Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി


  ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. .. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..

സ്വന്തം സൈനികരുടെ മൃതദേഹം പോലും ഹമാസിന് കൊടുക്കില്ല; ‘ഹാനിബാള്‍ ഡയറക്ടീവ്’ എന്ന മികച്ച യുദ്ധ തന്ത്രം പയറ്റി IDF ... ആ രഹസ്യം ഇങ്ങനെ

10 JULY 2024 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി

  ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. .. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ

കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സംഘർഷം.. രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.. 12 ഓളം നഗരങ്ങളെയും പട്ടണങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ള ആക്രമണം..

ശത്രുക്കളുടെ പിടിയിലകപ്പെടുന്ന ഇസ്രായേലി പൗരന്മാരെയും സൈനികരെയും കൊലപ്പെടുത്തിയാണെങ്കിലും ബന്ദികളാക്കുന്നത് തടയാൻ സൈന്യത്തിന് അനുമതി നൽകുന്നതാണ് വിവാദമായ ‘ഹാനിബാള്‍ ഡയറക്ടീവ്’.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ 'തൂഫാനുൽ അഖ്സ' ഓപറേഷനിടെ, സ്വന്തം പൗരന്മാരെ കൊല്ലാൻ അനുവദിച്ചുകൊണ്ട് ഇസ്രായേൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയെന്നും അതനുസരിച്ച് സ്വന്തം പൗരന്മാരെയും സൈനികരെയും വധിച്ചുവെന്നും ഇസ്രായേലി മാധ്യമങ്ങളടക്കം വെളിപ്പെടുത്തിയിരുന്നു.

'തൂഫാനുൽ അഖ്സ'യിൽ ഹമാസ് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇസ്രായേല്‍ ഹാനിബാള്‍ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരെയും അവരുടെ തന്നെ സൈനികരെയും വധിച്ചുവെന്നും ഹമാസ് ഡെപ്യൂട്ടി ലീഡറായിരുന്ന സാലിഹ് അറൂറി പറഞ്ഞിരുന്നു .

 

ഇസ്രായേലി സൈനികരോട് ക്രൂരത കാണിക്കാനാവാത്തത്തിന്റെ നിരാശയാണ് അറൂറിയ്‌ക്കെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ജീവനോടെയോ അല്ലാതെയോ ഒരു ഇസ്രായേലി സൈനികനെപോലും ഹമാസിന്റെ കയ്യിൽ അകപെടുത്താതിരിക്കാൻ ഇസ്രായേൽ ശ്രദ്ധിക്കുന്നുണ്ട്.പിന്നീട് ഇസ്രായേൽ ആക്രമണത്തിൽ അറൂറി കൊല്ലപ്പെട്ടു.

ഹമാസിന്റെ ആക്രമണത്തിനിടെ സ്വന്തം പൗരന്മാരെയും സൈനികരെയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് യെദിയോത് അഹറോനോത്ത് എന്ന ഇസ്രായേൽ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജനുവരി 12നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പത്രം പ്രസിദ്ധീകരിച്ചത്. ഹമാസ് ഇസ്രായേൽ പൗരന്മാരെ ഫലസ്തീനിലേക്ക് കൊണ്ടുപോകുന്നത് തടയാനായിരുന്നു വിവാദമായ ഹാനിബാൾ പ്രോട്ടോകോൾ ഇസ്രായേൽ സൈന്യം നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

1982-ൽ ഇസ്രായേൽ ലെബനൻ്റെ തെക്കൻ പ്രദേശം കൈവശപ്പെടുത്തിയിരുന്നു. 1986-ൽ, ഈ മേഖലയിൽ പട്രോളിംഗ് നടത്തുന്ന ഗിവാറ്റി ബ്രിഗേഡിലെ കാലാൾപ്പടയിലുണ്ടായിരുന്ന മൂന്ന് സൈനികരെ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള പിടികൂടി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചു വധിച്ചിരുന്നു .

  1996 ൽ 123 ഹിസ്ബുള്ള പോരാളികളുടെ മൃതദേഹങ്ങൾക്ക് പകരമായാണ് അന്ന് പിടിച്ചെടുത്ത സൈനികരെ ഇസ്രായേലിന് തിരികെ നൽകിയത് . 2006-ൽ ഹമാസ് ഇസ്രായേൽ സൈനികനായ ഗിലാദ് ഷാലിത്തിനെ പിടികൂടിയിരുന്നു . അഞ്ച് വർഷത്തെ തടവിന് ശേഷം, 1,000-ലധികം ഫലസ്തീൻ തടവുകാർക്ക് പകരമായാണ് അദ്ദേഹത്തെ മോചിപ്പിച്ചത് 

 

സൈനികരെ തട്ടിക്കൊണ്ടുപോകുന്നത് ശത്രുവിനെ മാനസികമായി തകർക്കാനുള്ള തന്ത്രപരമായ നീക്കമാണ്.. ഇനിയൊരിക്കലും ഇങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാനാണ് ഇസ്രായേൽ അധിനിവേശ ഇസ്രായേലി സൈനിക കമാൻഡർമാർ ഹാനിബാള്‍ ഡയറക്ടീവ് നടപ്പിലാക്കാൻ തുടങ്ങിയത് എന്ന് 2001 മുതൽ 2004 വരെ ഇസ്രായേൽ സൈന്യത്തെ സേവിച്ച ബ്രേക്കിംഗ് ദ സൈലൻസ് എന്ന ഇസ്രയേലി എൻജിഒയുടെ സ്ഥാപകൻ യെഹൂദ ഷാൽ പറഞ്ഞതായാണ് റിപ്പോർട്ട്

ബിസി 181-ൽ റോമാക്കാരുടെ തടവിലാകുന്നതിനുപകരം സ്വയം വിഷം കഴിച്ച, റോമാസാമ്രാജ്യത്തെ വിറപ്പിച്ച കാർത്തജീനിയൻ പടത്തലവന്റെ പേരാണ് ഹാനിബാൾ. ബി.സി. 247ൽ നടന്ന ഒന്നാം പ്യൂണിക് യുദ്ധത്തിൽ സിസിലിയിലുള്ള റോമൻ സൈന്യത്തിനെതിരേ കനത്ത യുദ്ധം നടത്തി ആ ദ്വീപ് പിടിച്ചെടുത്തു .. ബി.സി 241ൽ യുദ്ധമവസാനിക്കുന്നത് വരെ ബർക്ക ആ ദ്വീപിൽ കഴിയുകയും പരാജയമറിയാത്ത സ്വന്തം സൈന്യത്തെ നയിച്ചുകൊണ്ട് വീരനായകനായി നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ബി.സി 228ൽ നടന്ന ഏറ്റുമുട്ടലിൽ റോമാ സാമ്രാജ്യത്തെ പരാജയത്തിന്റെ പടിവാതിലിൽ വരെയെത്തിച്ച അദ്ദേഹം കൊല്ലപ്പെട്ടു. റോം പിടിച്ചടക്കുക എന്ന ലക്ഷ്യം ബർക്കയ്ക് സാധിച്ചില്ല.

ഹാമിൽക്കർ മരിച്ചതോടെ പടയുടെ നായകസ്ഥാനം 26 വയസ്സുള്ള ഹാമിൽക്കറുടെ മകൻ ഹാനിബാൾ ഏറ്റെടുത്തു. ബി.സി. 218 മുതൽ 205 വരെ നീണ്ട് നിന്ന രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാനിബാൾ റോമൻ സൈന്യത്തെ തകർത്തു തരിപ്പണമാക്കി. ബി.സി 205ൽ ഹാനിബാളിന് റോമൻ ആക്രമണത്തിൽ നിന്ന് കാർത്തേജ് പട്ടണത്തെ രക്ഷിക്കാനായുള്ള പോരാട്ടത്തിൽ തോൽവി സംഭവിച്ചു.

 

ബി.സി. 183ൽ തന്റെ 64ആം വയസ്സിൽ ഹാനിബാൾ അന്തരിച്ചു. അരനൂറ്റാണ്ട് കാലത്തെ ഭരണത്തിൽ അദ്ദേഹം റോമിനെ വിറപ്പിച്ചുവെങ്കിലും അന്തിമ ആക്രമണം നടത്താൻ വരുത്തിയ കാലതാമസമാണ് അദ്ദേഹത്തിന്റെ പരാജയത്തിൽ ഭവിച്ചത്. ശത്രുവിനെ കയ്യിൽ അകപ്പെടുന്നതിനേക്കാൾ ഭേദം മരണമാണെന്നുറപ്പിച്ച ഹാനിബാൾ വിഷം കഴിച്ചുമരിച്ചു .

ഇതുപോലെ തന്നെ IDF സൈനികർ ഹമാസിന്റെ താവളത്തിൽ അകപ്പെട്ടുപോകുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് കരുതുന്നു . ഹമാസിന്റെ കയ്യിലകപ്പെട്ടാൽ ഇസ്രായീൽ സൈനിക രഹസ്യങ്ങൾ ചോർത്തിയെടുക്കാനായി എന്ത് ക്രൂരമായ പീഡനത്തിനും സൈനികരെ ഇരയാക്കുമെന്നതിനാൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയിരിക്കുകയാണ് ഇസ്രായേൽ .

ഇസ്രായേൽ, ഭീകരരെന്ന് കരുതുന്നവരുമായി, പ്രത്യേകിച്ച് ബന്ദികളാകുന്ന സാഹചര്യങ്ങളിൽ, ചർച്ച ചെയ്യരുത് എന്ന തത്വം പാലിച്ചിട്ടുണ്ട്. പിടിക്കപ്പെടുമെന്നുറപ്പായാൽ സ്വയം ഇല്ലാതാക്കാനോ അല്ലെങ്കിൽ പരസ്പരം വെടിവെച്ചു കൊല്ലണോ ആണ് അവർക്ക് കിട്ടിയ നിർദ്ദേശം . ഇതാണ് ഹാനിബാള്‍ ഡയറക്ടീവ്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി  (11 minutes ago)

പരിക്കേറ്റ ബന്ധുവും മരണത്തിന് കീഴടങ്ങി  (20 minutes ago)

മൈസൂരുവിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ  (47 minutes ago)

ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ഇന്ന്  (52 minutes ago)

ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീമിനു ജയം....  (1 hour ago)

മധുരയിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്....  (1 hour ago)

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയിൽ  (1 hour ago)

19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള ഇന്ന് അമൃത സ്നാനത്തോടെ സമാപിക്കും...  (1 hour ago)

ഏക മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി... സംഭവത്തിൽ പിതാവ് അറസ്റ്റിൽ  (2 hours ago)

അനിശ്ചിതകാല ഒ.പി ബഹിഷ്കരണം പിൻവലിച്ചു...  (2 hours ago)

വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും....  (2 hours ago)

കുറ്റക്കാരനെന്ന കണ്ടെത്തൽ സ്റ്റേ ചെയ്യാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ വിലക്കുണ്ട്  (2 hours ago)

അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമാനത്തിലേക്ക്....  (3 hours ago)

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (7 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (7 hours ago)

Malayali Vartha Recommends