ഇതോടെ മൂന്നു ഫോര്‍മാറ്റിലും സെഞ്ചറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമായി ഗില്‍. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി എന്നിവരാണ് മറ്റു നാല് പേര്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫോം കണ്ടെത്താന്‍ വിഷമിച്ച ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (2 പന്തില്‍ 3) രണ്ടാം ഓവറില്‍ തന്നെ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒരുമിച്ച ഗില്ലും രാഹുല്‍ ത്രിപാഠിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവവായു പകര്‍ന്നത്. ഇരുവരും ചേര്‍ന്ന് 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒന്‍പതാം ഓവറില്‍, ത്രിപാഠിയെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

22 പന്തില്‍ 3 സിക്‌സും 4 ഫോറും അടങ്ങുതായിരുന്നു രാഹുല്‍ ത്രിപാഠിയുടെ ഇന്നിങ്‌സ്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും വെടിക്കെട്ട് തുടര്‍ന്നു. 13ാം ഓവറില്‍ ടിക്‌നര്‍ സൂര്യയെ പുറത്താക്കി. അഞ്ചാമനതായി ഇറങ്ങിയ ക്യാപ്റ്റന്‍ ഹാര്‍ദിക്കും 'വെടിക്കെട്ട് നയം' തുടര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. അവസാനം ഓവറിലാണ് ഹാര്‍ദിക് പുറത്തായത്. ദീപക് ഹൂഡ (2 പന്തില്‍ 2*) പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനു പകരം പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. അഹമ്മദാബാദിലേത് സ്പിന്‍ പിച്ചല്ലാത്തതിനാലാണ് ഇത്. അതേസമയം നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ഇന്നും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ന്യൂസീലന്‍ഡ് ടീമില്‍ ജേക്കബ് ഡഫിക്കു പകരം ബെന്‍ ലിസ്റ്റര്‍ ടീമിലിടം പിടിച്ചു.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (27 minutes ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (37 minutes ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (2 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (2 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (3 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (4 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (5 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (5 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (6 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (6 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (6 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (6 hours ago)

Malayali Vartha Recommends