Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ഇമ്രാന്റെ നാടകം പൊളിച്ചടുക്കി കയ്യിൽ കൊടുക്കാൻ ഇന്ത്യ .....പാകിസ്താന്റെ ചീട്ടുകീറി ഭീകരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു ഇന്ത്യയുടെ അടുത്ത നീക്കം കണ്ട് ഇമ്രാന്റെ നെട്ടോട്ടം തുടങ്ങി

18 SEPTEMBER 2020 02:53 PM IST
മലയാളി വാര്‍ത്ത
യു എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയെ തേജോവധം ചെയ്യാനും കരുതിക്കൂട്ടി ആക്രമിക്കാനും ചൈനയുടെ നയതന്ത്ര സഹായം തേടിയതിന് ഒടുവിൽ എട്ടിന്റെ പണി തന്നെ കിട്ടിയിരിക്കുകയാണ്‌ .ഇമ്രാൻ ഖാൻ ഇന്ത്യയ്‌ക്കെതിരെ കൊലവിളി നടത്തിയാൽ അത് ഏറ്റെടുക്കാൻ സ്വന്തം നാട്ടിലെ ജനങ്ങൾ പോലും തയ്യാറാകുന്നില്ല എന്ന ഏറ്റവും പരിതാപകരമായ അവസ്ഥയാണ് നിലനിൽക്കുന്നത് .ഭീകരതയെ പ്രോഹത്സാഹിപ്പിക്കാനായി അഫ്‌ഗാൻ മണ്ണിൽ കൂടി രക്തച്ചൊരിച്ചിൽ നടത്തുന്ന പാക് ഭീകരരുടെ കിരാത നടപടികളെ തച്ചുടയ്ക്കാൻ അന്താരഷ്ട്ര തലത്തിൽ വൻ നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് വരുന്ന വേളയിലാണ് എഫ് എ ടി എഫിന്റെ ഈ ചരിത്ര നടപടി വിജയിച്ചിരിക്കുന്നത് എന്ന കാര്യം പ്രശംസനീയമാണ് .ചൈനയുടെ പരിഹാസ്യം നിറഞ്ഞ വാക്കുകളും വെല്ലുവിളികളും എവിടെപ്പോയി എന്ന ചോദ്യമാണ് ഇതിനോടകം ഉയരുന്നത് .ടാസ്ക് ഫോഴ്‌സിന്റെ 150 തോളം ചോദ്യങ്ങൾക്ക് മറുപടി പറയാൻ പാക് ഭരണകൂടം ബാധ്യസ്ഥരായ അവസ്ഥയിൽ അവരുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ പേടിച്ചു തന്നെയാണ് ഭരണകൂട സംരക്ഷണം പോലും രഹസ്യമായി നൽകിയിരുന്ന നിരവധി ഭീകരരുടെ സ്വത്തുവിവരങ്ങൾ കണ്ടെത്തുകയും അവ മുഴുവനായി പിടിച്ചെടുക്കുമെന്ന നിർദ്ദേശം പാക് ജനതയോട് നൽകുകയും ചെയ്തിരിക്കുന്നത് .എന്നാൽ നിലവിൽ കണ്ടെത്തിയ സ്വത്തുവിവരങ്ങൾ കണക്കാക്കിയാൽ അത് നിരോധിത ഭീകരസംഘടനകളുടെയും വ്യക്തികളുടെയും സ്വത്തിന്റെ പകുതി പോലും ആകുന്നില്ല എന്നും എഫ് എ ടി എഫിന്റെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള തുടർനടപടി മാത്രമാണ് അതെന്നുമുള്ള വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട് .ചൈനയുടെ എല്ലാ നെറികേടുകൾക്കും കൂട്ട് നിൽക്കുന്ന ഇമ്രാൻ ഭരണകൂടം ലഡാക്ക് വിഷയത്തിലും വലിയ നീക്കങ്ങൾ നടത്തി വരികയാണ് .
നിർബന്ധിത മതപരിവർത്തനവും സ്വാതന്ത്ര്യ മില്ലായ്‌മയും പാക് ജനത അതിന്റെ ഉച്ഛസ്ഥായിയിലാണ് അനുഭവിക്കുന്നതെന്ന ഇന്ത്യയുടെ വാദം ഇമ്രാൻ ഖാനെ വീണ്ടും പ്രതിരോധത്തിലാക്കിയിരുന്നു .പാക് ഭീകരതയെ ചെറുക്കൻ അമേരിക്കയും ഇസ്റായേലും ഇന്ത്യയോടൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ ഭരണകൂടം ചൈനയുമായി ചേർന്ന് പുതിയ തന്ത്രങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നത് .
നിലവിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ മാറാവ്യാധിയായ ഫിനാന്‍ഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് ഇമ്രാൻ ഖാൻ . നിരോധിത ഭീകര സംഘടനായ ജമാ അത്ത് ഉദ് ദവയുടെയും, ജയ്‌ഷെ മുഹമ്മദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി എന്ന വിവരമാണ് അവർ ഔദ്യോഗികമായി പങ്കുവച്ചത് . 964 സ്വത്തുക്കളാണ് പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.എഫ്എടിഎഫ് നല്‍കിയ ആക്ഷന്‍ പ്ലാനിലെ 27ാമത് നിര്‍ദ്ദേശമാണ് ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്നത്. പിടിച്ചെടുത്ത സ്വത്തുക്കളില്‍ 907 എണ്ണം ജമാ അത്ത് ഉദ ദവയുടെയും ബാക്കി 57 എണ്ണം ജെയ് ഷെ മുഹമ്മദിന്റെയുമാണ്.എന്നാൽ ഇതുകൊണ്ടൊന്നും ഭീകരരുടെ സ്വത്തുവകകൾ പൂർണമാകുന്നില്ല .ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത വിവരം പാക് പാര്‍ലമെന്ററികാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാന്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 2019 ല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് പ്രസ്താവനയില്‍ പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ഇരു ഭീകര സംഘടനകളുടേതുമായി 75 സ്‌കൂളുകള്‍, 383 പള്ളികളും സെമിനാരികളും, 186 ഡിസ്‌പെന്‍സറികള്‍, 15 ആശുപത്രികള്‍, 62 ആംബുലന്‍സുകള്‍, മൂന്ന് ദുരന്തനിവാരണ ഓഫീസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ കൃഷിസ്ഥലവും വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.
ജമാ അത്ത് ഉദ് ദവയുടെ ഉടമസ്ഥതയിലുള്ള 611 സ്വത്തുക്കള്‍ പിടിച്ചെടുത്തത് പഞ്ചാബില്‍ നിന്നാണ്. ഖൈബര്‍ പക്തുഖ്വയില്‍ നിന്ന്108 ഉം, സിന്ധില്‍ നിന്ന് 80ഉം സ്വത്തുക്കള്‍ പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 61 ഉം, ബാലൂചിസ്ഥാനില്‍ നിന്നും 80 ഉം ഇസ്ലാമാബാദില്‍ നിന്നും 17 ഉം സ്വത്തുക്കളും പഞ്ചാബില്‍ നിന്നും ജെയ്‌ഷെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള എട്ട് സ്വത്തുക്കളും, ഖൈബര്‍ പക്തുഖ്വയില്‍ നിന്ന് 29 സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 12 സ്വത്തുക്കളും, ഇസ്ലാമാബാദില്‍ നിന്നും നാല് സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പാർലമെന്റിൽ പ്രഖ്യാപിച്ചത് .എന്നാൽ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെയും അഫ്‌ഗാനിൽ വ്യവസായികളായ നാല് ഇന്ത്യക്കാരെയും ഭീകരരായി ചിത്രീകരിക്കാനുള്ള പാക് ശ്രമം തുടരുന്നതിനാൽ തന്നെ ഇത് ഭീകരവാദം മറയ്ക്കാനുള്ള പുതിയ നാടകമായി തന്നെയാണ് ഇന്ത്യൻ സൈന്യവും പ്രതിരോധ പ്രതിരോധ മന്ത്രാലയവും കണക്കാക്കുന്നത് .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (2 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (2 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (3 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (3 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (3 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (3 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (4 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (6 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (6 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (7 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (13 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (14 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (14 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (14 hours ago)

Malayali Vartha Recommends