ഇമ്രാന്റെ നാടകം പൊളിച്ചടുക്കി കയ്യിൽ കൊടുക്കാൻ ഇന്ത്യ .....പാകിസ്താന്റെ ചീട്ടുകീറി ഭീകരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു ഇന്ത്യയുടെ അടുത്ത നീക്കം കണ്ട് ഇമ്രാന്റെ നെട്ടോട്ടം തുടങ്ങി
നിർബന്ധിത മതപരിവർത്തനവും സ്വാതന്ത്ര്യ മില്ലായ്‌മയും പാക് ജനത അതിന്റെ ഉച്ഛസ്ഥായിയിലാണ് അനുഭവിക്കുന്നതെന്ന ഇന്ത്യയുടെ വാദം ഇമ്രാൻ ഖാനെ വീണ്ടും പ്രതിരോധത്തിലാക്കിയിരുന്നു .പാക് ഭീകരതയെ ചെറുക്കൻ അമേരിക്കയും ഇസ്റായേലും ഇന്ത്യയോടൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ ഭരണകൂടം ചൈനയുമായി ചേർന്ന് പുതിയ തന്ത്രങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നത് .
നിലവിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ മാറാവ്യാധിയായ ഫിനാന്‍ഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് ഇമ്രാൻ ഖാൻ . നിരോധിത ഭീകര സംഘടനായ ജമാ അത്ത് ഉദ് ദവയുടെയും, ജയ്‌ഷെ മുഹമ്മദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി എന്ന വിവരമാണ് അവർ ഔദ്യോഗികമായി പങ്കുവച്ചത് . 964 സ്വത്തുക്കളാണ് പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.എഫ്എടിഎഫ് നല്‍കിയ ആക്ഷന്‍ പ്ലാനിലെ 27ാമത് നിര്‍ദ്ദേശമാണ് ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്നത്. പിടിച്ചെടുത്ത സ്വത്തുക്കളില്‍ 907 എണ്ണം ജമാ അത്ത് ഉദ ദവയുടെയും ബാക്കി 57 എണ്ണം ജെയ് ഷെ മുഹമ്മദിന്റെയുമാണ്.എന്നാൽ ഇതുകൊണ്ടൊന്നും ഭീകരരുടെ സ്വത്തുവകകൾ പൂർണമാകുന്നില്ല .ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത വിവരം പാക് പാര്‍ലമെന്ററികാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാന്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 2019 ല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് പ്രസ്താവനയില്‍ പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ഇരു ഭീകര സംഘടനകളുടേതുമായി 75 സ്‌കൂളുകള്‍, 383 പള്ളികളും സെമിനാരികളും, 186 ഡിസ്‌പെന്‍സറികള്‍, 15 ആശുപത്രികള്‍, 62 ആംബുലന്‍സുകള്‍, മൂന്ന് ദുരന്തനിവാരണ ഓഫീസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ കൃഷിസ്ഥലവും വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.
ജമാ അത്ത് ഉദ് ദവയുടെ ഉടമസ്ഥതയിലുള്ള 611 സ്വത്തുക്കള്‍ പിടിച്ചെടുത്തത് പഞ്ചാബില്‍ നിന്നാണ്. ഖൈബര്‍ പക്തുഖ്വയില്‍ നിന്ന്108 ഉം, സിന്ധില്‍ നിന്ന് 80ഉം സ്വത്തുക്കള്‍ പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 61 ഉം, ബാലൂചിസ്ഥാനില്‍ നിന്നും 80 ഉം ഇസ്ലാമാബാദില്‍ നിന്നും 17 ഉം സ്വത്തുക്കളും പഞ്ചാബില്‍ നിന്നും ജെയ്‌ഷെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള എട്ട് സ്വത്തുക്കളും, ഖൈബര്‍ പക്തുഖ്വയില്‍ നിന്ന് 29 സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 12 സ്വത്തുക്കളും, ഇസ്ലാമാബാദില്‍ നിന്നും നാല് സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പാർലമെന്റിൽ പ്രഖ്യാപിച്ചത് .എന്നാൽ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെയും അഫ്‌ഗാനിൽ വ്യവസായികളായ നാല് ഇന്ത്യക്കാരെയും ഭീകരരായി ചിത്രീകരിക്കാനുള്ള പാക് ശ്രമം തുടരുന്നതിനാൽ തന്നെ ഇത് ഭീകരവാദം മറയ്ക്കാനുള്ള പുതിയ നാടകമായി തന്നെയാണ് ഇന്ത്യൻ സൈന്യവും പ്രതിരോധ പ്രതിരോധ മന്ത്രാലയവും കണക്കാക്കുന്നത് .
"
https://www.facebook.com/Malayalivartha