Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ഇമ്രാന്റെ നാടകം പൊളിച്ചടുക്കി കയ്യിൽ കൊടുക്കാൻ ഇന്ത്യ .....പാകിസ്താന്റെ ചീട്ടുകീറി ഭീകരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു ഇന്ത്യയുടെ അടുത്ത നീക്കം കണ്ട് ഇമ്രാന്റെ നെട്ടോട്ടം തുടങ്ങി

18 SEPTEMBER 2020 02:53 PM IST
മലയാളി വാര്‍ത്ത
യു എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയെ തേജോവധം ചെയ്യാനും കരുതിക്കൂട്ടി ആക്രമിക്കാനും ചൈനയുടെ നയതന്ത്ര സഹായം തേടിയതിന് ഒടുവിൽ എട്ടിന്റെ പണി തന്നെ കിട്ടിയിരിക്കുകയാണ്‌ .ഇമ്രാൻ ഖാൻ ഇന്ത്യയ്‌ക്കെതിരെ കൊലവിളി നടത്തിയാൽ അത് ഏറ്റെടുക്കാൻ സ്വന്തം നാട്ടിലെ ജനങ്ങൾ പോലും തയ്യാറാകുന്നില്ല എന്ന ഏറ്റവും പരിതാപകരമായ അവസ്ഥയാണ് നിലനിൽക്കുന്നത് .ഭീകരതയെ പ്രോഹത്സാഹിപ്പിക്കാനായി അഫ്‌ഗാൻ മണ്ണിൽ കൂടി രക്തച്ചൊരിച്ചിൽ നടത്തുന്ന പാക് ഭീകരരുടെ കിരാത നടപടികളെ തച്ചുടയ്ക്കാൻ അന്താരഷ്ട്ര തലത്തിൽ വൻ നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് വരുന്ന വേളയിലാണ് എഫ് എ ടി എഫിന്റെ ഈ ചരിത്ര നടപടി വിജയിച്ചിരിക്കുന്നത് എന്ന കാര്യം പ്രശംസനീയമാണ് .ചൈനയുടെ പരിഹാസ്യം നിറഞ്ഞ വാക്കുകളും വെല്ലുവിളികളും എവിടെപ്പോയി എന്ന ചോദ്യമാണ് ഇതിനോടകം ഉയരുന്നത് .ടാസ്ക് ഫോഴ്‌സിന്റെ 150 തോളം ചോദ്യങ്ങൾക്ക് മറുപടി പറയാൻ പാക് ഭരണകൂടം ബാധ്യസ്ഥരായ അവസ്ഥയിൽ അവരുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ പേടിച്ചു തന്നെയാണ് ഭരണകൂട സംരക്ഷണം പോലും രഹസ്യമായി നൽകിയിരുന്ന നിരവധി ഭീകരരുടെ സ്വത്തുവിവരങ്ങൾ കണ്ടെത്തുകയും അവ മുഴുവനായി പിടിച്ചെടുക്കുമെന്ന നിർദ്ദേശം പാക് ജനതയോട് നൽകുകയും ചെയ്തിരിക്കുന്നത് .എന്നാൽ നിലവിൽ കണ്ടെത്തിയ സ്വത്തുവിവരങ്ങൾ കണക്കാക്കിയാൽ അത് നിരോധിത ഭീകരസംഘടനകളുടെയും വ്യക്തികളുടെയും സ്വത്തിന്റെ പകുതി പോലും ആകുന്നില്ല എന്നും എഫ് എ ടി എഫിന്റെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള തുടർനടപടി മാത്രമാണ് അതെന്നുമുള്ള വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട് .ചൈനയുടെ എല്ലാ നെറികേടുകൾക്കും കൂട്ട് നിൽക്കുന്ന ഇമ്രാൻ ഭരണകൂടം ലഡാക്ക് വിഷയത്തിലും വലിയ നീക്കങ്ങൾ നടത്തി വരികയാണ് .
നിർബന്ധിത മതപരിവർത്തനവും സ്വാതന്ത്ര്യ മില്ലായ്‌മയും പാക് ജനത അതിന്റെ ഉച്ഛസ്ഥായിയിലാണ് അനുഭവിക്കുന്നതെന്ന ഇന്ത്യയുടെ വാദം ഇമ്രാൻ ഖാനെ വീണ്ടും പ്രതിരോധത്തിലാക്കിയിരുന്നു .പാക് ഭീകരതയെ ചെറുക്കൻ അമേരിക്കയും ഇസ്റായേലും ഇന്ത്യയോടൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ ഭരണകൂടം ചൈനയുമായി ചേർന്ന് പുതിയ തന്ത്രങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നത് .
നിലവിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ മാറാവ്യാധിയായ ഫിനാന്‍ഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് ഇമ്രാൻ ഖാൻ . നിരോധിത ഭീകര സംഘടനായ ജമാ അത്ത് ഉദ് ദവയുടെയും, ജയ്‌ഷെ മുഹമ്മദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി എന്ന വിവരമാണ് അവർ ഔദ്യോഗികമായി പങ്കുവച്ചത് . 964 സ്വത്തുക്കളാണ് പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.എഫ്എടിഎഫ് നല്‍കിയ ആക്ഷന്‍ പ്ലാനിലെ 27ാമത് നിര്‍ദ്ദേശമാണ് ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്നത്. പിടിച്ചെടുത്ത സ്വത്തുക്കളില്‍ 907 എണ്ണം ജമാ അത്ത് ഉദ ദവയുടെയും ബാക്കി 57 എണ്ണം ജെയ് ഷെ മുഹമ്മദിന്റെയുമാണ്.എന്നാൽ ഇതുകൊണ്ടൊന്നും ഭീകരരുടെ സ്വത്തുവകകൾ പൂർണമാകുന്നില്ല .ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത വിവരം പാക് പാര്‍ലമെന്ററികാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാന്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 2019 ല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് പ്രസ്താവനയില്‍ പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ഇരു ഭീകര സംഘടനകളുടേതുമായി 75 സ്‌കൂളുകള്‍, 383 പള്ളികളും സെമിനാരികളും, 186 ഡിസ്‌പെന്‍സറികള്‍, 15 ആശുപത്രികള്‍, 62 ആംബുലന്‍സുകള്‍, മൂന്ന് ദുരന്തനിവാരണ ഓഫീസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ കൃഷിസ്ഥലവും വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.
ജമാ അത്ത് ഉദ് ദവയുടെ ഉടമസ്ഥതയിലുള്ള 611 സ്വത്തുക്കള്‍ പിടിച്ചെടുത്തത് പഞ്ചാബില്‍ നിന്നാണ്. ഖൈബര്‍ പക്തുഖ്വയില്‍ നിന്ന്108 ഉം, സിന്ധില്‍ നിന്ന് 80ഉം സ്വത്തുക്കള്‍ പാക് സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 61 ഉം, ബാലൂചിസ്ഥാനില്‍ നിന്നും 80 ഉം ഇസ്ലാമാബാദില്‍ നിന്നും 17 ഉം സ്വത്തുക്കളും പഞ്ചാബില്‍ നിന്നും ജെയ്‌ഷെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള എട്ട് സ്വത്തുക്കളും, ഖൈബര്‍ പക്തുഖ്വയില്‍ നിന്ന് 29 സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദില്‍ നിന്നും 12 സ്വത്തുക്കളും, ഇസ്ലാമാബാദില്‍ നിന്നും നാല് സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പാർലമെന്റിൽ പ്രഖ്യാപിച്ചത് .എന്നാൽ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെയും അഫ്‌ഗാനിൽ വ്യവസായികളായ നാല് ഇന്ത്യക്കാരെയും ഭീകരരായി ചിത്രീകരിക്കാനുള്ള പാക് ശ്രമം തുടരുന്നതിനാൽ തന്നെ ഇത് ഭീകരവാദം മറയ്ക്കാനുള്ള പുതിയ നാടകമായി തന്നെയാണ് ഇന്ത്യൻ സൈന്യവും പ്രതിരോധ പ്രതിരോധ മന്ത്രാലയവും കണക്കാക്കുന്നത് .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (4 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (4 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (4 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (4 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (5 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (5 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (5 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (6 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (6 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (6 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (7 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (7 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (7 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

Malayali Vartha Recommends