Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇമ്രാന്റെ നാടകം പൊളിച്ചടുക്കി കയ്യിൽ കൊടുക്കാൻ ഇന്ത്യ .....പാകിസ്താന്റെ ചീട്ടുകീറി ഭീകരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു ഇന്ത്യയുടെ അടുത്ത നീക്കം കണ്ട് ഇമ്രാന്റെ നെട്ടോട്ടം തുടങ്ങി

18 SEPTEMBER 2020 02:53 PM IST
മലയാളി വാര്‍ത്ത
യു എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയെ തേജോവധം ചെയ്യാനും കരുതിക്കൂട്ടി ആക്രമിക്കാനും ചൈനയുടെ നയതന്ത്ര സഹായം തേടിയതിന് ഒടുവിൽ എട്ടിന്റെ പണി തന്നെ കിട്ടിയിരിക്കുകയാണ്‌ .ഇമ്രാൻ ഖാൻ ഇന്ത്യയ്‌ക്കെതിരെ കൊലവിളി നടത്തിയാൽ അത് ഏറ്റെടുക്കാൻ സ്വന്തം നാട്ടിലെ ജനങ്ങൾ പോലും തയ്യാറാകുന്നില്ല എന്ന ഏറ്റവും പരിതാപകരമായ അവസ്ഥയാണ് നിലനിൽക്കുന്നത് .ഭീകരതയെ പ്രോഹത്സാഹിപ്പിക്കാനായി അഫ്‌ഗാൻ മണ്ണിൽ കൂടി രക്തച്ചൊരിച്ചിൽ നടത്തുന്ന പാക് ഭീകരരുടെ കിരാത നടപടികളെ തച്ചുടയ്ക്കാൻ അന്താരഷ്ട്ര തലത്തിൽ വൻ നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് വരുന്ന വേളയിലാണ് എഫ് എ ടി എഫിന്റെ ഈ ചരിത്ര നടപടി വിജയിച്ചിരിക്കുന്നത് എന്ന കാര്യം പ്രശംസനീയമാണ് .ചൈനയുടെ പരിഹാസ്യം നിറഞ്ഞ വാക്കുകളും വെല്ലുവിളികളും എവിടെപ്പോയി എന്ന ചോദ്യമാണ് ഇതിനോടകം ഉയരുന്നത് .ടാസ്ക് ഫോഴ്‌സിന്റെ 150 തോളം ചോദ്യങ്ങൾക്ക് മറുപടി പറയാൻ പാക് ഭരണകൂടം ബാധ്യസ്ഥരായ അവസ്ഥയിൽ അവരുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ പേടിച്ചു തന്നെയാണ് ഭരണകൂട സംരക്ഷണം പോലും രഹസ്യമായി നൽകിയിരുന്ന നിരവധി ഭീകരരുടെ സ്വത്തുവിവരങ്ങൾ കണ്ടെത്തുകയും അവ മുഴുവനായി പിടിച്ചെടുക്കുമെന്ന നിർദ്ദേശം പാക് ജനതയോട് നൽകുകയും ചെയ്തിരിക്കുന്നത് .എന്നാൽ നിലവിൽ കണ്ടെത്തിയ സ്വത്തുവിവരങ്ങൾ കണക്കാക്കിയാൽ അത് നിരോധിത ഭീകരസംഘടനകളുടെയും വ്യക്തികളുടെയും സ്വത്തിന്റെ പകുതി പോലും ആകുന്നില്ല എന്നും എഫ് എ ടി എഫിന്റെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള തുടർനടപടി മാത്രമാണ് അതെന്നുമുള്ള വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട് .ചൈനയുടെ എല്ലാ നെറികേടുകൾക്കും കൂട്ട് നിൽക്കുന്ന ഇമ്രാൻ ഭരണകൂടം ലഡാക്ക് വിഷയത്തിലും വലിയ നീക്കങ്ങൾ നടത്തി വരികയാണ് .
നിർബന്ധിത മതപരിവർത്തനവും സ്വാതന്ത്ര്യ മില്ലായ്‌മയും പാക് ജനത അതിന്റെ ഉച്ഛസ്ഥായിയിലാണ് അനുഭവിക്കുന്നതെന്ന ഇന്ത്യയുടെ വാദം ഇമ്രാൻ ഖാനെ വീണ്ടും പ്രതിരോധത്തിലാക്കിയിരുന്നു .പാക് ഭീകരതയെ ചെറുക്കൻ അമേരിക്കയും ഇസ്റായേലും ഇന്ത്യയോടൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ ഭരണകൂടം ചൈനയുമായി ചേർന്ന് പുതിയ തന്ത്രങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നത് .
നിലവിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ മാറാവ്യാധിയായ ഫിനാന്‍ഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് ഇമ്രാൻ ഖാൻ . നിരോധിത ഭീകര സംഘടനായ ജമാ അത്ത് ഉദ് ദവയുടെയും, ജയ്‌ഷെ മുഹമ്മദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി എന്ന വിവരമാണ് അവർ ഔദ്യോഗികമായി പങ്കുവച്ചത് . 964 സ്വത്തുക്കളാണ് പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.എഫ്എടിഎഫ് നല്‍കിയ ആക്ഷന്‍ പ്ലാനിലെ 27ാമത് നിര്‍ദ്ദേശമാണ് ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്നത്. പിടിച്ചെടുത്ത സ്വത്തുക്കളില്‍ 907 എണ്ണം ജമാ അത്ത് ഉദ ദവയുടെയും ബാക്കി 57 എണ്ണം ജെയ് ഷെ മുഹമ്മദിന്റെയുമാണ്.എന്നാൽ ഇതുകൊണ്ടൊന്നും ഭീകരരുടെ സ്വത്തുവകകൾ പൂർണമാകുന്നില്ല .ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത വിവരം പാക് പാര്‍ലമെന്ററികാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാന്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 2019 ല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് പ്രസ്താവനയില്‍ പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ഇരു ഭീകര സംഘടനകളുടേതുമായി 75 സ്‌കൂളുകള്‍, 383 പള്ളികളും സെമിനാരികളും, 186 ഡിസ്‌പെന്‍സറികള്‍, 15 ആശുപത്രികള്‍, 62 ആംബുലന്‍സുകള്‍, മൂന്ന് ദുരന്തനിവാരണ ഓഫീസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ കൃഷിസ്ഥലവും വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.
ജമാ അത്ത് ഉദ് ദവയുടെ ഉടമസ്ഥതയിലുള്ള 611 സ്വത്തുക്കള്‍ പിടിച്ചെടുത്തത് പഞ്ചാബില്‍ നിന്നാണ്. ഖൈബര്‍ പക്തുഖ്വയില്‍ നിന്ന്108 ഉം, സിന്ധില്‍ നിന്ന് 80ഉം സ്വത്തുക്കള്‍ പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 61 ഉം, ബാലൂചിസ്ഥാനില്‍ നിന്നും 80 ഉം ഇസ്ലാമാബാദില്‍ നിന്നും 17 ഉം സ്വത്തുക്കളും പഞ്ചാബില്‍ നിന്നും ജെയ്‌ഷെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള എട്ട് സ്വത്തുക്കളും, ഖൈബര്‍ പക്തുഖ്വയില്‍ നിന്ന് 29 സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 12 സ്വത്തുക്കളും, ഇസ്ലാമാബാദില്‍ നിന്നും നാല് സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പാർലമെന്റിൽ പ്രഖ്യാപിച്ചത് .എന്നാൽ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെയും അഫ്‌ഗാനിൽ വ്യവസായികളായ നാല് ഇന്ത്യക്കാരെയും ഭീകരരായി ചിത്രീകരിക്കാനുള്ള പാക് ശ്രമം തുടരുന്നതിനാൽ തന്നെ ഇത് ഭീകരവാദം മറയ്ക്കാനുള്ള പുതിയ നാടകമായി തന്നെയാണ് ഇന്ത്യൻ സൈന്യവും പ്രതിരോധ പ്രതിരോധ മന്ത്രാലയവും കണക്കാക്കുന്നത് .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (26 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (30 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (54 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (12 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (12 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (12 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (12 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (12 hours ago)

Malayali Vartha Recommends