Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗികകോശങ്ങള്‍ ഇല്ലാതെ ലാബറട്ടറിയില്‍ ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കുമെന്ന് തെളിയിച്ച് ശാസ്ത്രജ്ഞര്‍, മനുഷ്യനെ ക്ലോണ്‍ ചെയ്ത് സൃഷ്ടിക്കുന്നതിന്റെ ആദ്യഘട്ടവിജയമോ ഇത്?

03 MAY 2018 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

കുതിച്ചുയർന്ന് ആ‌ർട്ടെമിസ് 2.... നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു.... നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്, പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ.... ചാന്ദ്രഭ്രമണപഥം ചുറ്റി സഞ്ചാരികൾ ഏപ്രിൽ പത്തോടെ ഭൂമിയിൽ തിരിച്ചെത്തും

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം വ്യാഴാഴ്ച പുറപ്പെടും...

ഈ വർഷത്തെ സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്....

നാസയുടെ സ്വപ്ന പദ്ധതി ആർട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു...

പും ബീജമോ അണ്ഡമോ ഇല്ലാതെ ലാബറട്ടറിയില്‍ ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ വീണ്ടും തെളിയിച്ചു.രണ്ടു തരത്തിലുള്ള മൂലകോശങ്ങളെ സംയോജിപ്പിച്ച് ഭ്രൂണം ഉണ്ടാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചുവെന്നാണ് അവകാശപ്പെടുന്നത്. ഇപ്രകാരം ഭ്രൂണം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ കാഴ്ചയില്‍ ഒരേ പോലുള്ള അനേക ഭ്രൂണങ്ങളെ വേഗത്തില്‍ സൃഷ്ടിയ്ക്കാന്‍ കഴിയുമെന്നും ഇത് മെഡിക്കല്‍ രംഗവുമായി ബന്ധപെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നുമാണ് കരുതപ്പെടുന്നത്.

ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിയ്ക്കപ്പെടുന്ന ഭ്രൂണങ്ങള്‍ ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാതെ പോകുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ. പുതിയ ചികിത്സാ രീതികള്‍ കണ്ടു പിടിയ്ക്കുമ്പോള്‍ അത് മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുന്നതിനു മുന്‍പായി ഇത്തരം ഭ്രൂണങ്ങളില്‍ പരീക്ഷിച്ചു നോക്കി ഫലസാധ്യതയോ പാര്‍ശ്വഫലങ്ങളോ ഉണ്ടോ എന്ന് തിരിച്ചറിയാനാവുമെന്ന സൗകര്യവുമുണ്ട്.

അതേസമയം, ഒരു പരിധികളുമില്ലാതെ എത്ര മനുഷ്യരെ വേണമെങ്കിലും ഇപ്രകാരം ക്ലോണ്‍ ചെയ്‌തെടുക്കാമെന്ന സ്ഥിതി ഉണ്ടാകുമെന്നും അത് ദുരുപയോഗം ചെയ്ത് വ്യാപക ദുരന്തങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു. എലികളില്‍ നടത്തിയ ഈ പരീക്ഷണത്തില്‍ ലൈംഗിക കോശങ്ങളായ പുംബീജവും അണ്ഡവും ഇല്ലാതെ ഭ്രൂണം ഉണ്ടാക്കുന്നതില്‍ വിജയിച്ചുവെങ്കിലും അതുപോലെ മനുഷ്യ ഭ്രൂണം ഉണ്ടാക്കാനാവുമോ എന്ന് പരീക്ഷിച്ചു നോക്കാന്‍ പോലും ഇന്ന് സാഹചര്യങ്ങള്‍ അനുവദിയ്ക്കുന്നില്ല. നൈതികമായി അത് ശരിയാണോ എന്നുള്ളതാണ് അതിലെ പ്രശ്നം.

ഇതിനു മുന്‍പ് ഡോളി എന്ന ആടിനെ ക്ലോണ്‍ ചെയ്തപ്പോള്‍ ശാസ്ത്രജ്ഞര്‍ ഒരു ആടിന്റെ അകിടിലുള്ള പ്രായപൂര്‍ത്തി എത്തിയ ഒരു കോശത്തെ, ന്യൂക്ലിയസ് നീക്കം ചെയ്ത ഒരു അണ്ഡത്തിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. പുംബീജത്തിന് പകരം ലൈംഗികകോശം അല്ലാത്ത അകിടിലെ കോശം ഉപയോഗിച്ചാണ് ഡോളി എന്ന ആടിനെ ക്ലോണ്‍ ചെയ്തത്.

ഇപ്പോള്‍, എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രണ്ട് വ്യത്യസ്തങ്ങളായ മൂലകോശങ്ങളെ തമ്മില്‍ സംയോജിപ്പിച്ചാണ് ഗവേഷകര്‍ ഭ്രൂണം ഉണ്ടാക്കിയത്. അതില്‍ കോശവിഘടനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഉറപ്പിച്ചതിനു ശേഷമാണ് അതിനെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. അപ്പോള്‍ അതിന് ബ്ലാസ്‌റ്റോസിസ്റ്റ് എന്നാണ് പറയുന്നത്. മൂന്നു മൂന്നര ദിവസം പ്രായമുള്ള ഒരു സാധാരണ ഭ്രൂണം വിഘടിയ്ക്കുന്നതു പോലെ ഇതിലും പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാന്‍ അതിനു കഴിഞ്ഞില്ല.

ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നിക്കോളാസ് റീവ് റോണ്‍ പറയുന്നത്, ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാന്‍ കഴിവുള്ള ഒരു, എലിയുടെ ഭ്രൂണം ഉണ്ടാക്കി എടുക്കുന്നതില്‍ അവര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിജയം കണ്ടെത്തും എന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ഇതുപോലെ ലൈംഗിക കോശങ്ങള്‍ ഉപയോഗിക്കാതെ ഒരു മനുഷ്യ ഭ്രൂണത്തെ ഉണ്ടാക്കി, ഗര്‍ഭത്തില്‍ വളര്‍ത്തി എടുക്കുന്നതിന് ഇനിയും ഒരു പത്തു വര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത് എന്നാണ്.

ഇപ്രകാരം ഉണ്ടാക്കുന്ന മനുഷ്യരുടെ ഭ്രൂണങ്ങള്‍ ഉപയോഗിച്ച് പുതിയ മരുന്നുകളുടെ പരീക്ഷണ പ്രയോഗവും വന്ധ്യതാ ചികിത്സാരംഗത്തെ പുരോഗതിയുമാണ് ലക്ഷ്യമിടുന്നത്. ഭ്രൂണങ്ങള്‍ മൂല്യമേറിയവയാണ്. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായത്ര എണ്ണം ഭ്രൂണങ്ങള്‍ ലഭ്യമാകാത്തത് ഗവേഷണപുരോഗതിയെ ബാധിയ്ക്കാറുണ്ട്. ഇപ്രകാരം ബ്ലാസ്‌റ്റോസിസ്റ്റുകള്‍ ധാരാളമായി നിര്‍മ്മിയ്ക്കുവാന്‍ കഴിയുമെങ്കില്‍ എണ്ണത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം ആകുമെന്നും മനുഷ്യരാശിയുടെ നന്മയ്ക്കായി പുതിയ പുതിയ മരുന്നുകളും ചികിത്സാ രീതികളും പരീക്ഷിച്ചു ഉറപ്പിയ്ക്കാവുന്നതാണെന്നും അവര്‍ പ്രതീക്ഷിയ്ക്കുന്നു. ബ്ലാസ്‌റ്റോസിസ്റ്റുകളെ ഒരു മനുഷ്യക്കുഞ്ഞായി വളര്‍ത്തി എടുക്കുന്നതില്‍ നൈതികമല്ലാത്ത ചില ഘടകങ്ങള്‍ ഉണ്ടെന്ന് താന്‍ കരുതുന്നുവെന്നും, ഓരോ ബ്ലാസ്‌റ്റോസിസ്റ്റും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ക്ലോണ്‍ ആണെന്നുള്ള വസ്തുത സത്യമായതിനാല്‍ മനുഷ്യരെ ക്ലോണ്‍ ചെയ്തുണ്ടാക്കരുത് എന്നാണ് താന്‍ കരുതുന്നതെന്നും പ്രൊഫസര്‍ റീവ് റോണ്‍ പറഞ്ഞു.

നേച്ചര്‍ മാഗസിനിലാണ് ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (4 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (5 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (5 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (5 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (6 hours ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (6 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (6 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (7 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (10 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (10 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (11 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (14 hours ago)

Malayali Vartha Recommends