ദുബായിൽ വരാൻപോകുന്നത് വന്‍ പദ്ധതി, ലോകത്തെ ഏറ്റവും വലിയ 'അഗ്രിടൂറിസം' പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങള്‍, പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്ഥലത്തിനു വേണ്ടി ആദ്യഘട്ട പഠനങ്ങള്‍ നടന്നു
ദുബൈയുടെ ടൂറിസം സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. മലയാളികൾ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങളിൽ നിന്നു പോലും സന്ദർശകർ ഇവിടേക്ക് എത്തുകയാണ്. വൻ പദ്ധതികളാണ് ദുബൈയിൽ ഇനി വരാനിരിക്കുന്നതേയുള്ളു. നഗരങ്ങളെ മാത്രമല്ല ദുബൈയുടെ ഗ്രാമങ്ങളെ കൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു.
നിരവധി തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇത് മെച്ചപ്പെട്ട തൊഴിൽ നേടാൻ പ്രവാസികൾക്ക് വളരെ ഉപകാരപ്രദമാകും. ഇപ്പോൾ എമിറേറ്റിലെ മരുഭൂമിയില്‍ കൃഷിയുടെയും ടൂറിസത്തിന്‍റെയും സാധ്യതകള്‍ സമന്വയിപ്പിച്ച് വന്‍ പദ്ധതി ഒരുങ്ങുകയാണ്. സുസ്ഥിര നഗരങ്ങളുടെ നിര്‍മാണത്തില്‍ മുന്നിട്ടുനില്‍ക്കുന്ന യു.ആര്‍.ബി കമ്പനിയാണ് വമ്പന്‍ 'അഗ്രിഹബ്' പദ്ധതി പ്രഖ്യാപിച്ചത്.
ഭക്ഷ്യസുരക്ഷ, വിനോദം, സാഹസികത എന്നിവ ചേരുന്ന ലോകത്തെ ഏറ്റവും വലിയ 'അഗ്രിടൂറിസം' പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണ സന്ദര്‍ശക കേന്ദ്രമായി ദുബൈയെ പരിവര്‍ത്തിപ്പിക്കാന്‍ കേന്ദ്രം സഹായിക്കുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് പുതിയ പരിസ്ഥിതി സൗഹൃദ ഷോപ്പിങ്, ഡൈനിങ്, എജ്യൂടൈന്‍മെന്‍റ് അനുഭവം നല്‍കുന്ന ഇവിടെ പ്രാദേശിക കര്‍ഷകരുടെ ഫാമുകളില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ എത്തിച്ച് വില്‍ക്കാന്‍ ഇടമുണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്ഥലത്തിനു വേണ്ടി ആദ്യഘട്ട പഠനങ്ങള്‍ നടന്നിട്ടുണ്ട്.2024ഓടെ കൃത്യമായ സ്ഥലം നിര്‍ണയം പൂര്‍ത്തിയാക്കും. 2025ല്‍ നിര്‍മാണം ആരംഭിച്ച് 2030ഓടെ പൂര്‍ത്തിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ദുബൈയുടെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താനുള്ള പദ്ധതികൾ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. അതിനാൽ 'അഗ്രിടൂറിസം' പദ്ധതിയിലും മികച്ച പ്രേത്സാഹനം തന്നെ ഉണ്ടാകും എന്നുവേണം വിലയിരുത്താൻ. വരുന്ന 50 വർഷത്തിനുള്ളിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനായി സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും പ്രസിഡന്റ്ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ മുന്നേറുമെന്നാണ് ദുബൈ ഭരണാധികാരി അത്മ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
"ഞങ്ങളുടെ മാതൃഭൂമി എല്ലായ്പ്പോഴും ഒരു ദാതാവും സമാധാന നിർമ്മാതാവുമായി തുടരും, സർക്കാർ പ്രകടനം മെച്ചപ്പെടുത്തുക, ഭാവി പ്രദാനം ചെയ്യുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടുക, ശുദ്ധമായ ഊർജ്ജം മുന്നോട്ട് കൊണ്ടുപോകുക, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, അന്തർദേശീയ സംരംഭങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും. ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ഇതുകൂടാതെ ദുബൈയുടെ ഗ്രാമങ്ങളെ കൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. .'ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാണ് നമുക്കുള്ളത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ദുബായിലെ നാട്ടിന്‍പുറങ്ങളെയും വന്യമൃഗ സങ്കേതങ്ങളെയും ഏറ്റവും ആസ്വാദ്യകരവും മനോഹരവുമാക്കുക എന്നതാണ്'- ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 'ദുബായിലെ ഗ്രാമപ്രദേശങ്ങളിലും വനമ്പ്രദേശങ്ങളിലും ഞങ്ങള്‍ വ്യത്യസ്തവും പുതിയതുമായ ടൂറിസ്റ്റ് അനുഭവങ്ങള്‍ നല്‍കും. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ശെയ്ഖ് മുഹമ്മദ് പറഞ്ഞത്.
https://www.facebook.com/Malayalivartha