Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഇമ്രാന്റെ നാടകം പൊളിച്ചടുക്കി കയ്യിൽ കൊടുക്കാൻ ഇന്ത്യ .....പാകിസ്താന്റെ ചീട്ടുകീറി ഭീകരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു ഇന്ത്യയുടെ അടുത്ത നീക്കം കണ്ട് ഇമ്രാന്റെ നെട്ടോട്ടം തുടങ്ങി

18 SEPTEMBER 2020 02:53 PM IST
മലയാളി വാര്‍ത്ത
യു എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയെ തേജോവധം ചെയ്യാനും കരുതിക്കൂട്ടി ആക്രമിക്കാനും ചൈനയുടെ നയതന്ത്ര സഹായം തേടിയതിന് ഒടുവിൽ എട്ടിന്റെ പണി തന്നെ കിട്ടിയിരിക്കുകയാണ്‌ .ഇമ്രാൻ ഖാൻ ഇന്ത്യയ്‌ക്കെതിരെ കൊലവിളി നടത്തിയാൽ അത് ഏറ്റെടുക്കാൻ സ്വന്തം നാട്ടിലെ ജനങ്ങൾ പോലും തയ്യാറാകുന്നില്ല എന്ന ഏറ്റവും പരിതാപകരമായ അവസ്ഥയാണ് നിലനിൽക്കുന്നത് .ഭീകരതയെ പ്രോഹത്സാഹിപ്പിക്കാനായി അഫ്‌ഗാൻ മണ്ണിൽ കൂടി രക്തച്ചൊരിച്ചിൽ നടത്തുന്ന പാക് ഭീകരരുടെ കിരാത നടപടികളെ തച്ചുടയ്ക്കാൻ അന്താരഷ്ട്ര തലത്തിൽ വൻ നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് വരുന്ന വേളയിലാണ് എഫ് എ ടി എഫിന്റെ ഈ ചരിത്ര നടപടി വിജയിച്ചിരിക്കുന്നത് എന്ന കാര്യം പ്രശംസനീയമാണ് .ചൈനയുടെ പരിഹാസ്യം നിറഞ്ഞ വാക്കുകളും വെല്ലുവിളികളും എവിടെപ്പോയി എന്ന ചോദ്യമാണ് ഇതിനോടകം ഉയരുന്നത് .ടാസ്ക് ഫോഴ്‌സിന്റെ 150 തോളം ചോദ്യങ്ങൾക്ക് മറുപടി പറയാൻ പാക് ഭരണകൂടം ബാധ്യസ്ഥരായ അവസ്ഥയിൽ അവരുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ പേടിച്ചു തന്നെയാണ് ഭരണകൂട സംരക്ഷണം പോലും രഹസ്യമായി നൽകിയിരുന്ന നിരവധി ഭീകരരുടെ സ്വത്തുവിവരങ്ങൾ കണ്ടെത്തുകയും അവ മുഴുവനായി പിടിച്ചെടുക്കുമെന്ന നിർദ്ദേശം പാക് ജനതയോട് നൽകുകയും ചെയ്തിരിക്കുന്നത് .എന്നാൽ നിലവിൽ കണ്ടെത്തിയ സ്വത്തുവിവരങ്ങൾ കണക്കാക്കിയാൽ അത് നിരോധിത ഭീകരസംഘടനകളുടെയും വ്യക്തികളുടെയും സ്വത്തിന്റെ പകുതി പോലും ആകുന്നില്ല എന്നും എഫ് എ ടി എഫിന്റെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള തുടർനടപടി മാത്രമാണ് അതെന്നുമുള്ള വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട് .ചൈനയുടെ എല്ലാ നെറികേടുകൾക്കും കൂട്ട് നിൽക്കുന്ന ഇമ്രാൻ ഭരണകൂടം ലഡാക്ക് വിഷയത്തിലും വലിയ നീക്കങ്ങൾ നടത്തി വരികയാണ് .
നിർബന്ധിത മതപരിവർത്തനവും സ്വാതന്ത്ര്യ മില്ലായ്‌മയും പാക് ജനത അതിന്റെ ഉച്ഛസ്ഥായിയിലാണ് അനുഭവിക്കുന്നതെന്ന ഇന്ത്യയുടെ വാദം ഇമ്രാൻ ഖാനെ വീണ്ടും പ്രതിരോധത്തിലാക്കിയിരുന്നു .പാക് ഭീകരതയെ ചെറുക്കൻ അമേരിക്കയും ഇസ്റായേലും ഇന്ത്യയോടൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ ഭരണകൂടം ചൈനയുമായി ചേർന്ന് പുതിയ തന്ത്രങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നത് .
നിലവിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ മാറാവ്യാധിയായ ഫിനാന്‍ഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് ഇമ്രാൻ ഖാൻ . നിരോധിത ഭീകര സംഘടനായ ജമാ അത്ത് ഉദ് ദവയുടെയും, ജയ്‌ഷെ മുഹമ്മദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി എന്ന വിവരമാണ് അവർ ഔദ്യോഗികമായി പങ്കുവച്ചത് . 964 സ്വത്തുക്കളാണ് പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.എഫ്എടിഎഫ് നല്‍കിയ ആക്ഷന്‍ പ്ലാനിലെ 27ാമത് നിര്‍ദ്ദേശമാണ് ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്നത്. പിടിച്ചെടുത്ത സ്വത്തുക്കളില്‍ 907 എണ്ണം ജമാ അത്ത് ഉദ ദവയുടെയും ബാക്കി 57 എണ്ണം ജെയ് ഷെ മുഹമ്മദിന്റെയുമാണ്.എന്നാൽ ഇതുകൊണ്ടൊന്നും ഭീകരരുടെ സ്വത്തുവകകൾ പൂർണമാകുന്നില്ല .ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത വിവരം പാക് പാര്‍ലമെന്ററികാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാന്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 2019 ല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് പ്രസ്താവനയില്‍ പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ഇരു ഭീകര സംഘടനകളുടേതുമായി 75 സ്‌കൂളുകള്‍, 383 പള്ളികളും സെമിനാരികളും, 186 ഡിസ്‌പെന്‍സറികള്‍, 15 ആശുപത്രികള്‍, 62 ആംബുലന്‍സുകള്‍, മൂന്ന് ദുരന്തനിവാരണ ഓഫീസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ കൃഷിസ്ഥലവും വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.
ജമാ അത്ത് ഉദ് ദവയുടെ ഉടമസ്ഥതയിലുള്ള 611 സ്വത്തുക്കള്‍ പിടിച്ചെടുത്തത് പഞ്ചാബില്‍ നിന്നാണ്. ഖൈബര്‍ പക്തുഖ്വയില്‍ നിന്ന്108 ഉം, സിന്ധില്‍ നിന്ന് 80ഉം സ്വത്തുക്കള്‍ പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 61 ഉം, ബാലൂചിസ്ഥാനില്‍ നിന്നും 80 ഉം ഇസ്ലാമാബാദില്‍ നിന്നും 17 ഉം സ്വത്തുക്കളും പഞ്ചാബില്‍ നിന്നും ജെയ്‌ഷെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള എട്ട് സ്വത്തുക്കളും, ഖൈബര്‍ പക്തുഖ്വയില്‍ നിന്ന് 29 സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 12 സ്വത്തുക്കളും, ഇസ്ലാമാബാദില്‍ നിന്നും നാല് സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പാർലമെന്റിൽ പ്രഖ്യാപിച്ചത് .എന്നാൽ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെയും അഫ്‌ഗാനിൽ വ്യവസായികളായ നാല് ഇന്ത്യക്കാരെയും ഭീകരരായി ചിത്രീകരിക്കാനുള്ള പാക് ശ്രമം തുടരുന്നതിനാൽ തന്നെ ഇത് ഭീകരവാദം മറയ്ക്കാനുള്ള പുതിയ നാടകമായി തന്നെയാണ് ഇന്ത്യൻ സൈന്യവും പ്രതിരോധ പ്രതിരോധ മന്ത്രാലയവും കണക്കാക്കുന്നത് .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (7 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends