Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഒളിംപിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയത് ഇറാനിയന്‍ ഭീകരവാദി! സ്തംഭിച്ച് ഒളിംപിക്സ് വേദി... ഉന്നം വച്ചത് അമേരിക്ക തന്നെ...

31 JULY 2021 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ഒരു ഭീകരവാദി എങ്ങനെയാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സിൽ മത്സരിക്കാൻ സാധിക്കുക? വാർത്ത ആദ്യം കാണുമ്പോഴേ തുടക്കത്തിൽ ആർക്കും മനസ്സിൽ തോന്നാവുന്നതാണ്.

എന്നാൽ അത്തരത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവം ടോക്കിയോ ഒളിംപിക്സിൽ നടന്നിരിക്കുകയാണ്. ഏറെ ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്നും ഈയൊരു വാർത്ത വായിച്ചതും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പത്ത് മീറ്റർ എയർ പിസ്റ്റൾ മത്സരത്തിലാണ് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ​ഗാർഡ് കോർപ്സ് (IRGC) അം​ഗത്തിന് മത്സരിക്കാൻ അനുമതി നൽകി എന്ന പേരിൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിക്കെതിരെ പ്രതിഷേധം കനപ്പിക്കുന്നത്.

ഈ ഇനത്തിൽ സ്വർണം നേടിയ ഇറാൻ താരം ജവാദ് ഫാറൂഖിക്ക് ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ അനുമതി നൽകിയതിനെ വിമർശിച്ചു കൊണ്ടാണ് കൊറിയയുടെ ഷൂട്ടിം​ഗ് താരം ജിം​ഗ് ജോം​ഗ് ഓഹ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഒരു ഭീകരവാദി എങ്ങനെയാണ് ഒന്നാം സ്ഥാനം നേടുക. ഇത് ഏറ്റവും അസംബന്ധവും പരിഹാസ്യവുമായ കാര്യമാണെന്നുള്ള ജിം​ഗ് ജോം​ഗിന്റെ വാക്കുകളാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. അദ്ദേഹം അതിൽ കടുത്ത വിമർശനങ്ങൾ തന്നെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇത് ഏറെ മാധ്യമ ശ്രദ്ധ തന്നെയാണ് ഇപ്പോൾ പിടിച്ചു പറ്റിയിട്ടുള്ളത്. ഇതിനു പിന്നാലെ നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

2019ല്‍ അമേരിക്ക ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് IRGC. ഫാറൂഖി വര്‍ഷങ്ങളായി IRGCയിലെ അംഗമാണെന്നും ഇറാനിലേയും ഇറാഖിലേയും ലെബനിലേയും ജനങ്ങളെ കൊന്നൊടുക്കുന്ന സംഘടനാണ് ഇതെന്നുമുളള വിമർശനങ്ങൾ ഇതിനോടകം ഉയർന്നു കേൾക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഒളിമ്പിക്സ് കമ്മിറ്റി ഇതുവരെ പ്രസ്യമായ പ്രതികരണം അറിയിച്ചിട്ടില്ല. ആറു തവണ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയുള്ള ജിങ് ജോങ് ഓഹ് ടോക്യോയിലും മത്സരിച്ചിരുന്നു. എന്നാല്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യോഗ്യതാ റൗണ്ട് പിന്നിടാനായില്ല. കൊറിയ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിങ് ജോങ് ഓഹിന്റെ പ്രതികരണം.

ഇറാനില്‍ സുരക്ഷാ ജീവനക്കാരനെ കൊന്നു എന്നാരോപിച്ച് തൂക്കിലേറ്റിയ ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ നീതിക്കായി പോരാടുന്ന യുണെെറ്റ‍് ഫോർ നവീദ് എന്ന കാമ്പയിൻ ​ഗ്രൂപ്പും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എത്രയും വേഗത്തില്‍ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ തീവ്രവാദവും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഒളിമ്പിക്സ് കമ്മിറ്റിയും പങ്കാളിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഫാറൂഖിക്ക് ഒളിമ്പിക്സ് മെഡൽ നൽകുന്നത് ഇറാൻ കായിക രം​ഗത്തിന് മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിനും ഒളിമ്പിക്സ് കമ്മിറ്റിക്കും മഹാവിപത്താണെന്ന് ഇവർ ആഞ്ഞടിച്ചു. 41കാരനായ ഫാറൂഖി, ഒരു തീവ്രവാദ സംഘടനയുടെ നിലവിലുളളതും ദി‌ർഘകാലവുമായ അംഗവുമാണെന്നും അവർ പ്രതികരിച്ചു.

2013 മുതല്‍ 2015 വരെ സിറിയയില്‍ നഴ്‌സായി സേവനമനുഷ്ഠിച്ച ഫാറൂഖി സ്വര്‍ണം കഴുത്തിലണിഞ്ഞപ്പോള്‍ മിലിട്ടറി സല്യൂട്ട് അടിച്ചിരുന്നു. ഇതും ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സിറിയയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഒഴിഞ്ഞ ഹാളില്‍ നിന്നാണ് ഷൂട്ടിം​ഗ് പഠിച്ചതെന്നും അതിനു മുമ്പ് ഒരു പിസ്റ്റള്‍ പോലും കണ്ടിരുന്നില്ലെന്നും ഒളിമ്പിക്‌സിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഇറാനിയൻ താരം പറഞ്ഞിരുന്നു. ഇതും ഏറെ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന ആക്ഷേപം കേട്ടിട്ടുണ്ടായിരുന്നു.

ഇറാന്റെ സൈനിക സംവിധാനത്തെ കുറിച്ച് പറയുകയാണെങ്കിൽ അത് സവിശേഷമാണ്. 1979ലെ വിപ്ലവത്തിനു ശേഷം സൃഷ്ടിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്, അതിൽ ഒന്നിച്ചു നിൽക്കുന്നുണ്ട്.

ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആധുനിക സായുധ സേന ഇറാനിയൻ ആർമി (ഇറാനിയൻ ഗ്രൗണ്ട് ഫോഴ്‌സ്, ഇറാനിയൻ നേവൽ ഫോഴ്‌സ്, (ഇറാനിയൻ വ്യോമസേന), ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് എന്നിവയും,

ഇറാനിയൻ സൈന്യം 2 വർഷത്തേക്ക് നിർബന്ധിതരാണെങ്കിലും സൈനിക സേവനം നിയമപരമായി വാങ്ങാൻ കഴിയും എന്നതാണ് പ്രത്യേകത. പേർഷ്യൻ ഗൾഫിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇറാനിയൻ സൈന്യം വളരെ വലുതാണ് തന്നെ പറയേണ്ടി വരും. 35 ലക്ഷത്തോളം ആളുകൾ ഇതിൽ സേവനമനുഷ്ഠിക്കുന്നു, അതിൽ 2,20,000 പേർ നിർബന്ധിതരാണ്.

ഇറാനിയൻ സൈന്യത്തെ 4 ജില്ലകളായി തിരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യം, ഭരണകൂടത്തിന്റെ പ്രാദേശിക സമഗ്രത, "ഇസ്ലാമിക് റിപ്പബ്ലിക്കൻ സമ്പ്രദായം" എന്നിവ സംരക്ഷിക്കുന്നതിൽ സൈന്യത്തെ സഹായിക്കുക, രാജ്യത്തിനകത്ത് അട്ടിമറിക്കുന്ന ഘടകങ്ങളെ നേരിടുക, പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കോർപ്സിനെ ഏൽപ്പിച്ചിരിക്കുകയാണ്. ഭരണകൂട സ്ഥാപനങ്ങൾ, മത, രാഷ്ട്രീയ വ്യക്തികൾ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള പൊതു ക്രമത്തിന്റെ ശക്തികൾക്ക് സഹായം നൽകും.

സിറിയയിലെ യുദ്ധത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അംഗങ്ങൾ പങ്കെടുത്തതിനെക്കുറിച്ച് മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. SAR പ്രസിഡന്റ് ബഷർ അൽ അസദിന്റെ സൈന്യത്തിന്റെ പക്ഷത്ത്.

IRGCയുടെ നേതൃത്വത്തിൽ സൈനികവൽക്കരിക്കപ്പെട്ട സംഘടനയായ "ബാസിജും ഗാർഡ് കോർ‌പും ഉൾപ്പെടുന്നുണ്ട്. ഇവർ അണിനിരന്നാൽ ഇറാനിയൻ സൈന്യത്തിന് കുറഞ്ഞത് 11 ദശലക്ഷം സൈനികരെ നൽകാൻ ബാസിജിന് കഴിയുമെന്ന് കണക്കാക്കപ്പെടുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (18 minutes ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (53 minutes ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (1 hour ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (2 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (2 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (2 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (3 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (3 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (4 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (4 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (4 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (4 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (4 hours ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (4 hours ago)

Malayali Vartha Recommends