Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ദുരവസ്ഥയില്‍ മനംനൊന്ത് അബ്ദുള്ള രാജാവ് 33കാരന് സമ്മാനിച്ച പുതുജീവിതം...

18 AUGUST 2024 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി

സങ്കടക്കാഴ്ചയായി... സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന യുവാവാണ് ഖാലിദ് ബിന്‍ മൊഹ്സെന്‍ ഷാരി. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദ് മൂന്ന് വര്‍ഷത്തിലേറെ കിടപ്പിലായിരുന്നു. എന്നാല്‍, മരണം മുന്നില്‍ കണ്ടിരുന്ന ഷാരി പത്തുവര്‍ഷത്തിനിപ്പുറം 546 കിലോഗ്രാം ഭാരം കുറച്ച് 63.5 കിലോ എന്നതിലേക്ക് എത്തിയിരിക്കുന്നു. ഈ അവിശ്വസനീയ പരിവര്‍ത്തനത്തിന് 33കാരനായ മൊഹ്‌സെന്‍ ഷാരിയും കുടുംബവും നന്ദി പറയുന്നത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുള്ളയ്ക്കാണ്. വെറും ആറ് മാസത്തിനുള്ളിൽ ശരീരഭാരത്തിൻ്റെ ഒമ്പതിരട്ടിയോളം ആണ് കുറച്ചത്. 33കാരനായ യുവാവിൻ്റെ ശരീരഭാരം 546 കിലോ ഗ്രാം കുറഞ്ഞ് 63.5 കിലോയിലേക്ക് ആണ് എത്തിയത്.

2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദ് മൂന്ന് വര്‍ഷത്തിലേറെ കിടപ്പിലായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കുന്ന തരത്തിലേക്ക് അവന്റെ അവസ്ഥ വഷളായി. ഖാലിദിന്റെ ദുരവസ്ഥയില്‍ മനംനൊന്ത് അബ്ദുള്ള രാജാവ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള സമഗ്രമായ പദ്ധതിയുമായി രംഗത്തെത്തുകയായിരുന്നു. ഖാലിദിന് ഉയര്‍ന്ന തലത്തിലുള്ള വൈദ്യസഹായം ഒരു ചെലവും കൂടാതെ രാജാവ് ലഭ്യമാക്കി. ഖാലിദിനെ ജസാനിലെ വീട്ടില്‍ നിന്ന് റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് ഫോര്‍ക്ലിഫ്റ്റും (ചെറിയ ക്രെയിന്‍) പ്രത്യേകം രൂപകല്‍പ്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് എത്തിച്ചത്. കര്‍ശനമായ ചികിത്സയും ഭക്ഷണക്രമവും തയാറാക്കുന്നതിനായി 30 മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു സംഘത്തെയും രൂപീകരിച്ചു.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പിന്തുണയോടെ നടത്തിയ ചികിത്സ ആറുമാസം കൊണ്ട് ഫലം കണ്ടു. ഗ്യാസ്ട്രിക് ബൈപാസ് സർജറി, കസ്റ്റമൈസ്ഡ് ഡയറ്റ്, എക്സർസൈസ് പ്ലാൻ, ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന തീവ്ര ഫിസിയോതെറാപ്പി സെഷനുകൾ എന്നിവ ഖാലിദിൻ്റെ ചികിത്സയിൽ ഉൾപ്പെടുത്തിയിരുന്നു. 2023-ഓടെ ഖാലിദിൻ്റെ ശരീരഭാരം 542 കിലോഗ്രാം കുറഞ്ഞ് ആരോഗ്യകരമായ 63.5 കിലോഗ്രാം ആയി മാറി. പഴയ ശരീരാവസ്ഥയിൽ നിന്ന് സാധാരണ നിലയിലേയ്ക്കുള്ള ഷാരിയുടെ യാത്ര വളരെ സങ്കീർണ്ണമായിരുന്നു. ഒന്നിലധികം തവണ അധിക ചർമ്മം നീക്കം ചെയ്യൽ ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുമ്പോൾ ഇത്തരത്തിൽ ചർമ്മം നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഖാലിദ് ഷാരിയുടെ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ച മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തിന് സ്നേഹപൂർവ്വം നൽകിയ വിളിപ്പേര് 'സ്മൈലിംഗ് മാൻ' എന്നായിരുന്നു.


തീവ്രപരിചരണവും വിപുലമായ ഫിസിയോതെറാപ്പിയും ആദ്യ ആറ് മാസങ്ങളിൽ ശാരിയെ ശരീരഭാരത്തിൻ്റെ പകുതിയോളം കുറയ്ക്കാൻ സഹായിച്ചു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പൂർണ്ണമായും ആശ്രയിക്കുന്നതിൽ നിന്ന് തൻ്റെ ചലനശേഷി വീണ്ടെടുക്കുന്നതിനുള്ള ശാരിയുടെ യാത്ര സാധാരണമായ ഒന്നായിരുന്നില്ല. യാത്രയിലുടനീളം അദ്ദേഹത്തെ പിന്തുണച്ച മെഡിക്കൽ സ്റ്റാഫ് നൽകിയ വിളിപ്പേരായ "പുഞ്ചിരിയുള്ള മനുഷ്യൻ" എന്നാണ് അദ്ദേഹം ഇപ്പോൾ സ്നേഹപൂർവ്വം അറിയപ്പെടുന്നത്. ഖാലിദ് ബിൻ മൊഹ്‌സെൻ ശാരിയുടെ പരിവർത്തനം അദ്ദേഹത്തിൻ്റെ ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല, നിശ്ചയദാർഢ്യം, മെഡിക്കൽ വൈദഗ്ദ്ധ്യം, അചഞ്ചലമായ പിന്തുണ എന്നിവയാൽ എന്തെല്ലാം നേടാനാകുമെന്നതിൻ്റെ പ്രചോദനാത്മകമായ ഉദാഹരണമായി വർത്തിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (12 minutes ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (30 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (31 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (37 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (1 hour ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (3 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (3 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends