Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ഇതാണ് നേപ്പാളിന് കിട്ടിയ മുട്ടന്‍ പണി.... നേപ്പാളിനെ കഴുത്തു ഞെരിച്ചു ജിങ്പിങ് കൊല്ലുന്നു ശര്‍മ്മ ഒലിയുടെ അവസാനം! ഇന്ത്യയുടെ നീക്കം ഇങ്ങനെ ......

23 SEPTEMBER 2020 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 3 വര്‍ഷം

ഇറാൻ ചർച്ചകൾക്കായി യാചിക്കുന്നു;" ടെഹ്‌റാന്റെ വാദങ്ങൾ തള്ളി ഡൊണാൾഡ് ട്രംപ്...

ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..

നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലിക്ക് ഏതാണ്ട് തൃപ്തിയായ മട്ടാണ് .എന്തുകണ്ടിട്ടാണോ ആവോ ഇന്ത്യയോട് മൂപ്പര് കൊമ്പുകോര്‍ക്കാന്‍ വന്നത് .നിങ്ങള്‍ തോന്നയപാട് ചെയ്തുള്ളു സംരക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്ന ചൈനയുടെ വാക്കുകേട്ടിട്ടാണെങ്കില്‍ അതിനുള്ള മറുപടി കൂടി ഇന്ത്യ നല്‍കാന്‍ ആഗ്രഹിക്കുകയാണ് .ചൈനയ്ക്ക് ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഒരുപോലെയാണ് .അവര്‍ക്ക് സാമ്പത്തിക ലാഭമുള്ള ,അവരുടെ നെറികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന തല്പരകക്ഷികള്‍ ആരായിരുന്നാലും കൂട്ടുപിടിക്കും .അതിനു കാലാകാലങ്ങളായുള്ള സ്‌നേഹവായ്പ്പും ഊഷ്മളതയും ഒന്നും ഉണ്ടാവില്ല .സ്വാര്‍ത്ഥലാഭത്തിനായുള്ള താത്ക്കാലിക ചങ്ങാത്തം .

നേപ്പാള്‍ ആ കെണിയില്‍ വീണു.ഇപ്പോള്‍ അവരുടെ നേരെ വാളോങ്ങി നില്‍ക്കുന്ന ജിങ് പിങിന് മുന്നില്‍ ആയുധം താഴെ വച്ചുകൊണ്ട് സാഷ്ടാംഗം കീഴടങ്ങാനാണ് ശര്‍മ്മ ഒലി തീരുമാനിച്ചത് എന്ന് തോന്നുന്നു .ഭീകരതയ്ക്ക് വളം വയ്ക്കുന്ന ഏഷ്യയിലെ നമ്പര്‍ വണ്‍ രാജ്യമായി മാറാനുള്ള ചൈനയുടെ തീവ്രശ്രമമൊന്നും നേപ്പാള്‍ തിരിച്ചറിഞ്ഞില്ല എന്നാണ് തോന്നുന്നത് .നേപ്പാള്‍ ഭരണകൂടം കലാപാനിയും ലിപുലേഖയുമെല്ലാം പിടിച്ചെടുത്തു എന്ന് വ്യക്തമാക്കാന്‍ ഭൂപടം മാറ്റി വരച്ചപ്പോള്‍ നഷ്ടമായത് രണ്ട് കാര്യങ്ങളാണ് .

ഒന്ന് ഇന്ത്യയുടെ വിശ്വാസവും സ്‌നേഹവും രണ്ടാമത്തേത്അവരുടെ മനസ്സമാധാനവും നേപ്പാളിന്റെ തലവര മാറ്റിയെഴുതാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചൈനീസ് പട്ടാളം .ഒന്ന് പ്രതിരോധിക്കാന്‍ പോയിട്ട് വിമര്‍ശിക്കാന്‍ പോലുമുള്ള ആവതുണ്ട് എന്ന് ചിന്തിക്കാന്‍ പ്രായാസമുണ്ട് .ഇത് ചോദിച്ചുവാങ്ങിയ ശിക്ഷയായി തന്നെ കണക്കാക്കേണ്ടി വരും .

നേപ്പാള്‍ ചൈന അതിര്‍ത്തിയില്‍ നേപ്പാളിന്റെ ഭാഗത്ത് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ കീഴടങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണോ എന്ന ചോദ്യമാണ് ലോകരാജ്യങ്ങള്‍ക്ക് ചോദിയ്ക്കാന്‍ ഉള്ളത് . നേപ്പാളിന്റെ കര്‍നാലി പ്രവിശ്യയില്‍പ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശത്താണ് ഈ നിര്‍മാണങ്ങള്‍. ഹുംലയിലെ നാംഖ ഗോപാലികയിലെ ലാപ്ചലിമി മേഖലയിലാണ് നിര്‍മാണങ്ങള്‍.

അതിര്‍ത്തിയില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിഷ്ണു ബഹാദുര്‍ ലാമ ഒരുമാസം മുന്‍പാണ് ഈ നിര്‍മാണം കണ്ടെത്തിയത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ ലാമയെ പിഎല്‍എ സൈനികര്‍ തടഞ്ഞെന്നും പ്രവേശിപ്പിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. മാത്രമല്ല, പ്രദേശത്തെ ഗ്രാമീണരെയും സൈനികര്‍ ഇങ്ങോട്ടേക്കു കടത്തിവിടുന്നില്ല.വലിയ തോതിലുള്ള അധിനിവേശം നടത്താനാണ് ചൈന ഇപ്പോള്‍ ലക്ഷ്യമിടുന്നത് എന്നാണ് മനസ്സിലാക്കാന്‍ അന്ന് കഴിഞ്ഞത് .


ഇതേത്തുടര്‍ന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ 9നുമിടയില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇപ്പോഴും നേപ്പാള്‍ ഭരണകൂടം എന്തുചെയ്യണം എന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് .വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ലാപ്ച ലിമി മേഖലയിലേക്ക് ചൈന റോഡുകള്‍ നിര്‍മച്ചിരുന്നുവെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. മാത്രമല്ല, ഇവിടം കൈപ്പിടിയിലായാല്‍ ചൈനയയ്ക്ക് കൈലാസ് മാനസരോവര്‍ മേഖലയെ കൃത്യമായി നിരീക്ഷിക്കാനുമാകും. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് പണിപൂര്‍ത്തീകരിച്ചു കൊണ്ട് അവരുടെ കരുത്ത് കാട്ടാനാണ് ശ്രമം .

'10 വര്‍ഷംമുന്‍പ് റോഡ് നിര്‍മിച്ചപ്പോള്‍ ലാപ്ച ലിമിയില്‍ ഒരു കെട്ടിടം കൂടി നിര്‍മിച്ചിരുന്നു. അന്ന് നേപ്പാള്‍ എതിര്‍ത്തപ്പോള്‍ ചൈന പറഞ്ഞത് അതൊരു വെറ്ററിനറി കേന്ദ്രമാണെന്നും ചരക്കു ചുമക്കുന്ന മൃഗങ്ങളെ ചികിത്സിക്കാമെന്നും ഇരുഭാഗത്തുനിന്നുമുള്ള രാജ്യക്കാര്‍ക്ക് ഉപകാരപ്പെടുമെന്നും ആയിരുന്നു . വളരെ ഒറ്റപ്പെട്ട പ്രദേശമാണ് ലാപ്ച ലിമി. നേപ്പാള്‍ ഭരണകൂടത്തിന് കാര്യമായ സ്വാധീനവുമില്ല. അതിനാല്‍ത്തന്നെ എന്നാണ് ഒന്നില്‍നിന്ന് ഒന്‍പതു കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെട്ടതെന്നു വ്യക്തവുമല്ല .

കുറച്ചുമാസങ്ങളായി ടിബറ്റില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം ചില നദികള്‍ ചൈന ഗതി തിരിച്ചുവിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതേത്തുടര്‍ന്ന് നേപ്പാളിലേക്ക് ഒഴുകിയിരുന്ന നദികളും ഗതിമാറി ഒഴുകാന്‍ തുടങ്ങി. ഇങ്ങനെ സംഭവിക്കുമ്പോള്‍ നദി ആദ്യം ഒഴുകിയിരുന്ന സ്ഥലം തങ്ങളുടെ ഭാഗമാണെന്നു കാട്ടി ചൈന കൈവശപ്പെടുത്തുക ആണെന്നുമായിരുന്നു റിപ്പോര്‍ട്ട്.

എങ്ങനെയാണോ ആക്‌സൈ ചിന്നില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചത്,അതുപോലെ തന്നെയാണ് ഇത്തരം ഒറ്റപ്പെട്ട പ്രദേശങ്ങള്‍ കൈക്കലാക്കികൊണ്ട് നേപ്പാളിന്റെ മണ്ണും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് വരുത്തിത്തീര്‍ക്കുക .അതുവഴി അവര്‍ അജയ്യരാണ് എന്നും ആര്‍ക്കും അവരുടെ തേരോട്ടത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നും ബോധിപ്പിക്കണം .ഇന്ത്യയുടെ നയതത്ര പരിധിയില്‍ നിന്നും നേപ്പാള്‍ വിഷയത്തെ സ്വമേധയാല്‍ എടുത്തുകളഞ്ഞ മട്ടാണ് .അതിനാല്‍ ഇന്ത്യന്‍ സഹായം നേപ്പാളിന് ലഭിക്കുക അസാധ്യമായിരുന്നു .അത്രമേല്‍ മുറിവാണ് ഇന്ത്യക്ക് നേപ്പാള്‍ ഏല്‍പ്പിച്ചത് .അതുണങ്ങാന്‍ പതിറ്റാണ്ടുകള്‍ എടുക്കുമെന്നതിലാണ് ചൈനയുടെ ആക്രമണം പതിയിരിക്കുന്നതും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയാ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; 'തുടക്കം' ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി!  (5 minutes ago)

കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ച് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി  (17 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു  (44 minutes ago)

CJP ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോതിഷി  (51 minutes ago)

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (1 hour ago)

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (1 hour ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (1 hour ago)

കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു  (1 hour ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (1 hour ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (2 hours ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (2 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (2 hours ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (2 hours ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (2 hours ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends