ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നത് ആയിരകണക്കിന് മലയാളി വിദ്യാർത്ഥികൾ! കുട്ടികളെ എപ്പോൾ കാണാൻ കഴിയുമെന്നോ അവർക്ക് തിരിച്ചെത്താൻ കഴിയുമെന്നോ അറിയാതെ വീട്ടുകാർ
കോവിഡ് അതിവേഗം പടരുന്ന ഇറ്റലിയിൽ ആയിരകണക്കിന് മലയാളി വിദ്യാർത്ഥികൾ വീട്ടുതടങ്കലിൽ. കുട്ടികളെ എപ്പോൾ കാണാൻ കഴിയുമെന്നോ അവർക്ക് തിരിച്ചെത്താൻ കഴിയുമെന്നോ യാതൊരു രൂപവുവും വീട്ടുകാർക്കില്ല.
സെൻട്രൽ ഇറ്റലി, റോം, ഇറ്റലിയുടെ തെക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിലാണ് രോഗം വ്യാപിക്കുന്നത്. ഇവിടെയുള്ള വിദ്യാർത്ഥികളിൽ പലരും സെയിൽസ് മാൻ, സെയിൽസ് വുമൻ, ക്ലീനിംഗ് ജോലികൾ എന്നിവ പാർടൈമായി ചെയ്യുന്നവരാണ്. രോഗം വ്യാപിച്ചതോടെ ഇവരുടെ വരുമാനം ഇല്ലാതായി. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന് കരുതിയാൽ നാട്ടിലേക്കുള്ള രാജ്യാന്തര വിമാനങ്ങളെല്ലാം റദ്ദാക്കി. കോളേജുകൾ അടച്ച ശേഷം വിദ്യാർത്ഥികൾ വാടക കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. പലർക്കും ഹോസ്റ്റലുകൾ ഉപേക്ഷിക്കേണ്ട സാഹചര്യവും വന്നു ചേർന്നിട്ടുണ്ട്. ചിലർക്ക് മുതിർന്നവരെ സംരക്ഷിക്കുന്നതായിരുന്നു ജോലി. രോഗം വ്യാപിച്ചതോടെ മുതിർന്നവരിൽ ഒരു നല്ല ശതമാനം മരിച്ചു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ അവരുടെ കൈയിലുള്ള പണം തീരും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പട്ടിണിയാവും.
ഇവർക്ക് ആശുപത്രികളിലും സൂപ്പർ മാർക്കറ്റുകളിലും പോകാനായി മാത്രം പുറത്തിറങ്ങാം. വ്യക്തി സ്വാതന്ത്ര്യം ഏറെയുള്ള നാടാണ് ഇറ്റലി. സർക്കാർ നിയന്ത്രണങ്ങൾ വരുമ്പോൾ അതിനെ എതിർക്കാൻ ജനങ്ങൾ ശ്രമിക്കാറുണ്ട്. ഇറ്റലിയിലെ ആശുപത്രി വരാന്തകൾ പോലും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ ചികിൽസിക്കുന്നതിലധികവും മലയാളി നഴ്സുമാരാണ് .
മൽദോവ റിപ്പബ്ളിക്കിൽ 600 ഓളം കുട്ടികൾ നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയിലാണ്. ഇറ്റലിക്ക് സമീപമുള്ള ഒരു ചെറിയ രാജ്യമാണ് ഇത്. എം ബി ബി എസിന് പഠിക്കുന്ന കുട്ടികളാണ് ഇവിടെ ഉള്ളവരിൽ ഏറെയും. ഇവർക്ക് വീട്ടുകാരെ ഫോണിൽ വിളിക്കാൻ കഴിയുന്നുണ്ട് .എന്നാൽ അടുത്ത ദിവസങ്ങളിൽ ഇതിന് കഴിയാതെ വരുമെന്നാണ് കുട്ടികളുടെ സംശയം. മൽദോവയിലെ വിമാനത്താവളം അടച്ചുപൂട്ടി. തൊട്ടടുത്ത ഇറ്റലിയിൽ രാജ്യാന്തര വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നില്ല. ഇറ്റലിയിൽ രോഗം അതിവേഗം വ്യാപിക്കുകയാണ്. മൽദോവയിൽ വെള്ളിയാഴ്ച 44 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ശനിയാഴ്ച അത് 66 ആയി. കേന്ദ്ര സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികളെ മടക്കി കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.
മലയാളികൾക്ക് രോഗം പടരാനുള്ള സാധ്യത തളളികളയാനാവില്ല. ഇറ്റലിയിൽ മലയാളി നഴസുമാരുടെ അവസ്ഥ അത്രമേൽ പരിതാപകരമാണെന്നാണ് റിപ്പോർട്ടുകൾ. ഇറ്റലിയിൽ തന്നെയുള്ള ചില സ്ഥലങ്ങളിൽ കുട്ടികളെ നാട്ടിലെത്തിച്ചതായി കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും വലിയൊരു ശതമാനം അവിടെ കുടുങ്ങി കിടക്കുകയാണ് ചെയ്യുന്നത്.
മുതിർന്നവർ തീർത്തും ആശങ്കയിലാണെന്ന് ഇറ്റലിയിൽ താമസിക്കുന്ന ഫാദർ ജോഫി തോട്ടങ്കര പറഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ട വരെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്? മലയാളി നഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും അവസ്ഥ തീർത്തും പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha