ഇനി മുതൽ മുതിർന്നവർക്കും മുലപ്പാൽ കുടിക്കാം ; പ്രതിരോധ ശേഷി വർധിക്കുമെന്ന് കണ്ടെത്തൽ ; കൈയ്യടിച്ച് പാസ്സാക്കി ആരോഗ്യരംഗം
കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് മുലപ്പാല്‍. ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറ ഉണ്ടാകുന്നത് തന്നെ മുലപ്പാലിലൂടെയാണ് . പരമാവധി മൂന്നോ നാലോ വയസ് വരെയാണ് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത്. പിന്നീട് ഭക്ഷണം കൊടുത്ത് തുടങ്ങുകയാണ് പതിവ്.
എന്നാല്‍ ഭക്ഷണത്തില്‍ നിന്നും ലഭിക്കാത്ത മറ്റ് ചിലത് കൂടി മുലപ്പാല്‍ നല്‍കുന്നുണ്ട്.മുതിര്‍ന്നു കഴിഞ്ഞാല്‍ മുലപ്പാലിന്റെ പോഷകഗുണം അറിയുക സാധ്യമല്ല. അതിനാല്‍ തന്നെ വിലമതിക്കാനാകാത്ത ഈ ഘടകങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ചില മരുന്ന് കമ്പനികള്‍. DowDUpont inc, BASF എന്നീ കമ്പനികളാണ് നിര്‍ണ്ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന 'ഹ്യൂമണ്‍ മില്‍ക്ക് ഒലിഗോസാക്രൈഡ്' എന്ന ഘടകം മനുഷ്യന്റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുമെന്ന് കമ്പനികള്‍ പറയുന്നു. ഇത് വയറ്റില്‍ ചെന്നുകഴിഞ്ഞാല്‍ ദഹിക്കാതെ കിടക്കും, ശേഷം അങ്ങനെ തന്നെ മലാശയത്തിലെത്തും. അവിടെ വച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ചിലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് അവ സഹായം നല്‍കുന്നു. വിവിധ തരത്തിലുള്ള അണുബാധകളെ ചെറുക്കാനും മറ്റ് പല അസുഖങ്ങളെയും പ്രതിരോധിക്കാനുമുള്ള കഴിവ് അതോടെ നമുക്ക് നേടാനാകുന്നുവെന്നും കമ്പനികള്‍ അവകാശപ്പെടുന്നു.
മനുഷ്യശരീരത്തെ ആരോഗ്യമുള്ളതാക്കി കാത്തുസൂക്ഷിക്കാന്‍ അത്രമാത്രം സഹായകമാകുന്ന മരുന്നായിരിക്കും ഇവര്‍ വികസിപ്പിച്ചെടുക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് ആരോഗ്യരംഗത്ത് ഗവേഷണം നടത്തുന്നവരും അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha