Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..


അധ്യാപികമാര്‍ ഉള്‍പ്പെട്ട വന്‍ എം.ഡി.എം.എ പണമിടപാട്.. പ്രതികളിലൊരാളായ കീര്‍ത്തനയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി..

സ്വന്തം സൈനികരുടെ മൃതദേഹം പോലും ഹമാസിന് കൊടുക്കില്ല; ‘ഹാനിബാള്‍ ഡയറക്ടീവ്’ എന്ന മികച്ച യുദ്ധ തന്ത്രം പയറ്റി IDF ... ആ രഹസ്യം ഇങ്ങനെ

10 JULY 2024 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 3 വര്‍ഷം

ഇറാൻ ചർച്ചകൾക്കായി യാചിക്കുന്നു;" ടെഹ്‌റാന്റെ വാദങ്ങൾ തള്ളി ഡൊണാൾഡ് ട്രംപ്...

ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..

ശത്രുക്കളുടെ പിടിയിലകപ്പെടുന്ന ഇസ്രായേലി പൗരന്മാരെയും സൈനികരെയും കൊലപ്പെടുത്തിയാണെങ്കിലും ബന്ദികളാക്കുന്നത് തടയാൻ സൈന്യത്തിന് അനുമതി നൽകുന്നതാണ് വിവാദമായ ‘ഹാനിബാള്‍ ഡയറക്ടീവ്’.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ 'തൂഫാനുൽ അഖ്സ' ഓപറേഷനിടെ, സ്വന്തം പൗരന്മാരെ കൊല്ലാൻ അനുവദിച്ചുകൊണ്ട് ഇസ്രായേൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയെന്നും അതനുസരിച്ച് സ്വന്തം പൗരന്മാരെയും സൈനികരെയും വധിച്ചുവെന്നും ഇസ്രായേലി മാധ്യമങ്ങളടക്കം വെളിപ്പെടുത്തിയിരുന്നു.

'തൂഫാനുൽ അഖ്സ'യിൽ ഹമാസ് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇസ്രായേല്‍ ഹാനിബാള്‍ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരെയും അവരുടെ തന്നെ സൈനികരെയും വധിച്ചുവെന്നും ഹമാസ് ഡെപ്യൂട്ടി ലീഡറായിരുന്ന സാലിഹ് അറൂറി പറഞ്ഞിരുന്നു .

 

ഇസ്രായേലി സൈനികരോട് ക്രൂരത കാണിക്കാനാവാത്തത്തിന്റെ നിരാശയാണ് അറൂറിയ്‌ക്കെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ജീവനോടെയോ അല്ലാതെയോ ഒരു ഇസ്രായേലി സൈനികനെപോലും ഹമാസിന്റെ കയ്യിൽ അകപെടുത്താതിരിക്കാൻ ഇസ്രായേൽ ശ്രദ്ധിക്കുന്നുണ്ട്.പിന്നീട് ഇസ്രായേൽ ആക്രമണത്തിൽ അറൂറി കൊല്ലപ്പെട്ടു.

ഹമാസിന്റെ ആക്രമണത്തിനിടെ സ്വന്തം പൗരന്മാരെയും സൈനികരെയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് യെദിയോത് അഹറോനോത്ത് എന്ന ഇസ്രായേൽ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജനുവരി 12നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പത്രം പ്രസിദ്ധീകരിച്ചത്. ഹമാസ് ഇസ്രായേൽ പൗരന്മാരെ ഫലസ്തീനിലേക്ക് കൊണ്ടുപോകുന്നത് തടയാനായിരുന്നു വിവാദമായ ഹാനിബാൾ പ്രോട്ടോകോൾ ഇസ്രായേൽ സൈന്യം നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

1982-ൽ ഇസ്രായേൽ ലെബനൻ്റെ തെക്കൻ പ്രദേശം കൈവശപ്പെടുത്തിയിരുന്നു. 1986-ൽ, ഈ മേഖലയിൽ പട്രോളിംഗ് നടത്തുന്ന ഗിവാറ്റി ബ്രിഗേഡിലെ കാലാൾപ്പടയിലുണ്ടായിരുന്ന മൂന്ന് സൈനികരെ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള പിടികൂടി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചു വധിച്ചിരുന്നു .

  1996 ൽ 123 ഹിസ്ബുള്ള പോരാളികളുടെ മൃതദേഹങ്ങൾക്ക് പകരമായാണ് അന്ന് പിടിച്ചെടുത്ത സൈനികരെ ഇസ്രായേലിന് തിരികെ നൽകിയത് . 2006-ൽ ഹമാസ് ഇസ്രായേൽ സൈനികനായ ഗിലാദ് ഷാലിത്തിനെ പിടികൂടിയിരുന്നു . അഞ്ച് വർഷത്തെ തടവിന് ശേഷം, 1,000-ലധികം ഫലസ്തീൻ തടവുകാർക്ക് പകരമായാണ് അദ്ദേഹത്തെ മോചിപ്പിച്ചത് 

 

സൈനികരെ തട്ടിക്കൊണ്ടുപോകുന്നത് ശത്രുവിനെ മാനസികമായി തകർക്കാനുള്ള തന്ത്രപരമായ നീക്കമാണ്.. ഇനിയൊരിക്കലും ഇങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാനാണ് ഇസ്രായേൽ അധിനിവേശ ഇസ്രായേലി സൈനിക കമാൻഡർമാർ ഹാനിബാള്‍ ഡയറക്ടീവ് നടപ്പിലാക്കാൻ തുടങ്ങിയത് എന്ന് 2001 മുതൽ 2004 വരെ ഇസ്രായേൽ സൈന്യത്തെ സേവിച്ച ബ്രേക്കിംഗ് ദ സൈലൻസ് എന്ന ഇസ്രയേലി എൻജിഒയുടെ സ്ഥാപകൻ യെഹൂദ ഷാൽ പറഞ്ഞതായാണ് റിപ്പോർട്ട്

ബിസി 181-ൽ റോമാക്കാരുടെ തടവിലാകുന്നതിനുപകരം സ്വയം വിഷം കഴിച്ച, റോമാസാമ്രാജ്യത്തെ വിറപ്പിച്ച കാർത്തജീനിയൻ പടത്തലവന്റെ പേരാണ് ഹാനിബാൾ. ബി.സി. 247ൽ നടന്ന ഒന്നാം പ്യൂണിക് യുദ്ധത്തിൽ സിസിലിയിലുള്ള റോമൻ സൈന്യത്തിനെതിരേ കനത്ത യുദ്ധം നടത്തി ആ ദ്വീപ് പിടിച്ചെടുത്തു .. ബി.സി 241ൽ യുദ്ധമവസാനിക്കുന്നത് വരെ ബർക്ക ആ ദ്വീപിൽ കഴിയുകയും പരാജയമറിയാത്ത സ്വന്തം സൈന്യത്തെ നയിച്ചുകൊണ്ട് വീരനായകനായി നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ബി.സി 228ൽ നടന്ന ഏറ്റുമുട്ടലിൽ റോമാ സാമ്രാജ്യത്തെ പരാജയത്തിന്റെ പടിവാതിലിൽ വരെയെത്തിച്ച അദ്ദേഹം കൊല്ലപ്പെട്ടു. റോം പിടിച്ചടക്കുക എന്ന ലക്ഷ്യം ബർക്കയ്ക് സാധിച്ചില്ല.

ഹാമിൽക്കർ മരിച്ചതോടെ പടയുടെ നായകസ്ഥാനം 26 വയസ്സുള്ള ഹാമിൽക്കറുടെ മകൻ ഹാനിബാൾ ഏറ്റെടുത്തു. ബി.സി. 218 മുതൽ 205 വരെ നീണ്ട് നിന്ന രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാനിബാൾ റോമൻ സൈന്യത്തെ തകർത്തു തരിപ്പണമാക്കി. ബി.സി 205ൽ ഹാനിബാളിന് റോമൻ ആക്രമണത്തിൽ നിന്ന് കാർത്തേജ് പട്ടണത്തെ രക്ഷിക്കാനായുള്ള പോരാട്ടത്തിൽ തോൽവി സംഭവിച്ചു.

 

ബി.സി. 183ൽ തന്റെ 64ആം വയസ്സിൽ ഹാനിബാൾ അന്തരിച്ചു. അരനൂറ്റാണ്ട് കാലത്തെ ഭരണത്തിൽ അദ്ദേഹം റോമിനെ വിറപ്പിച്ചുവെങ്കിലും അന്തിമ ആക്രമണം നടത്താൻ വരുത്തിയ കാലതാമസമാണ് അദ്ദേഹത്തിന്റെ പരാജയത്തിൽ ഭവിച്ചത്. ശത്രുവിനെ കയ്യിൽ അകപ്പെടുന്നതിനേക്കാൾ ഭേദം മരണമാണെന്നുറപ്പിച്ച ഹാനിബാൾ വിഷം കഴിച്ചുമരിച്ചു .

ഇതുപോലെ തന്നെ IDF സൈനികർ ഹമാസിന്റെ താവളത്തിൽ അകപ്പെട്ടുപോകുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് കരുതുന്നു . ഹമാസിന്റെ കയ്യിലകപ്പെട്ടാൽ ഇസ്രായീൽ സൈനിക രഹസ്യങ്ങൾ ചോർത്തിയെടുക്കാനായി എന്ത് ക്രൂരമായ പീഡനത്തിനും സൈനികരെ ഇരയാക്കുമെന്നതിനാൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയിരിക്കുകയാണ് ഇസ്രായേൽ .

ഇസ്രായേൽ, ഭീകരരെന്ന് കരുതുന്നവരുമായി, പ്രത്യേകിച്ച് ബന്ദികളാകുന്ന സാഹചര്യങ്ങളിൽ, ചർച്ച ചെയ്യരുത് എന്ന തത്വം പാലിച്ചിട്ടുണ്ട്. പിടിക്കപ്പെടുമെന്നുറപ്പായാൽ സ്വയം ഇല്ലാതാക്കാനോ അല്ലെങ്കിൽ പരസ്പരം വെടിവെച്ചു കൊല്ലണോ ആണ് അവർക്ക് കിട്ടിയ നിർദ്ദേശം . ഇതാണ് ഹാനിബാള്‍ ഡയറക്ടീവ്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (11 minutes ago)

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (38 minutes ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (43 minutes ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (59 minutes ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (1 hour ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (1 hour ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (1 hour ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (1 hour ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (1 hour ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (1 hour ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (1 hour ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (1 hour ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (4 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (4 hours ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (4 hours ago)

Malayali Vartha Recommends