Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

ഒളിംപിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയത് ഇറാനിയന്‍ ഭീകരവാദി! സ്തംഭിച്ച് ഒളിംപിക്സ് വേദി... ഉന്നം വച്ചത് അമേരിക്ക തന്നെ...

31 JULY 2021 02:51 PM IST
മലയാളി വാര്‍ത്ത

ഒരു ഭീകരവാദി എങ്ങനെയാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സിൽ മത്സരിക്കാൻ സാധിക്കുക? വാർത്ത ആദ്യം കാണുമ്പോഴേ തുടക്കത്തിൽ ആർക്കും മനസ്സിൽ തോന്നാവുന്നതാണ്.

എന്നാൽ അത്തരത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവം ടോക്കിയോ ഒളിംപിക്സിൽ നടന്നിരിക്കുകയാണ്. ഏറെ ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്നും ഈയൊരു വാർത്ത വായിച്ചതും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പത്ത് മീറ്റർ എയർ പിസ്റ്റൾ മത്സരത്തിലാണ് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ​ഗാർഡ് കോർപ്സ് (IRGC) അം​ഗത്തിന് മത്സരിക്കാൻ അനുമതി നൽകി എന്ന പേരിൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിക്കെതിരെ പ്രതിഷേധം കനപ്പിക്കുന്നത്.

ഈ ഇനത്തിൽ സ്വർണം നേടിയ ഇറാൻ താരം ജവാദ് ഫാറൂഖിക്ക് ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ അനുമതി നൽകിയതിനെ വിമർശിച്ചു കൊണ്ടാണ് കൊറിയയുടെ ഷൂട്ടിം​ഗ് താരം ജിം​ഗ് ജോം​ഗ് ഓഹ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഒരു ഭീകരവാദി എങ്ങനെയാണ് ഒന്നാം സ്ഥാനം നേടുക. ഇത് ഏറ്റവും അസംബന്ധവും പരിഹാസ്യവുമായ കാര്യമാണെന്നുള്ള ജിം​ഗ് ജോം​ഗിന്റെ വാക്കുകളാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. അദ്ദേഹം അതിൽ കടുത്ത വിമർശനങ്ങൾ തന്നെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇത് ഏറെ മാധ്യമ ശ്രദ്ധ തന്നെയാണ് ഇപ്പോൾ പിടിച്ചു പറ്റിയിട്ടുള്ളത്. ഇതിനു പിന്നാലെ നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

2019ല്‍ അമേരിക്ക ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് IRGC. ഫാറൂഖി വര്‍ഷങ്ങളായി IRGCയിലെ അംഗമാണെന്നും ഇറാനിലേയും ഇറാഖിലേയും ലെബനിലേയും ജനങ്ങളെ കൊന്നൊടുക്കുന്ന സംഘടനാണ് ഇതെന്നുമുളള വിമർശനങ്ങൾ ഇതിനോടകം ഉയർന്നു കേൾക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഒളിമ്പിക്സ് കമ്മിറ്റി ഇതുവരെ പ്രസ്യമായ പ്രതികരണം അറിയിച്ചിട്ടില്ല. ആറു തവണ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയുള്ള ജിങ് ജോങ് ഓഹ് ടോക്യോയിലും മത്സരിച്ചിരുന്നു. എന്നാല്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യോഗ്യതാ റൗണ്ട് പിന്നിടാനായില്ല. കൊറിയ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിങ് ജോങ് ഓഹിന്റെ പ്രതികരണം.

ഇറാനില്‍ സുരക്ഷാ ജീവനക്കാരനെ കൊന്നു എന്നാരോപിച്ച് തൂക്കിലേറ്റിയ ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ നീതിക്കായി പോരാടുന്ന യുണെെറ്റ‍് ഫോർ നവീദ് എന്ന കാമ്പയിൻ ​ഗ്രൂപ്പും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എത്രയും വേഗത്തില്‍ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ തീവ്രവാദവും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഒളിമ്പിക്സ് കമ്മിറ്റിയും പങ്കാളിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഫാറൂഖിക്ക് ഒളിമ്പിക്സ് മെഡൽ നൽകുന്നത് ഇറാൻ കായിക രം​ഗത്തിന് മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിനും ഒളിമ്പിക്സ് കമ്മിറ്റിക്കും മഹാവിപത്താണെന്ന് ഇവർ ആഞ്ഞടിച്ചു. 41കാരനായ ഫാറൂഖി, ഒരു തീവ്രവാദ സംഘടനയുടെ നിലവിലുളളതും ദി‌ർഘകാലവുമായ അംഗവുമാണെന്നും അവർ പ്രതികരിച്ചു.

2013 മുതല്‍ 2015 വരെ സിറിയയില്‍ നഴ്‌സായി സേവനമനുഷ്ഠിച്ച ഫാറൂഖി സ്വര്‍ണം കഴുത്തിലണിഞ്ഞപ്പോള്‍ മിലിട്ടറി സല്യൂട്ട് അടിച്ചിരുന്നു. ഇതും ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സിറിയയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഒഴിഞ്ഞ ഹാളില്‍ നിന്നാണ് ഷൂട്ടിം​ഗ് പഠിച്ചതെന്നും അതിനു മുമ്പ് ഒരു പിസ്റ്റള്‍ പോലും കണ്ടിരുന്നില്ലെന്നും ഒളിമ്പിക്‌സിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഇറാനിയൻ താരം പറഞ്ഞിരുന്നു. ഇതും ഏറെ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന ആക്ഷേപം കേട്ടിട്ടുണ്ടായിരുന്നു.

ഇറാന്റെ സൈനിക സംവിധാനത്തെ കുറിച്ച് പറയുകയാണെങ്കിൽ അത് സവിശേഷമാണ്. 1979ലെ വിപ്ലവത്തിനു ശേഷം സൃഷ്ടിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്, അതിൽ ഒന്നിച്ചു നിൽക്കുന്നുണ്ട്.

ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആധുനിക സായുധ സേന ഇറാനിയൻ ആർമി (ഇറാനിയൻ ഗ്രൗണ്ട് ഫോഴ്‌സ്, ഇറാനിയൻ നേവൽ ഫോഴ്‌സ്, (ഇറാനിയൻ വ്യോമസേന), ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് എന്നിവയും,

ഇറാനിയൻ സൈന്യം 2 വർഷത്തേക്ക് നിർബന്ധിതരാണെങ്കിലും സൈനിക സേവനം നിയമപരമായി വാങ്ങാൻ കഴിയും എന്നതാണ് പ്രത്യേകത. പേർഷ്യൻ ഗൾഫിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇറാനിയൻ സൈന്യം വളരെ വലുതാണ് തന്നെ പറയേണ്ടി വരും. 35 ലക്ഷത്തോളം ആളുകൾ ഇതിൽ സേവനമനുഷ്ഠിക്കുന്നു, അതിൽ 2,20,000 പേർ നിർബന്ധിതരാണ്.

ഇറാനിയൻ സൈന്യത്തെ 4 ജില്ലകളായി തിരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യം, ഭരണകൂടത്തിന്റെ പ്രാദേശിക സമഗ്രത, "ഇസ്ലാമിക് റിപ്പബ്ലിക്കൻ സമ്പ്രദായം" എന്നിവ സംരക്ഷിക്കുന്നതിൽ സൈന്യത്തെ സഹായിക്കുക, രാജ്യത്തിനകത്ത് അട്ടിമറിക്കുന്ന ഘടകങ്ങളെ നേരിടുക, പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കോർപ്സിനെ ഏൽപ്പിച്ചിരിക്കുകയാണ്. ഭരണകൂട സ്ഥാപനങ്ങൾ, മത, രാഷ്ട്രീയ വ്യക്തികൾ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള പൊതു ക്രമത്തിന്റെ ശക്തികൾക്ക് സഹായം നൽകും.

സിറിയയിലെ യുദ്ധത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അംഗങ്ങൾ പങ്കെടുത്തതിനെക്കുറിച്ച് മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. SAR പ്രസിഡന്റ് ബഷർ അൽ അസദിന്റെ സൈന്യത്തിന്റെ പക്ഷത്ത്.

IRGCയുടെ നേതൃത്വത്തിൽ സൈനികവൽക്കരിക്കപ്പെട്ട സംഘടനയായ "ബാസിജും ഗാർഡ് കോർ‌പും ഉൾപ്പെടുന്നുണ്ട്. ഇവർ അണിനിരന്നാൽ ഇറാനിയൻ സൈന്യത്തിന് കുറഞ്ഞത് 11 ദശലക്ഷം സൈനികരെ നൽകാൻ ബാസിജിന് കഴിയുമെന്ന് കണക്കാക്കപ്പെടുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (37 minutes ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (55 minutes ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (1 hour ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (1 hour ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (1 hour ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (1 hour ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (1 hour ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (2 hours ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (2 hours ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (2 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (2 hours ago)

കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിൽ; ആകെ 9941 അറസ്റ്റുകൾ  (2 hours ago)

Malayali Vartha Recommends