Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..


കക്ക വാരാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു.. കാണാതായ ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്..


സുഗതന്റെയും ഭാര്യയുടെയും ശരീരം കത്തിച്ചില്ല, മണ്ണിൽ അടക്കി ! ഞെട്ടലോടെ പ്രവാസി ലോകം..എപ്പോഴും സന്തോഷത്തോടെ കണ്ടിരുന്ന ദമ്പതികൾക്ക് എന്ത് സംഭവിച്ചു..


സ്‌കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ..സംസ്ഥാനത്ത് നാളെ കാലവർഷം എത്തിയേക്കും.. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ രണ്ട് ചക്രവാതച്ചുഴികൾ..


പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് മേയർ വിവി രാജേഷ്..ഇരുപത്തിനാല് മണിക്കൂറിൽ സ്വയം പൊളിച്ചു നീക്കിയില്ലെങ്കിൽ..ഇടിച്ചു നിരപ്പാക്കുമെന്നും മേയർ..

സ്വന്തം സൈനികരുടെ മൃതദേഹം പോലും ഹമാസിന് കൊടുക്കില്ല; ‘ഹാനിബാള്‍ ഡയറക്ടീവ്’ എന്ന മികച്ച യുദ്ധ തന്ത്രം പയറ്റി IDF ... ആ രഹസ്യം ഇങ്ങനെ

10 JULY 2024 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്

വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..

ശത്രുക്കളുടെ പിടിയിലകപ്പെടുന്ന ഇസ്രായേലി പൗരന്മാരെയും സൈനികരെയും കൊലപ്പെടുത്തിയാണെങ്കിലും ബന്ദികളാക്കുന്നത് തടയാൻ സൈന്യത്തിന് അനുമതി നൽകുന്നതാണ് വിവാദമായ ‘ഹാനിബാള്‍ ഡയറക്ടീവ്’.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ 'തൂഫാനുൽ അഖ്സ' ഓപറേഷനിടെ, സ്വന്തം പൗരന്മാരെ കൊല്ലാൻ അനുവദിച്ചുകൊണ്ട് ഇസ്രായേൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയെന്നും അതനുസരിച്ച് സ്വന്തം പൗരന്മാരെയും സൈനികരെയും വധിച്ചുവെന്നും ഇസ്രായേലി മാധ്യമങ്ങളടക്കം വെളിപ്പെടുത്തിയിരുന്നു.

'തൂഫാനുൽ അഖ്സ'യിൽ ഹമാസ് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇസ്രായേല്‍ ഹാനിബാള്‍ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരെയും അവരുടെ തന്നെ സൈനികരെയും വധിച്ചുവെന്നും ഹമാസ് ഡെപ്യൂട്ടി ലീഡറായിരുന്ന സാലിഹ് അറൂറി പറഞ്ഞിരുന്നു .

 

ഇസ്രായേലി സൈനികരോട് ക്രൂരത കാണിക്കാനാവാത്തത്തിന്റെ നിരാശയാണ് അറൂറിയ്‌ക്കെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ജീവനോടെയോ അല്ലാതെയോ ഒരു ഇസ്രായേലി സൈനികനെപോലും ഹമാസിന്റെ കയ്യിൽ അകപെടുത്താതിരിക്കാൻ ഇസ്രായേൽ ശ്രദ്ധിക്കുന്നുണ്ട്.പിന്നീട് ഇസ്രായേൽ ആക്രമണത്തിൽ അറൂറി കൊല്ലപ്പെട്ടു.

ഹമാസിന്റെ ആക്രമണത്തിനിടെ സ്വന്തം പൗരന്മാരെയും സൈനികരെയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് യെദിയോത് അഹറോനോത്ത് എന്ന ഇസ്രായേൽ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജനുവരി 12നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പത്രം പ്രസിദ്ധീകരിച്ചത്. ഹമാസ് ഇസ്രായേൽ പൗരന്മാരെ ഫലസ്തീനിലേക്ക് കൊണ്ടുപോകുന്നത് തടയാനായിരുന്നു വിവാദമായ ഹാനിബാൾ പ്രോട്ടോകോൾ ഇസ്രായേൽ സൈന്യം നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

1982-ൽ ഇസ്രായേൽ ലെബനൻ്റെ തെക്കൻ പ്രദേശം കൈവശപ്പെടുത്തിയിരുന്നു. 1986-ൽ, ഈ മേഖലയിൽ പട്രോളിംഗ് നടത്തുന്ന ഗിവാറ്റി ബ്രിഗേഡിലെ കാലാൾപ്പടയിലുണ്ടായിരുന്ന മൂന്ന് സൈനികരെ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള പിടികൂടി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചു വധിച്ചിരുന്നു .

  1996 ൽ 123 ഹിസ്ബുള്ള പോരാളികളുടെ മൃതദേഹങ്ങൾക്ക് പകരമായാണ് അന്ന് പിടിച്ചെടുത്ത സൈനികരെ ഇസ്രായേലിന് തിരികെ നൽകിയത് . 2006-ൽ ഹമാസ് ഇസ്രായേൽ സൈനികനായ ഗിലാദ് ഷാലിത്തിനെ പിടികൂടിയിരുന്നു . അഞ്ച് വർഷത്തെ തടവിന് ശേഷം, 1,000-ലധികം ഫലസ്തീൻ തടവുകാർക്ക് പകരമായാണ് അദ്ദേഹത്തെ മോചിപ്പിച്ചത് 

 

സൈനികരെ തട്ടിക്കൊണ്ടുപോകുന്നത് ശത്രുവിനെ മാനസികമായി തകർക്കാനുള്ള തന്ത്രപരമായ നീക്കമാണ്.. ഇനിയൊരിക്കലും ഇങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാനാണ് ഇസ്രായേൽ അധിനിവേശ ഇസ്രായേലി സൈനിക കമാൻഡർമാർ ഹാനിബാള്‍ ഡയറക്ടീവ് നടപ്പിലാക്കാൻ തുടങ്ങിയത് എന്ന് 2001 മുതൽ 2004 വരെ ഇസ്രായേൽ സൈന്യത്തെ സേവിച്ച ബ്രേക്കിംഗ് ദ സൈലൻസ് എന്ന ഇസ്രയേലി എൻജിഒയുടെ സ്ഥാപകൻ യെഹൂദ ഷാൽ പറഞ്ഞതായാണ് റിപ്പോർട്ട്

ബിസി 181-ൽ റോമാക്കാരുടെ തടവിലാകുന്നതിനുപകരം സ്വയം വിഷം കഴിച്ച, റോമാസാമ്രാജ്യത്തെ വിറപ്പിച്ച കാർത്തജീനിയൻ പടത്തലവന്റെ പേരാണ് ഹാനിബാൾ. ബി.സി. 247ൽ നടന്ന ഒന്നാം പ്യൂണിക് യുദ്ധത്തിൽ സിസിലിയിലുള്ള റോമൻ സൈന്യത്തിനെതിരേ കനത്ത യുദ്ധം നടത്തി ആ ദ്വീപ് പിടിച്ചെടുത്തു .. ബി.സി 241ൽ യുദ്ധമവസാനിക്കുന്നത് വരെ ബർക്ക ആ ദ്വീപിൽ കഴിയുകയും പരാജയമറിയാത്ത സ്വന്തം സൈന്യത്തെ നയിച്ചുകൊണ്ട് വീരനായകനായി നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ബി.സി 228ൽ നടന്ന ഏറ്റുമുട്ടലിൽ റോമാ സാമ്രാജ്യത്തെ പരാജയത്തിന്റെ പടിവാതിലിൽ വരെയെത്തിച്ച അദ്ദേഹം കൊല്ലപ്പെട്ടു. റോം പിടിച്ചടക്കുക എന്ന ലക്ഷ്യം ബർക്കയ്ക് സാധിച്ചില്ല.

ഹാമിൽക്കർ മരിച്ചതോടെ പടയുടെ നായകസ്ഥാനം 26 വയസ്സുള്ള ഹാമിൽക്കറുടെ മകൻ ഹാനിബാൾ ഏറ്റെടുത്തു. ബി.സി. 218 മുതൽ 205 വരെ നീണ്ട് നിന്ന രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാനിബാൾ റോമൻ സൈന്യത്തെ തകർത്തു തരിപ്പണമാക്കി. ബി.സി 205ൽ ഹാനിബാളിന് റോമൻ ആക്രമണത്തിൽ നിന്ന് കാർത്തേജ് പട്ടണത്തെ രക്ഷിക്കാനായുള്ള പോരാട്ടത്തിൽ തോൽവി സംഭവിച്ചു.

 

ബി.സി. 183ൽ തന്റെ 64ആം വയസ്സിൽ ഹാനിബാൾ അന്തരിച്ചു. അരനൂറ്റാണ്ട് കാലത്തെ ഭരണത്തിൽ അദ്ദേഹം റോമിനെ വിറപ്പിച്ചുവെങ്കിലും അന്തിമ ആക്രമണം നടത്താൻ വരുത്തിയ കാലതാമസമാണ് അദ്ദേഹത്തിന്റെ പരാജയത്തിൽ ഭവിച്ചത്. ശത്രുവിനെ കയ്യിൽ അകപ്പെടുന്നതിനേക്കാൾ ഭേദം മരണമാണെന്നുറപ്പിച്ച ഹാനിബാൾ വിഷം കഴിച്ചുമരിച്ചു .

ഇതുപോലെ തന്നെ IDF സൈനികർ ഹമാസിന്റെ താവളത്തിൽ അകപ്പെട്ടുപോകുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് കരുതുന്നു . ഹമാസിന്റെ കയ്യിലകപ്പെട്ടാൽ ഇസ്രായീൽ സൈനിക രഹസ്യങ്ങൾ ചോർത്തിയെടുക്കാനായി എന്ത് ക്രൂരമായ പീഡനത്തിനും സൈനികരെ ഇരയാക്കുമെന്നതിനാൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയിരിക്കുകയാണ് ഇസ്രായേൽ .

ഇസ്രായേൽ, ഭീകരരെന്ന് കരുതുന്നവരുമായി, പ്രത്യേകിച്ച് ബന്ദികളാകുന്ന സാഹചര്യങ്ങളിൽ, ചർച്ച ചെയ്യരുത് എന്ന തത്വം പാലിച്ചിട്ടുണ്ട്. പിടിക്കപ്പെടുമെന്നുറപ്പായാൽ സ്വയം ഇല്ലാതാക്കാനോ അല്ലെങ്കിൽ പരസ്പരം വെടിവെച്ചു കൊല്ലണോ ആണ് അവർക്ക് കിട്ടിയ നിർദ്ദേശം . ഇതാണ് ഹാനിബാള്‍ ഡയറക്ടീവ്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL 'ബംഗാൾ അല്ല കേരളം'; വി ഡി സതീശൻ  (6 minutes ago)

FLIGHT വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ  (11 minutes ago)

KARNATAKA അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം  (16 minutes ago)

KOLLAM ആ രാത്രിയിൽ എന്ത് സംഭവിച്ചു..? ഉത്തരമില്ല  (23 minutes ago)

കേരളത്തിൽ നാളെ കാലവർഷം എത്തിയേക്കും;  (36 minutes ago)

വിറപ്പിച്ച് മേയർ രാജേഷ്..  (45 minutes ago)

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (1 hour ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (1 hour ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (1 hour ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (1 hour ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (2 hours ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (2 hours ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (2 hours ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (3 hours ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (3 hours ago)

Malayali Vartha Recommends