Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ലൈംഗികകോശങ്ങള്‍ ഇല്ലാതെ ലാബറട്ടറിയില്‍ ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കുമെന്ന് തെളിയിച്ച് ശാസ്ത്രജ്ഞര്‍, മനുഷ്യനെ ക്ലോണ്‍ ചെയ്ത് സൃഷ്ടിക്കുന്നതിന്റെ ആദ്യഘട്ടവിജയമോ ഇത്?

03 MAY 2018 12:24 PM IST
മലയാളി വാര്‍ത്ത

പും ബീജമോ അണ്ഡമോ ഇല്ലാതെ ലാബറട്ടറിയില്‍ ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ വീണ്ടും തെളിയിച്ചു.രണ്ടു തരത്തിലുള്ള മൂലകോശങ്ങളെ സംയോജിപ്പിച്ച് ഭ്രൂണം ഉണ്ടാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചുവെന്നാണ് അവകാശപ്പെടുന്നത്. ഇപ്രകാരം ഭ്രൂണം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ കാഴ്ചയില്‍ ഒരേ പോലുള്ള അനേക ഭ്രൂണങ്ങളെ വേഗത്തില്‍ സൃഷ്ടിയ്ക്കാന്‍ കഴിയുമെന്നും ഇത് മെഡിക്കല്‍ രംഗവുമായി ബന്ധപെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നുമാണ് കരുതപ്പെടുന്നത്.

ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിയ്ക്കപ്പെടുന്ന ഭ്രൂണങ്ങള്‍ ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാതെ പോകുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ. പുതിയ ചികിത്സാ രീതികള്‍ കണ്ടു പിടിയ്ക്കുമ്പോള്‍ അത് മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുന്നതിനു മുന്‍പായി ഇത്തരം ഭ്രൂണങ്ങളില്‍ പരീക്ഷിച്ചു നോക്കി ഫലസാധ്യതയോ പാര്‍ശ്വഫലങ്ങളോ ഉണ്ടോ എന്ന് തിരിച്ചറിയാനാവുമെന്ന സൗകര്യവുമുണ്ട്.

അതേസമയം, ഒരു പരിധികളുമില്ലാതെ എത്ര മനുഷ്യരെ വേണമെങ്കിലും ഇപ്രകാരം ക്ലോണ്‍ ചെയ്‌തെടുക്കാമെന്ന സ്ഥിതി ഉണ്ടാകുമെന്നും അത് ദുരുപയോഗം ചെയ്ത് വ്യാപക ദുരന്തങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു. എലികളില്‍ നടത്തിയ ഈ പരീക്ഷണത്തില്‍ ലൈംഗിക കോശങ്ങളായ പുംബീജവും അണ്ഡവും ഇല്ലാതെ ഭ്രൂണം ഉണ്ടാക്കുന്നതില്‍ വിജയിച്ചുവെങ്കിലും അതുപോലെ മനുഷ്യ ഭ്രൂണം ഉണ്ടാക്കാനാവുമോ എന്ന് പരീക്ഷിച്ചു നോക്കാന്‍ പോലും ഇന്ന് സാഹചര്യങ്ങള്‍ അനുവദിയ്ക്കുന്നില്ല. നൈതികമായി അത് ശരിയാണോ എന്നുള്ളതാണ് അതിലെ പ്രശ്നം.

ഇതിനു മുന്‍പ് ഡോളി എന്ന ആടിനെ ക്ലോണ്‍ ചെയ്തപ്പോള്‍ ശാസ്ത്രജ്ഞര്‍ ഒരു ആടിന്റെ അകിടിലുള്ള പ്രായപൂര്‍ത്തി എത്തിയ ഒരു കോശത്തെ, ന്യൂക്ലിയസ് നീക്കം ചെയ്ത ഒരു അണ്ഡത്തിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. പുംബീജത്തിന് പകരം ലൈംഗികകോശം അല്ലാത്ത അകിടിലെ കോശം ഉപയോഗിച്ചാണ് ഡോളി എന്ന ആടിനെ ക്ലോണ്‍ ചെയ്തത്.

ഇപ്പോള്‍, എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രണ്ട് വ്യത്യസ്തങ്ങളായ മൂലകോശങ്ങളെ തമ്മില്‍ സംയോജിപ്പിച്ചാണ് ഗവേഷകര്‍ ഭ്രൂണം ഉണ്ടാക്കിയത്. അതില്‍ കോശവിഘടനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഉറപ്പിച്ചതിനു ശേഷമാണ് അതിനെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. അപ്പോള്‍ അതിന് ബ്ലാസ്‌റ്റോസിസ്റ്റ് എന്നാണ് പറയുന്നത്. മൂന്നു മൂന്നര ദിവസം പ്രായമുള്ള ഒരു സാധാരണ ഭ്രൂണം വിഘടിയ്ക്കുന്നതു പോലെ ഇതിലും പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാന്‍ അതിനു കഴിഞ്ഞില്ല.

ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നിക്കോളാസ് റീവ് റോണ്‍ പറയുന്നത്, ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാന്‍ കഴിവുള്ള ഒരു, എലിയുടെ ഭ്രൂണം ഉണ്ടാക്കി എടുക്കുന്നതില്‍ അവര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിജയം കണ്ടെത്തും എന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ഇതുപോലെ ലൈംഗിക കോശങ്ങള്‍ ഉപയോഗിക്കാതെ ഒരു മനുഷ്യ ഭ്രൂണത്തെ ഉണ്ടാക്കി, ഗര്‍ഭത്തില്‍ വളര്‍ത്തി എടുക്കുന്നതിന് ഇനിയും ഒരു പത്തു വര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത് എന്നാണ്.

ഇപ്രകാരം ഉണ്ടാക്കുന്ന മനുഷ്യരുടെ ഭ്രൂണങ്ങള്‍ ഉപയോഗിച്ച് പുതിയ മരുന്നുകളുടെ പരീക്ഷണ പ്രയോഗവും വന്ധ്യതാ ചികിത്സാരംഗത്തെ പുരോഗതിയുമാണ് ലക്ഷ്യമിടുന്നത്. ഭ്രൂണങ്ങള്‍ മൂല്യമേറിയവയാണ്. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായത്ര എണ്ണം ഭ്രൂണങ്ങള്‍ ലഭ്യമാകാത്തത് ഗവേഷണപുരോഗതിയെ ബാധിയ്ക്കാറുണ്ട്. ഇപ്രകാരം ബ്ലാസ്‌റ്റോസിസ്റ്റുകള്‍ ധാരാളമായി നിര്‍മ്മിയ്ക്കുവാന്‍ കഴിയുമെങ്കില്‍ എണ്ണത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം ആകുമെന്നും മനുഷ്യരാശിയുടെ നന്മയ്ക്കായി പുതിയ പുതിയ മരുന്നുകളും ചികിത്സാ രീതികളും പരീക്ഷിച്ചു ഉറപ്പിയ്ക്കാവുന്നതാണെന്നും അവര്‍ പ്രതീക്ഷിയ്ക്കുന്നു. ബ്ലാസ്‌റ്റോസിസ്റ്റുകളെ ഒരു മനുഷ്യക്കുഞ്ഞായി വളര്‍ത്തി എടുക്കുന്നതില്‍ നൈതികമല്ലാത്ത ചില ഘടകങ്ങള്‍ ഉണ്ടെന്ന് താന്‍ കരുതുന്നുവെന്നും, ഓരോ ബ്ലാസ്‌റ്റോസിസ്റ്റും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ക്ലോണ്‍ ആണെന്നുള്ള വസ്തുത സത്യമായതിനാല്‍ മനുഷ്യരെ ക്ലോണ്‍ ചെയ്തുണ്ടാക്കരുത് എന്നാണ് താന്‍ കരുതുന്നതെന്നും പ്രൊഫസര്‍ റീവ് റോണ്‍ പറഞ്ഞു.

നേച്ചര്‍ മാഗസിനിലാണ് ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (8 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (10 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (10 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (11 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (11 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (11 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (11 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (12 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (12 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (12 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (12 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (13 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (13 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (14 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (14 hours ago)

Malayali Vartha Recommends