Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഇന്ന് ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനം

03 DECEMBER 2020 06:22 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനം, ലോകത്തിലെ ഭിന്ന ശേഷിവിഭാഗത്തില്‍ പെടുന്നവരുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഇവര്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനുമാണ് ലോക ഭിന്നശേഷിദിനം ആചരിക്കുന്നത്

1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.' സമൂഹത്തില്‍ അവര്‍ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്‍മൂലനം ചെയ്ത് അവരെ സാധാരണജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിനുണ്ട്.

ലോക ജനസംഖ്യയുടെ 15ശതമാനം ജനങ്ങള്‍ ഭിന്നശേഷിക്കാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.നമ്മുടെ സഹജീവികൾക്ക് കൈതാങ്ങ് ആയി അവരെ കൂടെ നിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടെയാണെന്ന് നമ്മളിൽ പലരും മറന്നു പോകുന്നു .DISABLED അല്ല ഡിഫറെന്റലി ഏബിൾഡ് ആണ് അവർ എന്ന തിരിച്ചറിവാണ് വേണ്ടത്

1976 ലെ യു എന്‍ പൊതു സഭയിലാണ് ലോക വികലാംഗദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ലോകമെമ്പാടും ഭിന്നശേഷിയുള്ളവര്‍ക്ക്, പുനരധിവാസം, തുല്യ അവസരം ലഭിക്കല്‍, അവകാശസംരക്ഷണം തുടങ്ങിയവ മുന്നില്‍ക്കണ്ടാണ് ഇങ്ങനെ ഒരു ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം കാത്തിരുന്ന ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ള നിയമം 1995 ലെ പാര്‍ലിമെന്റില്‍ പാസാക്കി. ഈ നിയമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതിന്റെതായ ഗൗരവത്തോട് കൂടി രാജ്യത്ത് നടപ്പിലാക്കുകയാണെങ്കില്‍ ഭിന്നശേഷിയുള്ളവര്‍ സ്വയം പര്യാപ്തത നേടിയിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുമായിരുന്നു. ‘പൂര്‍ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം’ എന്നുള്ളതായിരുന്നു ഈ നിയമത്തിന്റെ ഉള്ളടക്കം..21 വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ഈ നിയമം വീണ്ടും പുതുക്കി

Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അർഹതകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നു..

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഭിന്നശേഷി വിഭാഗത്തിന് വേണ്ടി കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക നീതി വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇവര്‍ക്ക്‌വേണ്ടി ഫണ്ട് വകയിരുത്തുന്നതില്‍ ഒട്ടും പിന്നിലല്ല. വികലാംഗ പെന്‍ഷന്‍, ശ്രുതിതരംഗം, ആശ്വാസകിരണം, നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും എന്നിങ്ങനെ പല പദ്ധതികളും ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ട്.

അടിയന്തരസാഹചര്യം നേരിടേണ്ടി വരുന്ന ഭിന്നശേഷിക്കാർക്ക്- സഹായം നൽകുന്ന പരിരക്ഷ പദ്ധതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന രക്ഷിതാവിന് സ്വയംതൊഴിൽ ധനസഹായമായ സ്വാശ്രയ പദ്ധതി, കാഴ്ചവൈകല്യം ബാധിച്ച അമ്മമാർക്ക്- കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതി, വികലാംഗ ദുരിതാശ്വാസനിധി ചികിത്സാ ധനസഹായം, വിവാഹ ധനസഹായം നൽകുന്ന പരിണയം, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്- പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ നൽകുന്ന വിദ്യാജ്യോതി, വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്--കോളർഷിപ‌്- പദ്ധതി, കാഴ്-ചവൈകല്യമുള്ള അഡ്വക്കറ്റുമാർക്കുള്ള റീഡേഴ്സ്- അലവൻസ്-പദ്ധതി, സഹായ ഉപകരണ വിതരണ പദ്ധതി, തുല്യതാപരീക്ഷ എഴുതുന്നതിന് ധനസഹായം നൽകുന്ന പദ്ധതി, വ്യക്തിഗത പരിശീലന പരിപാലന പദ്ധതി, എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബാരിയർ ഫ്രീ കേരള, നിരാമയ ഇൻഷുറൻസ്- പദ്ധതി, അട്ടപ്പാടിയിലെ മനോരോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർജനി പദ്ധതി തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ്- നടപ്പാക്കിവരുന്നത്

ജീനിയസുകളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നിങ്ങള്‍ വിശ്വസിക്കുമോ? കലാ രംഗത്ത് പെരുമയുണ്ടാക്കിയ മൊസാര്‍ട്ട്, ബീഥോവന്‍, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍, ഇമ്മാനുവേല്‍ കാന്‍റ് എന്നിവരും ഉണ്ട്. ഇവര്‍ക്ക് പുറമേ സാഹിത്യ രംഗത്തെ പ്രശസ്തരായ ജോര്‍ജ്ജ് ഓര്‍‌‌വെല്‍, ചാള്‍സ് ഡെഗ്വാല്ലേ എന്നിവരും ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉള്ളവരായിരുന്നു

അന്ധയും മൂകയും ബധിരയുമായ പെണ്കുട്ടിയായിരുന്നു ഹെലന്‍ കെല്ലര്‍. പക്ഷെ സ്വപ്രയത്‌നവും കഠിനാധ്വാനവും കൊണ്ട് പരിമിതികള്‍ക്കിടയില്‍ നിന്നും സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തന രംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ഹെലന് സാധിച്ചു.

ഭിന്നശേഷി എന്നത് ഒരു പോരായ്മയല്ല...അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെടുത്തു പ്രോത്സാഹിപ്പിക്കാനുള്ള മനസ്സാണ് സമൂഹത്തിനു വേണ്ടത് .... വാക്കിലും പ്രവര്‍ത്തിയിലും അവർക്ക് തുണയാകാനാണ് ശ്രമിക്കേണ്ടത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (4 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (9 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (33 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (41 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (52 minutes ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

Malayali Vartha Recommends