Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..

ഫിഫയെ അഴിമതികളില്‍ നിന്നും ശുദ്ധീകരിക്കാനെത്തി; അഴിമതി ആരോപണം നേരിടുന്ന ഇന്‍ഫാന്റിനോ; ഫിഫ എന്ന ചക്കരക്കുടം; പ്രതിസന്ധികള്‍ അവസാനിക്കാതെ ഫിഫ

01 AUGUST 2020 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടം.... ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്

ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനയാണ് ഫിഫ. കോടികണക്കിന് രൂപയുടെ വരുമാനമുള്ള ഫിഫയില്‍ ലോകത്തിലെ ഒട്ടുമിക്യ രാജ്യങ്ങളും അംഗങ്ങളാണ്. അഴിമതിയില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് ഫിഫയുടെ പുതിയ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ എത്തുന്നത്. അഴിമതികളില്‍ പ്രതിസന്ധിലായ ഫിഫയെ ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ഇന്‍ഫാന്റിനോ ഏറ്റെടുത്തത്. എന്നാല്‍ അഴിമതിയില്‍ നിന്നും ഫിഫയെ കരകയറ്റാന്‍ വന്നയാള്‍ തന്നെ അഴിമതി ആരോപണത്തിന് വിധേനായി നില്‍ക്കുന്ന കാഴ്ച്ചയാണ് ഫുട്‌ബോള്‍ കായിക ലോകത്ത് ഇന്ന് കാണാന്‍ സാധിക്കുന്നത്. അഴിമതിയന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് പ്രസിഡന്റിനെതിരേ ഉയരുന്നത്.

ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരേ സ്വിസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ നിയമനടപടി ആരംഭിച്ചു. ഫിഫയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന, സ്വിറ്റ്‌സര്‍ലന്‍ഡ് അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ലോബറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളാണ് ഇന്‍ഫാന്റിനോയെ പ്രതിസന്ധിയിലാക്കിയത്. ഫുട്‌ബോള്‍ ലോകകപ്പിന് വേദി അനുവദിച്ചതിലെ അഴിമതി അടക്കമുള്ള വിവാദങ്ങള്‍ ഫിഫയെ ഉലച്ചിരുന്നു. ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍, അഴിമതി അന്വേഷണത്തിന്റെ തലവനായിരുന്നു ലോബര്‍. ലോബറും ഇന്‍ഫാന്റിനോയും മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മൈക്കല്‍ ലോബര്‍ കഴിഞ്ഞ ആഴ്ച അറ്റോര്‍ണി ജനറല്‍ സ്ഥാനം രാജിവെച്ചു. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ റിനാള്‍ഡോ ആര്‍നോള്‍ഡിനെതിരേയും നടപടിയുണ്ടാകും.

സംഭവത്തില്‍ അന്വേഷണം നടത്തിയ സ്‌പെഷ്യന്‍ പ്രോസിക്യൂട്ടര്‍ സ്‌റ്റെഫാന്‍ കെല്ലര്‍, ഇന്‍ഫാന്റിനോയ്‌ക്കെതിരേ ക്രിമിനല്‍ നടപടി ആരംഭിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ ഓഫീസിന്റെ ദുരുപയോഗം, ഔഗ്യോഗിക രഹസ്യങ്ങള്‍ ലംഘിച്ചു, കുറ്റക്കാര്‍ക്ക് സഹായം ചെയ്തു എന്നിവയാണ് പ്രധാന കുറ്റങ്ങളായി പറഞ്ഞിരിക്കുന്നത്. ഇന്‍ഫാന്റിനോ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ കൂടിക്കാഴ്ചകള്‍ക്കെതിരേ നേരത്തേ പരാതി ലഭിച്ചിരുന്നു. ഒരുവര്‍ഷം മുമ്പുതന്നെ ഇക്കാര്യം വാര്‍ത്തയായി. എന്നാല്‍ ആ കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്നായിരുന്നു ഇന്‍ഫാന്റിനോയുടെ നിലപാട്. അന്നത്തെ കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ചചെയ്തതെന്ന് ഓര്‍മയില്ലെന്ന് ഇരുവരും ഫെഡറല്‍ കോടതിയില്‍ വ്യക്തമാക്കി. കോടതി ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഫിഫ അഴിമതിയുടെ തുടക്കം ഇങ്ങനെ

2018ലെ റഷ്യ, 2022ലെ ഖത്തര്‍ ലോകകപ്പ് വേദികള്‍ അനുവദിക്കുന്നതിലും ടെലിവിഷന്‍ സംപ്രേഷണാവകാശം നല്‍കുന്നതിലുമുള്ള വന്‍ അഴിമതിയാണ് അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ സ്ഥാനം തെറിപ്പിച്ചത്. തുടര്‍ന്ന് 2016ലാണ് യുവേഫ സെക്രട്ടറി ജനറലായിരുന്ന ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2015ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഏഴ് ഫിഫ ഭാരവാഹികള്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ വിജയിച്ചെങ്കിലും പിന്നീട് രാജിവെച്ചു. ഇതിന് പിന്നാലെ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയും രാജിവെച്ചു.

പ്ലാറ്റീനിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണമെത്തിയത് കണ്ടെത്തിയതോടെയായിരുന്നു രാജി. ഫിഫ സദാചാര സമിതി ഇരുവര്‍ക്കും ഫുട്‌ബോളില്‍നിന്ന് എട്ടുവര്‍ഷം വിലക്കും പ്രഖ്യാപിച്ചു. ഫിഫ മുന്‍ വൈസ് പ്രസിഡന്റ് ജാക്ക് വര്‍ണര്‍, കോണ്‍കകാഫ് മുന്‍ പ്രസിഡന്റ് കോസ്താസ് ടക്കാസ്, തെക്കേയമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് ലിയോസ്, മുന്‍ട്രഷറര്‍ കാര്‍ലോസ് ചാവേസ്, ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ഹോസെ മരിയ മരിന്‍ തുടങ്ങിയവര്‍ കേസില്‍ കുറ്റാരോപിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു...  (2 minutes ago)

ധനനേട്ടവും തൊഴിൽ മാറ്റങ്ങളും: ഈ ആഴ്ചയിലെ വാരഫല പ്രവചനങ്ങൾ!  (55 minutes ago)

ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... വിചാരണ  ഇന്ന് തുടങ്ങും, 2 സാക്ഷികൾ ഇന്ന് ആഗസ്റ്റ് 1 ന് ഹാജരാകണം, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്ത  (1 hour ago)

കുടുംബത്തിലും ജോലിയിലും ജാഗ്രതാ നിർദ്ദേശം: ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ...  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...  (1 hour ago)

ഓണത്തിന് നാട്ടിലെത്താൻ പറ്റില്ല ? പ്രവാസികൾ ആശങ്കയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു ... നിരക്ക് റോക്കറ്റ് പോലെ മുകളിലേയ്ക്ക്  (2 hours ago)

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ  (2 hours ago)

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (8 hours ago)

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു  (8 hours ago)

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

ശബരിമലയിലേക്കുള്ള നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം  (8 hours ago)

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends